November 24, 2011

സന്തോഷ് പണ്ഡിറ്റോ മുല്ലപെരിയാറോ..??


"അളിയാ.. എന്റെ മെയില്‍ കിട്ടിയോ... ഒരു സൂപ്പെര്‍ സാധനം ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ട് ?? "

"ആ മറ്റേ കൂതറേഡെ പുതിയ യൂ റ്റ്യൂബ് ലിങ്ക് അല്ലെ??"

"ആ അതെന്നെ.. വന്‍ വിറ്റ് അല്ലെ?? എന്താ പരിപാടി.. ബിസി..? "

"എഫ് ബിയിലാടാ... മുല്ലപെരിയാര്‍ ഡാമിന്റെ പ്രശ്നങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി കൊണ്ടിരിക്കുവാ.. വന്‍ ചര്‍ച്ചകളാ നടന്നു കൊണ്ടിരിക്കുന്നത്.. അതൊക്കെ പോയി വായിക്കുന്നു.. ഷെയര്‍ ചെയ്യുന്നു.."

"അനക്കു വേറെ പണിയില്ലെ.. ഇതൊക്കെ വെറുതെ പറയുന്നതാ.. "

"അല്ലെടാ... അതെങ്ങാനും പൊട്ടിയാല്‍ എല്ലാം തീര്‍ന്നു.. തൃശൂര്‍ അടക്കം നാലു ജില്ലകള്‍ വെള്ളത്തിനടിയിലാകും.. നിനക്കീ വക കച്ചറ യൂ റ്റ്യൂബ് ലിങ്ക് ഷെയര്‍ ചെയ്യുന്ന സമയം ഈ ഡാമിന്റെ കുറച്ചു ഡീറ്റെയില്‍സും യൂ റ്റ്യൂബ് ലിങ്കുകളും ഷേയറ് ചെയ്തൂടെ..?? എന്തങ്കിലും ഉപകാരമുണ്ടായാലോ.??"

"ഓ.. പിന്നെ.. വേറേ പണിയില്ലാ.. എന്റെ ഫാമിലി മൊത്തം ഇങ്ങു ദുബായിലാ.. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല.. ഡാം പൊട്ടിയാലും അതു ഞങ്ങള്‍ടെ മലപ്പുറത്തേക്കും  എത്തില്ല..!! "

ഇതു കേട്ടതോടെ എനിക്കങ്കട് പ്രെഷറ് കൂടി..

"ആ.. അതു ശെരിയാണല്ലൊ അല്ലെ..?? ആ പിന്നെ.. ഞങ്ങളു തൃശൂര്‍ കാരും മറ്റുള്ളവരും ഒറ്റയടിക്കു ഒലിച്ചു പോകും.. പിന്നെ നിങ്ങളു ബാക്കിയുള്ളവരാണ് നരകിച്ചു ചാവാന്‍ പോകുന്നത്.."

"ഏഹ്.. അതെങ്ങനെ..? "

"ഡാ #$%#^%&%& മോനെ... ഡാം പൊട്ടിയാല്‍ പിന്നെ കരന്റ് ഉണ്ടാകില്ല.. നിനക്കൊന്നും ടിവീ കാണാനും യൂ റ്റ്യൂബില് ഇപ്പൊ നീ വിടുന്ന പോലത്തെ നായ്കാട്ടങ്ങളുടെ ലിങ്ക് എടുക്കാനും കാണാനും ഒന്നും പറ്റില്ല.. അതൊക്കെ പോട്ടെ.. ഒരു കെണറു പോലും ഇല്ലാത്ത നിന്റെ വീട്ടില്‍ കരന്റ് ഇല്ലെങ്കില്‍ വെള്ളം കിട്ടുമോ..?? നീയൊക്കെ തൂറീട്ട് കുണ്ടി കഴുകാന്‍ പോലും പറ്റാതെ കഷ്ടപ്പെടും.."

അപ്പുറത്തൂന്നു നിശബ്ദത മാത്രം... ഞാന്‍ അതേ സ്പിരിറ്റോട് കൂടി തന്നെ തുടര്‍ന്നു..

"ആ പിന്നെ.. വെള്ള പൊക്കം വന്നാല്‍ മരിച്ചവരാണ് രക്ഷപ്പെടുന്ന കൂട്ടത്തില്‍ പെടുന്നത്.. ജീവിച്ചിരിക്കുന്നവരൊക്കെ പിന്നെ ഒടുക്കത്തെ അസുഖങ്ങളും വയറിളക്കവും പ്രശ്നങ്ങളും എല്ലാം കൂടി പണ്ടാരമടങ്ങി പോകും.. നോക്കിക്കൊ... അപ്പൊ ഡാം പൊട്ടാതെ നോക്കേണ്ടത് മരിച്ച് രക്ഷപ്പെടാന്‍ പോകുന്ന ഞങ്ങളോ.. അതൊ ജീവിച്ച് കഷ്ടപ്പെടാന്‍ പോകുന്ന നിങ്ങളോ..??"

ഡിം... ഫോണ്‍ കട്ട്...

ഒരു ഓള്‍ഡ് ദോസ്ത് ദുബായില്‍ നിന്നും വിളിച്ചതാ.. എഫ് ബിയില്‍ സന്തോഷ് പണ്ടിറ്റിന്റെ പുതിയ ലിങ്ക് പോസ്റ്റ് ചെയ്തു പോലും.. അതിനു വേണ്ടത്ര ലൈക്കും കമന്റും ഷെയറും കിട്ടാത്തതു കൊണ്ട് ഇ മെയില്‍ മാര്‍ക്കെറ്റിങ്ങ് തുടങ്ങി.. അതിനും റെസ്പോണ്‍സ് കിട്ടാതായപ്പോള്‍ ആശാന്‍ ടെലിമാര്‍കെറ്റിങ്ങും കൊണ്ട് എറങ്ങീതാ.. അതും ഐ എസ് ഡീ കാള്‍...!!

നമ്മുടെ കേരളത്തിലുള്ളവരുടെ തന്നെ ആറ്റിറ്റ്യൂഡ് ഒന്നു മനസ്സിലാക്കാന്‍ ആണ് ഈ സംഭവം ഞാന്‍ ഒരു പോസ്റ്റ് ആയി ഇടുന്നത്..

നമ്മളിങ്ങനെ.. പിന്നെങ്ങനെ നമുക്ക് തമിഴ്നാട്ടുകാരെ കുറ്റപ്പെടുത്താന്‍ കഴിയും..?? ആരെയാണ് ആദ്യം ബോധവല്‍ക്കരിക്കേണ്ടത്..?? ബോധവല്‍ക്കരണവും, ചര്‍ച്ചകളും കഴിഞ്ഞ് അധികാരികളുടെ കണ്ണു തുറക്കുന്നത് വരെ പിടിച്ചു നില്‍ക്കാന്‍ മുല്ലപെരിയാര്‍ ഡാമിനു കഴിയുമോ.??

വാല്‍ കഷ്ണം :  എന്നെ ഫോണ്‍ ചെയ്ത എന്റെ മാന്യ സുഹൃത്തെ.. നീയിതു വായിക്കും എന്നെനിക്കറിയാം.. നമ്മളു സംസാരിച്ചത് അപ്പടിയല്ലെങ്കിലും അതിന്റെ രത്നച്ചുരുക്കം ഞാന്‍ ഇവിടെ നിന്റെ അനുവാദമില്ലാതെ തന്നെ ഇടുന്നു... ഒരാളുടെയെങ്കിലും വീക്ഷണത്തില്‍ ചെറിയ ഒരു മാറ്റമെങ്കിലുമുണ്ടായെങ്കില്‍ എന്നുള്ള പ്രതീക്ഷയോടെ..

ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമുണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം..

മുല്ല പെരിയാറ് പ്രശ്നത്തിന്‍ എന്തെങ്കിലും ഒരു സമാധാനം കണ്ടെത്തിയാല്‍ വരും നാളെകളില്‍ നമുക്ക് ഇനിയും പണ്ടിറ്റ്മാരുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തു കളിക്കാം..

അഴിമതിക്കഥകളും പീഡനകഥകളും വാണിഭ കഥകളും വായിച്ച് കോള്‍മയിര്‍ കൊള്ളാം..

ബീവറേജ് സ്റ്റോറുകളില്‍ പോയി ഒരുമയോടെ ക്യൂ നില്‍ക്കാം..

രാവിലെ മുതല്‍ വൈകുന്നേരം വരെ ആപ്പീസില്‍ പണിയൊന്നും ചെയ്യാതെ ഫേസ്ബുക്കിലും ട്വിറ്റെറിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു കളിക്കാം...

ഇനിയും എന്താണ് ചിന്തിച്ച് നില്‍ക്കുന്നത് സഹോദരാ..  പ്രവര്‍ത്തിച്ചു തുടങ്ങേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു...!!

August 6, 2011

എന്ന് സ്വന്തം നീലി - റീ ലോഡഡ്

പ്രിയപ്പെട്ട ഡ്രാക്കുളചേട്ടന്..
ഇന്ത്യയൂടെ തെക്കു പടിഞ്ഞാറേ മൂലയില്‍ കിടക്കുന്ന കേരളം എന്ന കൊച്ചു സ്ഥലത്തു നിന്നുമാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്ഥലം മനസ്സിലായോ ആവോ..?  കള്ളിയങ്കാട്ട് നീലി എന്നാണെന്റെ പേര്. പറഞാല്‍ ഒരു വിധം ആളുകളൊക്കെ എന്നെ അറിയും. വെറുതെ മനസ്സിലിട്ട് പൊട്ടിച്ച് ഒരു ലഡ്ഡു വേയ്സ്റ്റാക്കെണ്ട. ചേട്ടന്‍ വിചാരിക്കുന്ന ടൈപ്പ് ഒരു പ്രോപ്പെര്‍ട്ടിയല്ല ഞാൻ. ഇവിടുത്തെ അറിയപ്പെടുന്ന ഒരു യക്ഷിയാണ്. ചേട്ടന്‍ എന്നെ നീല്‍ എന്നു വിളിച്ചോളു.  നീലി എന്ന പേരൊക്കെ ഔട്ട് ഓഫ് ഫാഷനായപ്പോള്‍ കറന്റ്മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാനായി  പേരൊന്നു പരിഷ്ക്കരിച്ചതാ.

ഡ്രാക്കുള ചേട്ടായീ, ഇവിടെ എന്റെ കാര്യം മഹാ എടങ്ങേറാണ്. സങ്കടങ്ങളും പ്രശ്നങ്ങളുമെല്ലാം പങ്കു വെക്കാന്‍ ഒരാളു പോലുമില്ലാത്ത അവസ്ഥ. ഇതല്ലാം ആരോടു പറയും എന്നാലോചിച്ചു വെഷമിച്ചു നടക്കുന്നതിനിടയിലാണ് ഡ്രാക്കുള ചേട്ടനെ കുറിച്ചു  ഞാന്‍ ഗൂഗിളില്‍ വായിച്ചത്. നമ്മുടെ ഫീല്‍ഡില്‍ മുടി ചൂടാ മന്നനായി വിലസുന്ന ഡ്രാക്കുള ചേട്ടനല്ലാതെ വേറാര്‍ക്കും എന്നെ സഹായിക്കാന്‍ പറ്റില്ല എന്നെനിക്കറിയാം. എന്നെ കൈ വെടിയരുത് പ്ലീസ്....

നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന ഒരു പാവം യക്ഷിയാണ് ഞാന്‍. വെല്‍; ഇവിടെ നാടു ഭരിക്കുന്ന ചോര കുടിയന്മാരേയും, സ്ത്രീ പീഡനക്കാരേയും, അഴിമതി, ക്വൊട്ടേഷന്‍, നോട്ടിരട്ടിപ്പ് മുതലായവരെ എല്ലാം തട്ടിച്ചു നോക്കുവാണെങ്കില്‍ ഞാനൊന്നും ഒന്നുമല്ല. ഈയിടെയായിട്ടിവിടെ കാര്യങ്ങളെല്ലാം വളരെ മോശമായി വരികയാണ്. ആളുകള്‍ക്കൊന്നും മാനവും മര്യാദയില്ലാതായിരിക്കുന്നു. എല്ലാവരും തല തിരിവായിട്ട് ഒരു രക്ഷേയുമില്ല. ഇതൊക്കെയാണ് ഞാന്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന ഈ നാടിന്റെ ഒരു ഭൂമി ശാസ്ത്രം..!!

ചേട്ടായിക്കെന്റെ ശെരിക്കുള്ള അവസ്ഥ മനസ്സിലാകാനായി ഒരു ചെറിയ സംഭവം പറയാം. ഒരു ദിവസം പാതിരാവായപ്പോള്‍ ദാഹിച്ചു വലഞ്ഞ ഞാന്‍ കുറച്ചു രക്തം കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു കേട്ടോ? ഒറ്റക്കു നടന്നു വന്ന ഒരുത്തനെ കണ്ടപ്പൊ പോയി കുറച്ചു പാക്ക് തരുമോ എന്നു ചോദിച്ചു. പാക്ക് വാങ്ങിച്ച് വായിലിട്ട് അവനെ ട്യൂണ്‍ ചെയ്ത് വല്ല ബില്‍ഡിങ്ങിന്റേം മണ്ടക്കു കയറ്റി കുറച്ചു ഫ്രഷ് ചോര കുടിക്കാം എന്ന പ്ലാനില്‍ നിക്കുമ്പോ, ആ വൃത്തികെട്ടവന്‍  തിരിച്ചെന്നോടൊരു  ചോദ്യം. ഒറ്റക്കാണോ എന്നു..!!

അതു കഴിഞ്ഞിട്ടു അടുത്തത്. ഒറ്റക്കു നടക്കാന്‍ പേടിയുണ്ടെങ്കില്‍ അവന്റെ വീട്ടിലോട്ടു പോകാം, കാശൊന്നും അവനു പ്രശ്നമില്ലത്രെ.
പിടിച്ചതിനെക്കാള്‍ വലുത് മാളത്തിനകത്ത് എന്നു പറഞ്ഞ പോലെയായി എന്റെ അവസ്ഥ.

അന്നെട്ടിന്റെ പണി കിട്ടിയേനെ. അവന്റടുത്ത് നിന്നും ഒരു വിധം ഊരി പോന്നു.  വീട്ടിലെത്തി ഫ്രിഡ്ജീന്നു ഒരു പക്കറ്റ് ബ്ലഡ് എടുത്ത് കുടിച്ചു ഇടക്കാലാശ്വാസം നേടി, കുറച്ച് കഴിഞപ്പോള്‍ ആകെ തല ചുറ്റലും ശര്‍ദിലുമായിരുന്നു. എന്താണ് സംഭവമെന്നറിയാതെ വെഷമിച്ച് അവശ നിലയില്‍ ഇരിക്കുംമ്പോഴാണ് മറ്റവന്‍ തന്ന പാക്കിന്റെ പാക്കറ്റ് താഴെ കിടക്കുന്നത് കണ്ടത്. എന്തായിരുന്നെന്നറിയ്വോ? 'പാന്‍ പരാഗ്'. എന്ന ഒരു സാധനമായിരുന്നു  ആ ദുഷ്ടന്‍ എനിക്കു തന്നത്. നമുക്കീ പാന്‍പരാഗും കുന്തോം കഴിച്ചു വല്ല ശീലമുണ്ടോ ??

പണ്ട് വേറൊരുത്തനോടു ചോദിച്ചപ്പോള്‍ കിട്ടിയതു ഹാന്‍സ് എന്നു പറയുന്ന സാധനമായിരുന്നു. ഇതെന്തു ചെയ്യാനാന്നു ചോദിച്ചപ്പോള്‍ ഉണ്ടയാക്കി ചുണ്ടിന്റെ അടിയില്‍ വെച്ചാ മതി ഒടുക്കത്തെ മൂഡാകുമെന്നാ പറഞ്ഞത്.. എനിക്കു ദേഷ്യം വന്നു അവന്റെ തന്തക്കും തള്ളക്കും അമ്മാവനേ എല്ലാരേയും ഞാന്‍ ചീത്ത വിളിച്ചു. അതും പോരാഞ്ഞിട്ട് എന്റെ ദേഷ്യം തീരാന്‍ അവന്റെ ചെകിള നോക്കി ഒന്നു പൊട്ടിക്കേണ്ടി വന്നു. വേണ്ടാ വേണ്ടാ എന്നും കരുതി ഡീസന്റ് ആയി നടക്കാന്‍ ശ്രമിക്കുമ്പൊ ഒരുത്തനും സമ്മതിക്കുന്നില്ല. :(

ഗോഡ്സ് ഓണ്‍ കണ്ട്രി. അഥവാ ദൈവത്തിന്റെ സ്വന്തം നാടെന്നു സകലമാന ആളുകളും മന്ത്രിമാരും എന്തിനു, ഡ്രാക്കുള ചേട്ടായിയുടെ നാട്ടുകാരു സായിപ്പന്മാരു വരെ കൊട്ടിഘോഷിച്ച്  നടക്കുന്ന ഈ കേരളത്തിന്റെ അവസ്ഥ എന്താന്നറിയ്വോ?? ഒരു തുള്ളി ശുദ്ധ രക്തം കിട്ടാനില്ല..!! ക്യാന്‍ യൂ ഇമാജിന്‍ ദാറ്റ്..??

വൈകുന്നേരമായാല്‍ എല്ലാവനും കുളിച്ചു റെഡിയായി ഇറങ്ങും.. എന്തിനാ?? കണ്ണില്‍ കണ്ട ബാറിലും ഷാപ്പിലുമെല്ലാം കയറി നിരങ്ങാന്‍. പോരാത്തതിനു മുട്ടിനു മുട്ടിനു ബീവറേജസ് കോര്‍പറേഷന്റെ ഡയറക്ട് സപ്ലൈ സ്റ്റോര്‍. ഇപ്പോഴത്തെ കണക്കനുസരിച്ച് കേരളത്തില്‍ റേഷന്‍ കടകളെക്കാള്‍ കൂടുതല്‍ ഗവ്ണ്മെന്റ് നേരിട്ടു നടത്തുന്ന കള്ള് വില്‍പന ശാലകളാണത്രെ.

ഇത് കൊണ്ട് വല്ലതുമായോ? എല്ലാറ്റിനും പുറമേ ഒരു വിധപ്പെട്ടവന്മാരൊക്കെ കണ്ണില്‍ കണ്ട  കൊട്ടുവടിയും, മണവാട്ടിയും, ആന മയക്കിയുമെല്ലാം അടിച്ചു കോണ്‍ തെറ്റിയാണു നടപ്പ്. ഏതെങ്കിലും ഒരുത്തനെ പിടിച്ചു രക്തം കുടിച്ചാലോ? പിന്നെ പിറ്റേ ദിവസം രാവിലെ ഒടുക്കത്തെ ഡീ ഹൈഡ്രേഷനും തലവേദനയും..  ഹാങ്ങ് ഓവര്‍...!! എന്നെ പോലെയുള്ള പാവപ്പെട്ട യക്ഷികള്‍ ഈ നാട്ടിലെങ്ങനെ ജീവിക്കും? ജീവിതം വെറുത്തു പോയി ചേട്ടാ.

കുറച്ചു ശുദ്ധ രക്തം കിട്ടണമെങ്കില്‍ വല്ല ബ്ലഡ് ബാങ്കിലും പോണം. ഫ്രെഷ് അല്ലാന്നുള്ള ഒരു കുഴപ്പം മാത്രമെ ഒള്ളു. പക്ഷേ ധൈര്യമായിട്ടു കുടിക്കാം കേട്ടോ. അസുഖങ്ങളൊന്നും പേടിക്കെണ്ടല്ലോ. അവിടെ നിന്നും കുറച്ച് രക്തം ഒപ്പിച്ചെടുക്കാനാണ് പാട്. നൂറായിരം ഫോര്‍മാലിറ്റികള്‍. ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ തരില്ല. അതു മാത്രം പോരാ, കാശും കൊടുക്കണം..
അവിടെ നല്ല വെളുത്ത് തുടുത്ത സായിപ്പന്മാരുടെ ചോരേം കുടിച്ച് അര്‍മാദിച്ചു നടക്കുന്ന നിങ്ങക്ക് ഇതു വല്ലോം പറഞ്ഞാല്‍ മനസ്സിലാകുവോ..??

ഇന്നത്തെ കാലത്ത് യക്ഷിയല്ലാ, മറുതയായാലും.. എന്തിനു പറയുന്നു? ദൈവം തമ്പുരാനാണെങ്കില്‍ പോലും കയ്യില്‍  കാശില്ലെങ്കില്‍ ഒരു കാര്യവും നടക്കില്ല. ആരെയെങ്കിലും പേടിപിച്ച് അവന്മാരുടെ പേര്‍സ് അടിച്ചു മാറ്റിയാലോ.? ഒറ്റയെണ്ണത്തിന്റേം പോക്കറ്റില്‍ കാശില്ല.. കെഡിറ്റ് കാര്‍ഡ്.. ഡെബിറ്റ് കാര്‍ഡ്.. പ്രിവിലേജ് കാര്‍ഡ്.. ക്ലബ് മെമ്പര്‍ഷിപ്പ് കാര്‍ഡ്.. ഡിസ്കൗണ്ട് കാര്‍ഡ്.. അവന്റമ്മേഡെ.. അല്ല പിന്നെ...!!  ചേട്ടായി ഇതു വല്ലോം കേക്കുന്നുണ്ടോ..?? അറിയുന്നുണ്ടാ..??

സോ.. ഐ സ്റ്റാര്‍ട്ടെഡ് വര്‍ക്കിങ്ങ്..!!  ഒരു പ്രൈവെറ്റ് ഹോസ്പിറ്റലില്‍ റിസപ്ഷനിസ്റ്റായിട്ട് വര്‍ക്ക് ചെയ്യുകയാണിപ്പോള്‍. ഒരു പണിയുമില്ല.. വരുന്നവരേയും പോകുന്നവരേം ഇളിച്ചു കാണിക്കുക..ഇടക്കിടക്കു ലിപ്സ്റ്റിക് ഇടുക.. ഫോണ്‍ വരുമ്പോ അറ്റന്റ് ചെയ്തു കൊഞ്ചി കുഴയുക.. ഈ വക എന്റെര്‍ടെയിന്റ്മെന്റ്സ് എല്ലാം കഴിഞ്ഞ് ബാക്കിയുള്ള സമയം മുഴുവന്‍ മൊബൈല്‍ എടുത്ത് ഫേസ് ബുക്കും  ട്വിറ്റെറും എടുത്ത് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു കളിക്കുക.. അത്രേയൊള്ളു..

വേറൊരു ഗുണമെന്താണെന്നു വെച്ചാല്‍, രക്തം കിട്ടാന്‍ വെല്യ ബുദ്ധിമുട്ടില്ല.. ബ്ലഡ് ബാങ്കിന്റെ മാനേജര്‍ മണകുണാഞ്ചനെ മയക്കി എന്റെ സാരി തുമ്പില്‍ കെട്ടിയിട്ടിരിക്കുവാ.. ഇടക്കിടക്കു കൊഞ്ചുക.. വല്ലപ്പോഴും ചക്കരേ തേനെ പഞ്ചാര കട്ടീ എന്നുള്ള രണ്ടു മൂന്നു എസ്സെമ്മെസ് അയക്കുക.. അത്രേം ചെയ്താല്‍ മതി.. എന്തിനാണെന്നു പോലും ചോദിക്കാതെ ആ പൊട്ടന്‍ എത്ര പാക്കറ്റ് ബ്ലഡ് വേണമെങ്കിലും തരും..  അതും പല പല ഗ്രൂപ്പുകള്‍.. ഷുഗര്‍ ഉള്ളത്.. വിത്തൗട്ട്.. ഫാറ്റ് ഉള്ളത്.. ട്രൈ ഗ്ലിസറൈഡ് ഉള്ളത്.. ഹോ.. എനിക്കു വയ്യ.. :) ബട്ട് സ്റ്റില്‍ അയാം നോട്ട് ഫീലിങ്ങ് ദാറ്റ് മച്ച് കംഫര്‍ട്ടബ്‌ള്‍ ഹിയര്‍...,.

ആ, വണ്‍ മോര്‍ തിങ്ങ് ചേട്ടായീ..  ഹോസ്പിറ്റല്‍ ആയതു കൊണ്ട് ഞങ്ങള്‍ യക്ഷികളുടേ ട്രെഡീഷെണല്‍ യൂണിഫോമായ വെള്ള സാരിയുടുക്കാന്‍ മാത്രം യാതൊരു പ്രശ്നവുമില്ല.. സത്യം പറഞ്ഞാല്‍ ഒരു  യക്ഷി ആണല്ലൊ എന്നുള്ള ഒരു ആത്മ വിശ്വാസവും രോമാഞ്ച കഞ്ചുകവുമെല്ലാം വരുന്നത് ആ യൂണിഫോം ഇടുമ്പോഴാ.. നൈറ്റ് ഡ്യൂട്ടിയാണെങ്കില്‍ നല്ല സുഖമാ.. ഡേ ആണെങ്കില്‍ ഉറക്കം വന്നു പണ്ടാരമടങ്ങി പോകും.. രാത്രി മുഴുവനും അര്‍മാദിച്ച് പകലു വല്ല പാല മരത്തിലോ കരിമ്പനയുടെ മുകളിലോ കിടന്നുറങ്ങിയ കാലം മറന്നു എന്റെ ഡ്രാക്കുള ചേട്ടായീ.. ഫ്ലാറ്റു ജീവിതം ഒട്ടും ഇന്റ്രസ്റ്റിങ്ങ് അല്ല.. എന്തോ ഒരു തടവറയില്‍ കിടക്കുന്ന ഫീലിങ്ങ് ആണ്.. ചുരുക്കം പറഞ്ഞാല്‍ പണിയെടുക്കാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയായി..   പകലു പുറത്തിറങ്ങാന്‍ പറ്റില്ല എന്നും പറഞു വീട്ടിലിരുന്നാല്‍ ഒരു പട്ടിയും ചെലവിനു തരില്ല..

ഒരു വിധം കഷ്ടപ്പെട്ട് എല്ലാറ്റിനോടും അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു പോകുന്നു.. കിട്ടുന്ന കാശു ഒന്നിനും തികയാത്ത അവസ്ഥ..  പ്രൊമോഷന്‍ കിട്ടണമെങ്കില്‍ ഡിഗ്രി വേണമെന്നാണ് അഡ്മിന്‍സിട്റേറ്റര്‍ പറഞത്. അതിനു വേണ്ടി പോസ്റ്റലായിട്ടു കംബ്യൂട്ടറും ഇംഗ്ലീഷും പഠിച്ചു. ഇപ്പോള്‍ ഞാന്‍ ഇഗ്നോയുടെ ഡിസ്റ്റന്റ് ഡിഗ്രീ കോര്‍സിനു ചേര്‍ന്നിട്ടുണ്ട്..

ചില തെണ്ടികള്‍ അടുത്തെത്തുമ്പോള്‍ അവരുടെ ബ്ലഡിന്റെ ആ അരോമ ഇങ്ങു വരും എന്റെ ചേട്ടായീ.. വായിലു വെള്ളം നിറയും.. കണ്ണിന്റെ കളറെല്ലാം മാറും.. തേറ്റ പല്ലൊക്കെ അങ്ങു കൂര്‍ത്തു മൂര്‍ത്തു വരും.. ഞാനറിയാതെ തന്നെ.. കടിച്ച് പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് എന്റെ വികാരമെല്ലാം ഞാന്‍ കടിച്ചമര്‍ത്തും..  ഞാന്‍ ഒരു യക്ഷിയാണെന്നു മാനേജ്മെന്റിനും കൂടെ ജോലി ചെയ്യുന്നവര്‍ക്കും മനസ്സിലാകാതിരിക്കാന്‍ എത്ര ബുദ്ധിമുട്ടിയാണെന്നറിയാമോ ഞാന്‍ ജീവിക്കുന്നത്..?   ഇതെല്ലാം കാണുമ്പോള്‍ ആളുകള്‍ടെ വിചാരം എനിക്കു ഒടുക്കത്തെ ജാടയാണെന്നാ ‍. എല്ലാം സഹിച്ചല്ലെ പറ്റൂ..??

ഇതിനെല്ലാം പൂറമെ പണ്ടേ ദുര്‍ബല കൂട്ടത്തില്‍ ഗര്‍ഭിണിയും എന്നു പറഞ്ഞ പോലേ വേറൊരു സാധനവും വന്നിട്ടുണ്ട്. റിസെഷന്‍...!! അതാണത്രെ  ഇപ്പോള്‍ ലോകത്തെല്ലായിടത്തും ട്രെന്‍ഡിങ്ങ് ടോപ്പിക്... ഈ പറയുന്ന സാധനം വല്ലതും അങ്ങു ട്രാന്‍സില്‍‌വാനിയേലോ, അമേരിക്കേലോ എഫെക്റ്റ് ചെയ്തിട്ടുണ്ടോ ഡ്രാക്കുള ചേട്ടായീ..?? ആളുകളോട് കുറച്ചു ചുണ്ണാബ് പോലും ചോദിക്കാന്‍ പറ്റാത്ത അവസ്ഥയായി. ചോദിച്ചാല്‍ അപ്പൊ പറയും മര്‍കറ്റ് ഡള്ളാണ്.. റിസെഷന്‍ ആണ് ചുണ്ണാബൊന്നും ഇല്ലാത്രെ.. ശമ്പളം ചോദിക്കുമ്പോഴെങ്ങാനും ആ മാനേജര്‍ തെണ്ടി റിസെഷന്‍ എന്നു പറഞ്ഞാല്‍.. അവന്‍ എന്റെ തനി നിറം കാണും.. സത്യമായിട്ടും ഞാന്‍  അവനൈ കൊന്ന്.. അവന്‍ രക്തത്തൈ കുടിത്ത് ഓംകാരം നടത്തിവിടുവേന്‍,... ദുര്‍ഗാഷ്ടമി വരെയൊന്നും ഞാന്‍ കാത്തിരിക്കില്ല..

വേറൊരു കാര്യം കേക്കണോ..??  എന്റെ ചിരിക്കൊന്നും ഇപ്പോള്‍ പണ്ടത്തെ പോലെ എക്കോ കിട്ടുന്നില്ല.. എഫെക്ട് എല്ലാം പോയി... ഒരു ഗുമ്മ് കിട്ടുന്നില്ലെന്നെ.. പണ്ടാണെങ്കില്‍ ആളുകള്‍ക്കെല്ലാം എന്നെ എന്തു പേടിയായിരുന്നെന്നറിയാമോ..?? ഇപ്പൊ ആര്‍ക്കും എന്നെ ഒരു വിലയും ഇല്ല...!!

എന്റെ പേരു കേട്ടാല്‍ പേടിച്ചു മൂത്രമൊഴിച്ചിരുന്നവരെല്ലാം ഇപ്പോള്‍ എന്നെ പറ്റി കേള്‍ക്കുമ്പോള്‍ ചിരിച്ചു പണ്ടാരമടങ്ങുകയാണ്.. ആകെ നാണം കെട്ടു ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റാതായി.  ഇതിനെല്ലാം കാരണം ഒടുക്കത്തെ കുറെ മെഗാ സീരിയലു കാരാണ്. അവരെന്റെ പേരില്‍ മെഗാ സീരിയല്‍ ഇറക്കി നാട്ടുകാരെ ചിരിപ്പിച്ചു പൈസ കൊയ്യുകയാണ്. അതെല്ലാം സഹിക്കാം.. അവന്മാരു ചെയ്ത അക്രമം കേക്കണോ..??  എന്റെ ആജന്മ ശത്രുവായിരുന്ന ആ കാലമാടന്‍ കടമറ്റത്തു കത്തനാരെ വെല്യ ഹീറോ ആക്കി.. ആ ഒണക്ക മാന്തളു പോലിരിക്കുന്ന കൂതറക്കു ഇപ്പോ എന്തോരം ഫാന്‍സ് ആണെന്നു അറിയാമോ..?? മിമിക്രി കാരു വരെ അങ്ങേരെ അനുകരിച്ചു തുടങ്ങി..

നാണക്കേട് മൂത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാതെ പല പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.. എനിക്കാണെങ്കില്‍ ഒന്നു മരിക്കാനുള്ള ഭാഗ്യവും ഇല്ല.. മരണമില്ലാത്ത സ്പീഷീസ് ആയി ജനിച്ചു പോയില്ലേ..?? ഇപ്പോള്‍ ജീന്‍സ് വരെ ഇടെണ്ട ഗതികേടിലെത്തിയെന്നു പറഞാല്‍ മതിയല്ലൊ.. സാരിയുടുത്തെങ്ങാനും തിരക്ക് സമയത്ത് ബസ്സില്‍ കയറിയാന്‍ പിന്നെ എന്റെയെന്നല്ല, പെണ്ണായി പിറന്ന ആരായാലും ഹോസ്പിറ്റല്‍ സ്റ്റോപ്പ് എത്തുമ്പോഴെക്കും  അവരുടേ കാര്യം ഹുദാ ഗവാ ആയിപ്പോകും. എല്ലാം സഹിക്കാം, എപ്സ്പെയറി ഡെയ്റ്റ് കഴിഞ്ഞ കെളവന്മാരു പോലും അടങ്ങി ഇരിക്കില്ല. ആ.. ഇപ്പോ ഏതു പത്രമെടുത്ത് നോക്കിയാലും ഇതു തന്നെയാ അവസ്ഥ.. ഒരു പുതിയ പീഡന കേസ് പോലും ഇല്ലാത്ത ദിവസമില്ലെന്നായിരിക്കുന്നു.. പ്രതികളെല്ലാവരും മീശ മുളക്കാത്ത പയ്യന്മാരും, അമ്പത് കഴിഞ കെളവന്മാരും.. കാലം പോയ പോക്കെ..

ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിനു പോലും അന്യമായി കൊണ്ടിരിക്കുന്നു.. മടുത്തിട്ടാണോ അതൊ സഹി കെട്ടിട്ടാണോ എന്നറിയില്ല.. ദൈവം പോലും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് കാര്യങ്ങളുടെ പോക്ക് കണ്ടിട്ടു തോന്നുന്നത്..

അമേരിക്കയിലൊക്കെ ഇപ്പോള്‍ എങ്ങനാ.. അവിടെ ഹോളിവുഡ് എന്നു പറയുന്ന ഒരു സ്ഥലമുണ്ടെന്നും ഒരുപാടു സിനിമകളെല്ലാം എടുക്കുന്നുണ്ടെന്നും ഗൂഗിള്‍ അമ്മച്ചി വഴി ഞാന്‍ അറിഞ്ഞു.. ഒറിജിനാലിറ്റിക്കു വേണ്ടി എന്തു കൊള്ളരുതായികയും അവന്മാരു കാണിക്കുമെന്നും കേട്ടു..  ഹൊറര്‍ സിനിമകള്‍ക്കെല്ലാം നല്ല ഡിമാന്റ് ആണെന്നു കേട്ടല്ലോ.. സോ.. ഒരു ഒറിജിനല്‍ യക്ഷി ആയതു കൊണ്ട് എനിക്ക് അവിടെ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് തോന്നുന്നു.. അതു കൊണ്ട് എനിക്കു അങ്ങോട്ടേക്കൊരു  വിസ തന്ന് ഡ്രാക്കുളച്ചേട്ടന്‍ സഹായിക്കണം... ഞാന്‍ അവിടെ വല്ല ഹൊറര്‍ സിനിമയിലും അഭിനയിച്ചു ജീവിച്ചോളാം.. എത്രയും പെട്ടെന്നു തന്നെ പോസറ്റീവായിട്ടുള്ള ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട് കത്തു ചുരുക്കട്ടെ.

എന്ന് സ്വന്തം നീല്‍.

©Phayas Abdulrahman Aug-2011

June 13, 2011

പണി പാളി


ഓണറമ്മച്ചിക്കു ഒരു പ്രശ്നവുമുണ്ടാക്കാതെ വളരെ മാന്യമായി ഒരേ കോമ്പൗണ്ടിലെ രണ്ടു വീടൂകളിലൊന്നില്‍ സൂപ്പെറായിട്ടു മാസാ മാസം ഡേറ്റ് തെറ്റാതെ വാടക കൊടുത്തു താമസിച്ചിരുന്ന നല്ല കുടുമ്പത്തില്‍ പിറന്ന പിള്ളേരാ ഞങ്ങളെട്ടു പേരും.

എന്തിനു..? ബിഡീയെസ്സിനു പഠിക്കുന്ന അമ്മച്ചിയുടെ ഇരുപതു വയസ്സുകാരി കൊച്ചു വെക്കേഷനു വരുമ്പോള്‍ ആ കൊച്ചിന്റെ മുഖത്തു പോലും നോക്കാത്ത മര്യാദക്കാര്‍.

ഒരു ദിവസം രാവിലെ തന്നെ ഉടുത്തൊരുങ്ങി വരുന്ന ഹൗസ് ഓണര്‍.. എന്താ സംഭവമെന്നു ചോദിച്ചപ്പോള്‍ പറഞു

"ഇന്നു മോള്‍ടെ ബര്‍ത്ത്ഡേയാ.. പള്ളീലൊന്നു പോയി..!!"

ചങ്കീ കുത്തണ വര്‍ത്താനം പറയല്ലെന്റമ്മച്ചിയേ.. ആ കൊച്ചിനു വയസ്സു കൂടി വരുന്നു എന്നു കേട്ടിട്ടു ചങ്കു കത്തുന്നു.. എന്നു പറയാന്‍ പറ്റില്ലല്ലൊ.. അതു കൊണ്ട് ഇങ്ങനെ ചോദിച്ചു..

"ആഹാ അപ്പൊ ചെലവുണ്ട്ട്ടാ ചേച്ച്യേ..."

"അതിനെന്താ.. മക്കളു ക്ലാസെല്ലാം കഴിഞിട്ടു വാ.."
എഹ്..? ഈ അമ്മച്ചി ഇത്രേം നല്ല ഒരു അമ്മച്ചിയായിരുന്നോ.. കൂളായിട്ടു ചെലവു ചെയ്യാന്നു സമ്മദിച്ചല്ലൊ..

അന്നു വൈകുന്നേരം കോളെജിലെ കിളികളെയെല്ലാം ഒറ്റക്കു വീട്ടിലേക്കു പറഞ്ഞയച്ചു.. സെന്റ് സേവിയേഴ്സ് കോളീജിന്റെ ഫ്രന്‍ഡിലെ പെട്ടിക്കടയില്‍ സോഡാ സര്‍ബത്തും കുടിക്കാന്‍ പോയില്ല..
ഞങ്ങളെ ക്കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരുപാടു പെണ്‍കുട്ടികളുടെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട്  വളരെ നേരത്തേ തന്നെ ഞങ്ങള്‍ തിരിച്ചെത്തി. വീട്ടിലേക്ക് കേറാതെ പീടിന്റെ പുറത്ത് തന്നെ നിന്ന്  വന്ന വിവരം അറിയിക്കാനായി ചിരിയും ബഹളവും തുടങ്ങി..

ആ തള്ളയുടെ ഒരു അനക്കവും ഇല്ല.. പ്രതീക്ഷകളെല്ലാം ഇന്‍ഡ്യക്കാരു വിട്ട റോക്കറ്റ് പോലെ ആകുമോ എന്നുള്ള ആശങ്കയോടെ ഞങ്ങള്‍ കാത്തിരുന്നു..

"ബെല്ലടിച്ചു നോക്കിയാലോ..?? വിശന്നിട്ടു കണ്ണു കാണാന്‍ വയ്യ...!!"

"ആയ്യേ.. നാണക്കേട്.. നമുക്കു വെയ്റ്റ് ചെയ്യാം.. " കഞ്ചന്റെ അഭിപ്രായത്തോട്  യോചിക്കാതെ കുഞ്ചന്റെ മറുപടി...

ആഹഹാ... ഞങ്ങളുടെ കണ്ണുകളില്‍ സന്തോഷ പൂത്തിരി കത്തിച്ചു കൊണ്ട്.. കയ്യിലൊരു കൊച്ചു പൊതിയുമായി.. സില്‍സിലാ ഹെ സില്‍സിലാ പാട്ടിന്റെ താളത്തില്‍ മന്ദം മന്ദം അമ്മച്ചി നടന്നു വന്നു..

"ഡാ.. പൊതി കാണാനൊരു ഗുമ്മില്ലല്ലോ..? ഒരു കുഞ്ഞി പൊതിയാ.. "

"മിണ്ടാണ്ടു നിക്കെടാ പട്ടി.. നാണക്കേടാക്കല്ലെ.. ചെലപ്പൊ പൊതിയില്‍ കാശായിരിക്കും.. ടൗണില്‍ പോയി ഇഷ്ടമുള്ളത് കഴിച്ചോളാന്‍ പറയാനാ.." പൊളിയന്റെ കാലില്‍ ചവിട്ടി ഞാന്‍ മുറുമുറുത്തു..

"ശെരിയാടാ.. അമ്മച്ചി മാത്രമല്ലെ വീട്ടിലൊള്ളൂ... ഫൂഡ് ഉണ്ടാക്കാന്‍ ടൈം കിട്ടിക്കാണില്ല.." തിരിച്ചു അതേ ടോണില്‍ തന്നെ പൊളിയനും മറുപടി തന്നു..

ട്രീറ്റുള്ളതു കൊണ്ട് രാവിലെ മുതല്‍ കാലിയാക്കിയിട്ടിരികുന്ന വയറുമായി ഞങ്ങള്‍ ആകാംഷാഭരിതരായി, അമ്മച്ചിയേയും കയ്യിലിരിക്കുന്ന പൊതിയേയും  നോക്കി  വായില്‍ നിറഞ്ഞ പ്രതീക്ഷയുടെ നീരു തുപ്പണൊ ഇറക്കണൊ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു.

"ഇന്നാ മക്കളേ.. ഇനി ബര്‍ത്ത്ഡേ ട്രീറ്റ് തന്നില്ലാ എന്നു വേണ്ടാ.. കൂട്ടുകാര്‍ക്കും കൂടി കൊടുക്കണേ." എന്നും പറഞു പൊതിയേല്പ്പിച്ചു അമ്മച്ചി മുങ്ങി..

ആക്രാന്തത്തോടെ പൊതി തുറന്ന ഞങ്ങള്‍ടെ വിശപ്പെല്ലാം കത്തിചാമ്പലായി.. ആദ്യരാത്രിയില്‍ പ്രതീക്ഷയോടെ  മണിയറയിലേക്കു കാലെടുത്തു വെച്ചപ്പോള്‍ പെണ്ണു മാറിപ്പോയ ചെക്കന്റെ അവസ്ഥ എന്നു പറയുന്നതാകും കൂടുതല്‍ ശെരി

പൊതിയില്‍ ഇരുപത്തഞ്ചു പൈസയുടെ ന്യൂട്രീന്‍ മിട്ടായി..
അതും എണ്ണി വെച്ചപോലെ എട്ടെണ്ണം..!!

തള്ളേടെ ഒടുക്കത്തെ ചെലവ്... പൊതി മുറ്റത്തേക്ക് വലിച്ചെറിഞ് സോ കാള്‍ഡ് ഹൗസ് ഓണരുടെ തന്നെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന് 'തൊഴിലാളി' ഹോട്ടലില്‍ പോയി വയറ് നിറച്ച് ബിരിയാണി കഴിച്ചു. കണക്കെഴുതാന്‍ പറ്റു ബുക്കെടുത്തപ്പോള്‍ മുരുകന്‍ രാമേട്ടന്റെ കയ്യില്‍ കടന്നു പിടിച്ചു.

"ഈ ബിരിയാണിയുടെ കാശ് കഴിചിട്ടു ഈ മാസത്തെ ഹോട്ടന്‍ വാടക കൊടുത്താല്‍ മതീന്നു ചേച്ചി പറഞിട്ടുണ്ട്.. ഇന്നു ചേച്ചീടെ മോള്‍ടെ ബര്‍ത്ത്ഡേയാ..!"

ചേട്ടന്‍ വാടക കൊടുത്തപ്പോള്‍ എന്തായി എന്നിതു വരെ ഒരറിവും കിട്ടിയിട്ടുമില്ല.. അടിയായോ എന്തൊ.. ആ അതവരു തമ്മില്‍ തീര്‍ത്തോളും.

അന്നു മുതലു അമ്മച്ചിക്ക് പണി കൊടുക്കാന്‍ കിട്ടുന്ന ഒരു ചാന്‍സും ഞങ്ങള്‍ മിസ്സാക്കാറില്ല.. അതി രാവിലെ എണീറ്റ് ന്യൂസ് പേപ്പര്‍ കീറി കളയുക, പാല്‍കാരന്‍ പാലു കൊണ്ടു വെക്കുംമ്പോള്‍ പാലു പകുതി എടുത്ത് ബാക്കി പൈപ്പില്‍ നിന്നും വെള്ളം നിറച്ചു തിരിച്ചു വെക്കുക.. തുടങ്ങിയ കലാ പരിപാടികളോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്

മാര്‍ച്ച് തേര്‍ട്ടീ ഫസ്റ്റ് രാത്രി മുരുകന്‍ ഭായിയാണ് ഐഡിയാ കൊണ്ട് വന്നത്..  നാളെ ഏപ്രില്‍ ഒന്ന്.. അമ്മച്ചിക്കും പിള്ളേര്‍ക്കുമിട്ട് ഒരു മുട്ടന്‍ പണി കൊടുക്കണം.. ആ പ്രമേയം ഞങ്ങളെല്ലാവരും ഐക്യഖണ്ഡേന കയ്യടിച്ചു പാസ്സാക്കി.. പദ്ധതി ആസൂത്രണം ചെയ്തു.. ടോര്‍ച്ചുമെടുത്ത് വീടിന്റെ പുറ്കിലെ വിശാലമായ പറമ്പിലേക്കിറങ്ങി..

രാത്രി ഏകദേശം രണ്ടു മണി കഴിഞ്ഞപ്പോള്‍ ഡോറിന്റെ ഹൈറ്റിനനുസരിച്ചു വെട്ടി റെഡിയാക്കു വെച്ചിരുന്ന ഉണങ്ങിയ തെങ്ങോലയും കുല വെട്ടി ഉണങ്ങി തുടങ്ങിയ ഒരു വാഴയും പൊക്കിയെടുത്ത് കൊണ്ട് വന്ന് അവരുടെ വീടിന്റെ ഫ്രന്റ് ഡോറില്‍ ചാരി വെച്ചു..

ഒരാളൊഴികെ എല്ലാവരും വീട്ടിലേക്ക് കയറി.... വീട്ടിലെ ലൈറ്റെല്ലാം ഓഫ്.. ശമശാന മൂകത.. മറ്റവന്‍ അവരുടെ കാളിംഗ് ബെല്ലടിച്ചു.. ഒരു അനക്കവുമില്ല.. വീണ്ടും അടിച്ചു.. അപ്പൊഴും നോ രക്ഷ... പിന്നൊന്നും നോക്കാതെ എന്തു കുന്തമെങ്കിലും വരട്ടെ എന്നും കരുതി പള്ളിയില്‍ കൂട്ട മണി അടിക്കുന്ന പോലെ ബെല്ലടിച്ചു തള്ളി.. മുകളിലെ  റൂമിലെ ലൈറ്റ് തെളിയുന്ന വരെ ലവന്‍ തുരു തുരാ ബെല്ലടിച്ചു. ലൈറ്റ് ഓണായതും അവന്‍ തിരിച്ചോടി വന്ന് ഞങ്ങളുടെ ഡോറടച്ചു.

പിന്നെ എല്ലാം ഞങ്ങളു പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു നടന്നത്..
ഡോറു തുറന്നതും ചാരി വെച്ചിരുന്ന വാഴയും ഓലയും കൂടി ശ്ര്ര്ര്ര്ര്ര്... എന്ന സൗണ്ട് എഫെക്റ്റോടു കൂടി ഡോറു തുറന്ന ആളുടെ ദേഹത്തോട്ടു കെട്ടി മറിഞ്ഞു വീണു..

അമ്മേ...... എന്ന ഒരു ആണിന്റെ അലര്‍ച്ചയും കേട്ടു..

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവിടെ നിന്നും ഒന്നില്‍  കൂടുതല്‍ പെണ്ണുങ്ങള്‍ടെ കൂട്ട കരച്ചിലും തുടങ്ങി.. ഞങ്ങളാണെങ്കില്‍ ഒന്നും മിണ്ടാതെ പേടിച്ചു എടങ്ങേറായി ലൈറ്റ് ഒന്നും ഓണ്‍ ചെയ്യാതെ ശ്വാസം പോലും വിടാതെ ഒരു റൂമില്‍ ഇരുന്നു..

"ടാ.. ആ ചെക്കന്‍ പേടിച്ചു വടിയായിട്ടുണ്ടാകും.." ഞങ്ങളുടെ കൂട്ടത്തില്‍ ആരൊ ഇതു പറ്ഞപ്പോള്‍ "കരിനാക്കു വളക്കാതെ മിണ്ടാണ്ടിരിക്കെടാ പന്നീ" എന്നും പിറു പിറുത്ത് ഞങ്ങളെല്ലാവരും ശ്വാസം പോലും വിടാതെ കൂനിക്കൂടി ഇരുന്നു..

അപ്പുറത്താണെങ്കില്‍ കരച്ചിലും നിക്കുന്നില്ല.. അയല്‍ക്കാരൊക്കെ ഓടി വന്നു ആകെ ബഹളം.. ബാക്കിയുള്ള എല്ലാ വീട്ടിലും ലൈറ്റ് തെളിഞ്ഞു എല്ലാവരും പുറത്തിറങ്ങി.. ഞങ്ങളു പാവങ്ങ്ലായ എട്ടു ചെറുപ്പക്കാരു താമസിക്കുന്ന വീട്ടില്‍ മാത്രം ലൈറ്റുമില്ല ഒരു അനക്കവുമില്ല..

പുറത്ത് കരച്ചിലും   ബഹളവും..ആരൊ കാര്‍  സ്റ്റാര്‍ട്ട് ചെയ്യുന്നു..

"പെട്ടെന്നു കാരോത്തു കുഴി ഹോസ്പിറ്റലിലേക്കു കൊണ്ടു പോകാം"
"ഏതു നായിന്റെ മക്കളാ ഇതു ചെയ്തത് ..?" എന്നൊക്കെ പുറത്തു നിന്നും ആരൊക്കെയൊ വിളിച്ചു പറയുന്നത് ഞങ്ങള്‍ കേട്ടു..

കാറു നല്ല സ്പീഡില്‍ ഓടിച്ചു പോകുന്ന ശബ്ദം കേട്ടു.. എന്താണു സംഭവിച്ചതെന്നറിയാതെ ഞങ്ങളെട്ടു പേരും ഒന്നും മിണ്ടാതെ റൂമില്‍ തന്നെ ഇരുന്നു.. ഇത്രേം ഒച്ചയും ബഹളവും ഉണ്ടായിട്ടും, നാട്ടുകാരു മുഴുവനും ഓടിവന്നിട്ടും ഒരേ കോമ്പൗണ്ടില്‍ ഉള്ള വീട്ടിലെ ആള്‍ക്കാരു മാത്രം എണീറ്റില്ല എന്നു പറഞ്ഞാല്‍ ആര്‍ക്കായാലും സംശയം വരുമല്ലോ.. കുറാച്ച് കഴിഞ്ഞപ്പോല്‍ പുറത്ത് ജനാലക്കരുകില്‍ നിന്നും കുശുകുശൂക്കലും അകത്തേക്കാരൊക്കെയോ ടോര്‍ച്ചടിച്ചു നോക്കലുമൊക്കെ തുടങ്ങി.

പെട്ടെന്നു "വാതിലു തൊറക്കെടാ" എന്നുള്ള അലര്‍ച്ചയോടു കൂടി ഞങ്ങളുടെ ഡോറില്‍ മുട്ടും ചവിട്ടും തുടങ്ങി..
"അവന്മാരിവിടെ തന്നെ ഒണ്ടെടാ.. ദാ ചെരിപ്പും ഷൂവുമെല്ലാം ഇവിടെ തന്നെയുണ്ട്.."
 "വാതിലു ചവിട്ടി പൊളിക്കെടാ.." തുടങ്ങിയ കേട്ടാല്‍ ജീവന്‍ പോകുന്ന തരത്തിലുള്ള അലര്‍ച്ചയും ബഹളവും.. ഞങ്ങളു വാതില്‍ തുറക്കുന്നതിനു മുന്നേ തന്നെ വന്നവന്മാരിടിച്ച് വാതില്‍ തുറന്നു.. പിന്നെ ഇടിയുടെ പെരുന്നളായിരുന്നു..!! എന്തിനു പറയുന്നു.. നാട്ടുകാരെ ആരെയും മൈന്‍ഡാക്കാതെ അടിച്ച് പൊളിച്ച് നടന്ന വരത്തന്മാരോടുള്ള കലിപ്പ് മുഴുവനും അവന്മാരന്നു തീര്‍ത്തു..

സംഭവിച്ചതെന്താണെന്നു വെച്ചാല്‍, അവിടുത്തെ അച്ചായന്‍ ആയിരുന്നു വാതില്‍ തുറന്നത്.. അങ്ങേരു തലേ ദിവസം ഗള്‍ഫീന്നു കെട്ടിയെടുത്തതും,  അപ്പന്‍ വന്നതു പ്രമാണിച്ച് വീട്ടില്‍ മക്കളു വന്നതും ഒന്നും ഞങ്ങള്‍ അറിഞ്ഞില്ലായിരുന്നു. വാതില്‍ തുറന്ന അച്ചായന്‍ പേടിച്ചു ബൊധം കെട്ടു വീണു മൂന്നു ദിവസം ഹോസ്പിറ്റലില്‍ ആയിരുന്നു എന്നും പിന്നീട് ഞങ്ങളറിഞ്ഞു.. അന്നു രാത്രിയായിരുന്നു ആ വീട്ടിലെ ഞങ്ങളുടെ അവസാന രാത്രി..

പിന്നെ ആ വീട്ടിലോട്ടു കാലെടുത്ത് കുത്തിയില്ല.. പേടിച്ചിട്ടല്ല.. അഭിമാനം സമ്മതിക്കാഞ്ഞിട്ടാ.. എന്നാലും ഞങ്ങള്‍ ഞങ്ങളുടെ മര്യാദ കാണിച്ചു.. കൊടുത്ത മൂന്നു മാസത്തെ അഡ്വാന്‍സ് പോലും തിരിചു ചോദിക്കാതെ ആ വീട്ടീന്നെറങ്ങി.. സത്യമായിട്ടും അവരു ഞങ്ങളെ ചവിട്ടി പുറത്താക്കിയതല്ല.. വേണമെങ്കില്‍ വിശ്വസിക്കാം.. ഇല്ലെങ്കിലും വിശ്വസിക്കണം.. പ്ലീസ്..!!

©fayaz

January 3, 2010

പിമ്പിള്‍ പിമ്പിള്‍ ലിറ്റില്‍ സ്റ്റാര്‍..

രാവിലെ എണീറ്റ് പതിവു പോലെ കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു.. പല്ലിളിച്ചു നോക്കി സ്വന്തം സൗന്ദര്യം ആസ്വദിച്ചങ്ങനെ നിന്നു.. ആഹഹാ.. ഈ ഭൂമിയില്‍ എന്നെക്കാള്‍ സുന്ദരന്‍ വേറെ ആരുമില്ലെന്ന അഹംഭാവത്തോടെ മുഖമൊക്കെ കൈ കൊണ്ട് തടവി പല തരത്തിലുള്ള കോപ്രായങ്ങള്‍ കാണിക്കുമ്പോഴാണ് പണ്ടു നമ്മുടെ ന്യൂട്ടന്റെ തലേല്‍ ആപ്പിളു വീണ ഞെട്ടലോടെ ഞാനത് കണ്ടു പിടിച്ചത്...!!
ന്യൂട്ടന്‍സ് ലോ ഓഫ് ഗ്രാവിറ്റേഷന്‍.. അവന്റെ ഒടുക്കത്തെ ഒരു ഗ്രാവിറ്റേഷന്‍ കാരണം ഒന്നും രണ്ടുമല്ല.‍. നാല് കൊല്ലമാ എടുത്തത് പ്രീ ഡിഗ്രീ ഒന്നു പാസ്സായിക്കിട്ടാന്‍.. അതും ഫിസിക്സ് ലാബിലെ അറ്റന്റര്‍ക്കു വയറു നിറച്ചും പോത്തിറച്ചിയും, പൊറോട്ടയും ഒരു പാക്കറ്റ് വില്‍സും പിന്നെ അമ്പത് രൂപയും കൊടുത്തിട്ടാണ് പ്രാക്റ്റിക്കല്‍ എക്സാമിനു സിമ്പിള്‍ പെന്‍ഡുലം തന്നെ എങ്ങനെയെങ്കിലും ഒപ്പിച്ചെടുത്തത്.. ഈ ഐസക് ന്യൂട്ടന്‍ ഒറ്റയൊരുത്തന്‍ കാരണമാണ് ഞാനൊരു ഡോക്ടറാകാതെ പോയത്.. അല്ലെങ്കില്‍ ഇന്നു ഞാന്‍...!
ആ ആരെങ്കിലും അകട്ടെ.. ഇപ്പൊ അതല്ലല്ലൊ ഇവിടെ പ്രശ്നം.. ഞാന്‍ കണ്ടു പിടിച്ചത് നല്ല അസ്സലൊരു കുരു..! പടച്ചോനെ.. വലത്തേ കവിളത്തൊരു ചുമന്ന വട്ടം.. ഇതെന്തു ഹലാക്കിന്റെ അവലും കഞ്ഞിയാണാവൊ എന്നും ചിന്തിച്ച് തൊട്ടു നോക്കിയപ്പോള്‍ ഒടുക്കത്തെ വേദന.. കൊച്ചു കുട്ടികള്‍ക്കു കണ്ണു തട്ടാതിരിക്കാന്‍ ഇടുന്ന വലിയ പൊട്ടിനേക്കാള്‍ വലുപ്പത്തിലങ്ങനെ നിന്നു തിളങ്ങുന്നു.. എനിക്കാണെങ്കില്‍ അതു കാണും തോറും തല ചുറ്റുന്നു.. ദേഹമാകെ തരിച്ചു കേറുന്നു.. അല്ലെങ്കില്‍ തന്നെ മുഖമാകെ ഒരു മാതിരി മഴക്കാലം കഴിഞ്ഞ പഞ്ചായത്ത് റോഡു പോലെ ഗട്ടറും ഹമ്പും കുഴീം പണ്ടാറവുമാണ്.. അതിന്റെടേലാ ഇനി ഒരു ചൊമല വട്ടം..
കാണെ കാണെ ആ വട്ടമങ്ങനെ വെള്ളവും വളവും ഒന്നും കൊടുക്കാതെ തന്നെ വളര്‍ന്നു വലുതായി വന്നു.. കൂടെ അതിന്റെ വേദനയും.. ഒറ്റക്കായതു കൊണ്ട് വീട്ടിനുള്ളില്‍ ആരും കാണുമെന്ന പേടിയില്ല.. പക്ഷെ പുറത്തിറങ്ങിയാലോ.. ഒരു പ്രാവശ്യം ഒന്നു ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതോടെ ആ പൂതി മതിയായി.. ചായക്കടയിലെ ഇത്താത്ത ചോറു വിളമ്പാന്‍ വന്നതാണ്.. പാത്രത്തില്‍ ചോറിട്ട് മീഞ്ചാറ് വേണോ സാംബാറ് വേണോ എന്നും ചോദിച്ച് എന്റെ മുഖത്തേക്ക് നോക്കിയതാ.. പിന്നെ ഒന്നും മിണ്ടാതെ താടിക്ക് കയ്യും കൊടുത്ത് മയ്യത്ത് കണ്ട പോലെ ഒരൊറ്റ നിപ്പായിരുന്നു..
ചിലപ്പോള്‍ ചൂടിന്റെ ആയിരിക്കും ഈ പ്രശ്നം.. സോ.. നോ മോര്‍ പുറത്ത് പോകല്‍സ് ഫ്രം ടുഡേ.. ഇനി എന്റെ പട്ടി പുറത്ത് പോകും എന്നു മലയാളത്തില്‍ ഒരു കഠിന പ്രതിജ്ഞ എടുത്ത് വീട്ടില്‍ വന്നു പുതച്ചു മൂടി കിടന്നൊരുറക്കം പാസ്സാക്കി.. വൈകുന്നേരം എണീറ്റ് കണ്ണാടിയില്‍ നോക്കി വെറുതെ വെഷമിക്കണ്ടാന്നു കരുതി കിച്ചണില്‍ പോയി ഒരു ഓംലെറ്റ് ഉണ്ടാക്കി കഴിച്ച് വീണ്ടും വന്നു കെടന്നൊറങ്ങി..
പിറ്റേന്നു രാവിലെ എണീറ്റ് കണ്ണാടിയുടെ മുന്നില്‍ പതിവു കോപ്രായ മഹാ മഹത്തിനു വന്നപ്പോഴാണ് മറ്റെ സാധനം വീണ്ടും കണ്ണില്‍ പെട്ടത്.. ഇന്നവനങ്ങനെ ചുവന്നു തുടുത്ത് നല്ല തക്കാളി പഴം പോലെ നിന്നു തിളങ്ങുന്നു.. മുഖമാണെങ്കില്‍ ആകെപാടെ ഓള്‍ട്രേഷന്‍ ചെയ്ത ബൈക്ക് പോലെ ആയി.. പെറ്റ തള്ള കണ്ടാല്‍ പോലും തിരിച്ചറിയൂല.
പിന്നെ ഒന്നും നോക്കിയില്ല.. രണ്ടും കല്പിച്ച് പൊറത്തോട്ടിറങ്ങി. അടുത്ത് തന്നെ എം ഏ ജെ എന്ന ഒരു ഹോസ്പിറ്റല്‍ ഉണ്ട്.. ഓടിച്ചെന്ന് അവിടെ റിസെപ്ഷന്‍ കൗണ്ടറില്‍ ഇരുന്ന് മൊബൈലില്‍ കാന്റി ക്രഷിനു ലൈക്ക് തെണ്ടി കൊണ്ടിരുന്ന സിസ്റ്ററെ വിളിച്ചു..
"സിസ്റ്ററേഏഏഏഏഏ....!!"
എന്റെ പരവേശത്തോട് കൂടിയുള്ള വിളികേട്ടു ഞെട്ടി ചാടിയെഴുന്നേറ്റ സിസ്റ്ററിന്റെ കയ്യീന്നു മൊബൈല്‍ താഴെ വീണ് മൂന്നു പീസായി..
"എന്താടൊ..?? എവിടുന്നു കുറ്റീം പറിച്ചോണ്ടെറങ്ങീതാ രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാനായി.."
താഴെ വീണ പീസുകള്‍ പെറുക്കിയെടുക്കുന്നതിനിടയില്‍ സിസ്റ്റര്‍എന്നെ നോക്കി കൊഞ്ഞനം കാണിച്ചു..
"ഇവിടെ സ്കിന്‍ സ്പെഷ്യലിസ്റ്റ് ഉണ്ടോ..??"
"ഉണ്ടല്ലൊ.. പക്ഷെ ന്യൂ ഇയര്‍ കഴിയുന്നത് വരെ വെയ്റ്റ് ചെയ്യേണ്ടി വരും...!!"
" അത്രക്കും തെരക്കാണോ..??"
"തെരക്കും കുന്തോമൊന്നുമല്ല.. ഡോക്ടര്‍ ലീവിലാ.. ജാന്‍ ഫസ്റ്റ് വീക്കിലേ വരൂ.."
"അയ്യോ.. അപ്പോഴേക്കും എന്റെ മുഖം..."
"തന്റെ മുഖമെന്താ.. ആരെങ്കിലും കട്ടു കൊണ്ട് പോകുമോ..ഇതു നല്ല കൂത്ത്..!!"
പട്ടി ചന്തക്കു പോയതു പോലെ ഒരു ഗുണവുമില്ലാതെ അവിടുന്നിറങ്ങി ആകെ നിരാശനായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് എറണാംകുളത്തേക്ക് വിട്ടു.. എനിക്കാണെങ്കില്‍ അംബാസഡര്‍ കാറ് ഡ്രൈവ് ചെയ്യുമ്പോള്‍ ബോണറ്റ് കാണുന്ന പോലെ എന്റെ വലത്തെ കവിളു മുഴുവനും കാണുന്നുണ്ട്.. അത്രക്ക് വീര്‍ത്ത് ഇരിക്കുന്നു.. ഒടുക്കത്തെ വേദനയും..
പോകുന്ന വഴിയില്‍ ഒരുപാട് ഡെന്റല്‍ സ്പെഷ്യലിസ്റ്റ്, ഓങ്കോളജി, ഗൈനക്കോളജി, ഓര്‍ത്തോ എല്ലാം ഉണ്ട്... പകഷെ.. മരുന്നിനു പോലും ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണുന്നില്ല.. അവസാനം തുരുമ്പിച്ച ബോര്‍ഡ് കെട്ടി തൂക്കിയ ഒരു ഗേറ്റ് കണ്ടു.. സ്കിന്‍ സ്പെഷ്യലിസ്റ്റ്, DVD, MBBS, VCD, MRCP, IRDP, SCST അങ്ങനെ ലോകത്തുള്ള കമ്പ്ലീറ്റ് ഡിഗ്രികളും കൂട്ടി ഒരു യൂണിവേഴ്സിറ്റി മൊത്തം ആ ബോര്‍ഡില്‍ എടുത്ത് വെച്ചിട്ടുണ്ട്.. അപ്പൊ തന്നെ വണ്ടി അവിടെ ചവിട്ടി.. ബെല്ലടിച്ചു..
നൈറ്റിയിട്ട ഒരു ചേച്ചി വന്നു വാതില്‍ തുറന്നു.. വീട്ടിലെ പണിക്കാരിയായിരിക്കും..
"ഡോക്ടറില്ലെ..??"
"വെയ്റ്റ് ചെയ്യൂട്ടോ.. ഇപ്പൊ വരാം.. !!"
ഇതും പറഞ്ഞ് പോയ ചേച്ചിയെ കണ്ടപ്പോള്‍ തന്നെ എനിക്കു മതിയായി.. കുറച്ചു കഴിഞപ്പോള്‍ അതെ ഐറ്റം തന്നെ ഒരു ചുരിദാരും ഫിറ്റ് ചെയ്ത് തിരിച്ചു വന്നു..
"എന്താ പ്രശ്നം..?? എന്തു പറ്റി..??"
"ഡോക്ടറെ എനിക്കു വല്ലാത്ത നടു വേദന..!!"
"ഹേ...?"
"നടു വേദന...."
"പുറത്ത് ബോര്‍ഡ് കണ്ടില്ലേ..ഞാന്‍ സ്കിന്നിന്റെ ആളാ.. ??"
"അയ്യൊ.. ഇനീപ്പൊ എന്തു ചെയ്യും??"
"താനൊരു കാര്യം ചെയ്യ്.. എറണാം കുളത്ത് ------ ഹോസ്പിറ്റലില്‍ പോയി Dr.----- നെ കണ്ടാല്‍ മതി. എന്റെ ഫ്രണ്ടാ.. ഞാന്‍ റെഫെര്‍ ചെയ്തതാണെന്നു പറഞാല്‍ മതി.."
കേട്ട പാതി കേള്‍ക്കാത്ത് പാതി ഞാന്‍ എന്റെ പോക്കറ്റില്‍ കയ്യിട്ടു...
"മെനി താങ്ക്സ് മാഡം.. അപ്പൊ ഞാനങ്ങോട്ട്.. !!"
ഇതു കണ്ടപ്പോള്‍ തന്നെ ഡോക്ടര്‍ ചാടിയെണീറ്റു എന്നെ തടഞ്ഞു..
"ഹേയ് അതൊന്നും വേണ്ടേടോ.."
ശ്ശെടാ.. ഈ ഡോക്ടര്‍ക്കെന്തിന്റെ വട്ടാ.. പോക്കറ്റീന്നു ബൈക്കിന്റെ താക്കോലെടുക്കാനും സമ്മതിക്കില്ലെ എന്നു ചിന്തിച്ച് വെപ്രാളത്തോടെ ഞാന്‍ ചോദിച്ചു..
"എന്താ ഡോക്ടര്‍...??"
"ഇതിനൊന്നും ഫീസിന്റെ ആവശ്യമില്ല.. താന്‍ പൊയ്ക്കോ...!!"
ഇനീം നിന്നാല്‍ ചിലപ്പോ ഫീസ് വാങ്ങിച്ചാലോന്നു പേടിച്ച് പെട്ടെന്നു തന്നെ വണ്ടി വിട്ടു...
ഇപ്പൊ നിങ്ങളു വിചാരിക്കുന്നുണ്ടാകും ലവനിതു കുരുവിന്റെ കാര്യം പറഞ്ഞു പറഞ്ഞു നടുവേദന വരെ ആയല്ലൊ എന്നു അല്ലെ?? എന്റെ മുഖം പഞ്ചായത്ത് റോഡ് പൊലെ ആണെങ്കില്‍ ആ ഡോക്ടര്‍ടെ മുഖം ആദിവാസി കോളനി പോലെ ആണിരിക്കുന്നത്.. അതും പോരാഞ്ഞ് എന്റെ മുഖത്തുള്ളത്തിനേക്കാ വെല്യ രണ്ടു കുരു ഡോക്ടറിന്റെ മുഖത്ത്.. ഇതിനോട് ഞാന്‍ എങ്ങനെ എന്റെ സങ്കടം പറയും..?? മുഖത്ത് നോക്കി ആളെ കളിയാക്കി അപമാനിച്ചു എന്നും പറഞ്ഞ് ആ സ്ത്രീയെങ്ങാനും മാന നഷ്ടത്തിനോ, മാനസിക പീഡനത്തിനോ മറ്റോ കേസു കൊടുത്താല്‍ പിന്നെ എന്റെ കുരുവിന്റെ കാര്യം എന്തായേനേ...??? അല്ല നിങ്ങളു തന്നെ പറ. എന്തായേനേ..?
©fayaz




Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com