August 21, 2009

ഓപെറേഷന്‍ ചെയ്തോ.. പക്ഷെ...!!

"എന്റമ്മച്ചിയേ.. എന്നെ കൊല്ലാന്‍ വരുന്നെ.." മരുന്നു നിറച്ച സിറഞ്ചും കയ്യില്‍ പിടിച്ച് നഴ്സ്  കരഞു കൊണ്ട് ഓ പിയില്‍ നിന്നും വാണം വിട്ട പോലെ ഓടുന്നത് കണ്ടപ്പോള്‍ പുറത്ത് നിന്നിരുന്ന ആളുകളെല്ലാം വാ പൊളിച്ചു...

ട്ടിങ്ങ്.. ട്ടിങ്ങ്..ട്ടിങ്ങ്.. കാര്‍ട്ടൂണില്‍ കാണുന്ന പോലെ ഒന്നിനു പുറകെ ഒന്നൊന്നായി കര്‍ട്ടന്റെ ഉള്ളിലൂടെ അടക്കാന്‍ മറന്നു പോയ വായുമായി കുറെ തലകള്‍ അകത്തേക്ക്.കഥാനയകന്‍ കത്തിയും പിടിച്ച് കത്തിയിലോട്ടും ഞങ്ങളുടെ മുഖത്തോട്ടും കണ്ണും മിഴിച്ച് നോക്കി ബെഡിനടുത്ത് നില്‍ക്കുന്നു.. ആശുപത്രി ജീവനക്കാരും നാട്ടുകാരും ഞങ്ങളും നോക്കി എന്താണു സംഭവിച്ചതെന്നറിയാതെ അടുക്കണൊ വേണ്ടയോ എന്നുള്ള സംശയത്തില്‍ നില്‍ക്കുന്നു...  (അവന്റെ ഒറിജിനല്‍ പേരു പറഞാല്‍ നാട്ടില്‍ ചെല്ലുമ്പോള്‍ എനിക്കിടി ഉറപ്പാ. ജീവനില്‍ കൊതിയുള്ളത് കൊണ്ട് അതു പറയുന്നില്ല.) ഏകദേശം ഒരു ഒന്നൊന്നര മണിക്കൂര്‍ മുമ്പായിരുന്നു ഇതിന്റെയെല്ലാം തുടക്കം.

അതിനു മുന്നു ചെറിയൊരു ഇന്‍ഡ്രൊ...
ആലുവയില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലം. അയ്യൊ സോറി.. കോളേജില്‍ പോയിരുന്ന കാലം.  പഠിക്കാന്‍ പോയി എന്നു പറഞാല്‍ അടിച്ചു കയ്യും കാലും ഒടിക്കും എന്നുള്ള വാപ്പാന്റെ ഭീഷണി ഇപ്പോഴും നില നില്‍ക്കുന്നുണ്ട്...!!ഞങ്ങള്‍ എട്ടു വരത്തന്മാര്‍ ചേര്‍ന്നു കോളേജിനടുത്ത് ഒരു വീട് വാടകക്കെടുത്താണ് താമസം. അതേ കോമ്പൗണ്ടില്‍ തന്നെ മറ്റൊരു വീട്ടില്‍ ഹൗസ് ഓണര്‍ അമ്മച്ചി താമസിക്കുന്നു.. അമ്മച്ചിയുടെ മക്കള്‍ കേരളത്തിനു പുറത്ത് എഞ്ചിനീയറിങ്ങിനും മെഡിസിനും പഠിക്കുന്നു.. കെട്ട്യോന്‍ ഗള്‍ഫില്‍.. ഫ്രന്‍ഡ്സിന്റെയെല്ലാം ഇടത്താവളമാണ് ഞങ്ങളുടെ കൊട്ടാരം...
നമ്മുടെ കഥാനായകന്‍... ഒരു ആറടിയില്‍ മേല്‍ ഉയരം.. നല്ല കട്ടി മീശ.. ശരീരം കമ്പ്ലീറ്റ് മസ്സില്‍.. പ്രധാന ഹോബ്ബി രാവിലെയും വൈകീട്ടും ജിമ്മെടുക്കലാണ്.. സൈഡായിട്ടു പത്തു പന്ത്രണ്ട് പൊറോട്ടയും രണ്ടു ബിരിയാണിയുമെല്ലാം ചുമ്മാ കൊറിച്ചോളും.. കോളേജില്‍ അടി വല്ലതുമുണ്ടെങ്കില്‍ മൂപ്പരു നെഞ്ചും വിരിച്ചൊരു നിപ്പു നിന്നാല്‍ തന്നെ അടിക്കാന്‍ വരുന്നവരൊന്നു പരുങ്ങും. വരുന്നവരു അടി തുടങ്ങിയാല്‍ അവന്‍ ഓടി പണ്ടാരമടങ്ങും.. വരുന്ന അടി മുഴുവനും ഞങ്ങളു മേടിക്കും.അതു വേറെ കാര്യം..

അന്നും പതിവു പോലെ അതിരാവിലെ തന്നെ എഴുന്നേറ്റ് ഞങ്ങളെട്ടു പേരും കുളിച്ച് കുട്ടപ്പന്മാരായി കോളേജ് ബസ് സ്റ്റോപ്പില്‍ അറ്റന്റന്‍സ് ഡ്യൂട്ടിക്ക് ഹാജരായി. ബസ്സിറങ്ങിയ ഞങ്ങളുടെ കോളെജിലേയും അപ്പുറത്തെ പ്ലസ്റ്റൂ പിള്ളേരുടെയും ടീച്ചര്‍മാരുടെയും കണക്കെടുത്ത് ആരും ആബ്സെന്റായിട്ടില്ലെന്നുറപ്പു വരുത്തി കോളേജ് കാന്റീനിലെത്തിയപ്പോഴെക്കും സീനിയേഴ്സും ജൂനിയേഴ്സുമെല്ലാമടങ്ങുന്ന ടീംസ് അബ്ദുക്കാന്റെ ഒണക്ക പ്പൊറോട്ട, സാമ്പാറെന്ന പേരില്‍ തരുന്ന പച്ചക്കറി വെള്ളത്തില്‍ കുതിര്‍ത്ത് പതിവ് കലാ പരിപാടി തുടങ്ങിയിരുന്നു.

ക്ലാസ് തുടങ്ങിയപ്പോള്‍ ബൈക്കുകളോരോന്നായി സ്റ്റാര്‍ട്ടായി.. ഏകദേശം ഇരുപത് പേരടങ്ങുന്ന ഗ്രൂപ്പ് തിരിച്ച് ഞങ്ങളുടെ വാടക വീട്ടിലെത്തി.. ഇനി ഉച്ചക്ക് പന്ത്രണ്ടര വരെ അതായത് കോളേജിലെ ലഞ്ച് ബ്രേക്ക് വരെ ക്രിക്കറ്റ് കളിയും കത്തിയടിയും ചീട്ട് കളിയുമെല്ലാമായി വിശ്രമമാണ്. ലഞ്ച് ബ്രേക്കിനു ബെല്ലടിക്കുന്നതിനു മുന്നു കറക്ടായിട്ടു തന്നെ കോളേജിലെത്തിയില്ലെങ്കില്‍ പെണ്‍പിള്ളേരവരുടെ ഫുഡ് കഴിച്ചു തീര്‍ക്കും. പിന്നെ അന്നു പട്ടിണി കിടക്കേണ്ടി വരും. എന്താന്നറിയില്ല ഭക്ഷണ കാര്യത്തില്‍ മാത്രം എല്ലാവര്‍ക്കും ഒടുക്കത്തെ പംച്ച്വാലിറ്റിയാ.

അതിനിടയില്‍ അമ്മച്ചിയുടെ വീട്ടില്‍ അനക്കമുണ്ടോ എന്നു സ്പൈ വര്‍ക്കിനു പോയ മുരുകന്‍ മഹത്തായ ഒരു കണ്ടുപിടുത്തം നടത്തി ഹാപ്പി ന്യൂസുമായി കൂടി ഉരുണ്ടുരുണ്ടു വന്നു..
"ഡാ രക്ഷപ്പെട്ടു.. വീടടച്ചിട്ടിരിക്കുവാ.. ഇന്നമ്മച്ചിക്കൊരു എട്ടിന്റെ പണി കൊടുക്കണം.. പുറത്ത് ക്രിക്കറ്റ് കളിക്കാം.." ഞങ്ങളെ അത്രക്കും വിശ്വാസമായതു കൊണ്ട് മാത്രം അമ്മച്ചി വല്ലപ്പോഴുമേ വീടു പൂട്ടി പുറത്ത് പോകൂ..!
വീടിനകത്ത് അടിച്ചു പൊട്ടിക്കാന്‍ ജനലുകളോ ഷോകേയ്സോ മറ്റു സാധനങ്ങളോ ഒന്നും തന്നെ ബാക്കിയില്ല.. വീടിനു പിന്നിലാണെങ്കില്‍ ഞങ്ങളെ നശിപ്പിക്കൂ എന്നു കുറെ നാളൂകളാഅയി കരഞു നില്‍ക്കുന്ന ഒരുപാട് കുലച്ച വാഴകളും.. പൂവിട്ടു നില്‍ക്കുന്ന മാവുകളും.. പിന്നെ അമ്മച്ചി പുതുതായി നട്ടു പിടിപ്പിച്ച കവുങ്ങിന്‍ തൈകള്‍. ശ്ശോ... ഇതെല്ലാം കണ്ടു കയ്യും കാലും തരിച്ച് നിക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി.. എല്ലാവര്‍ക്കും കോമ്പ്ലാന്‍ കഴിച്ച ഉഷാര്‍.. തെങ്ങിന്റെ മടലു വെട്ടിയുണ്ടാക്കിയ ബാറ്റും റബ്ബര്‍ പന്തുമെടുത്ത് എല്ലാവരും വീടിന്റെ പിന്നിലേക്കിറങ്ങി.

ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമൊക്കെയായി കളി ഉഷാറായി വരികയാണ്.. പറമ്പാണെങ്കില്‍ ആന കരിമ്പും കാട്ടില്‍ കയറിയ പോലെ ആയി.. ഏതെങ്കിലും വാഴക്കുലയിലേക്കു പന്തടിച്ചാല്‍ ഡയറക്ട് സിക്സറാണ്.. ഞങ്ങളുടെ സ്ഥാവര ജങ്കമ വസ്തുക്കള്‍ കഴുകിയുണക്കാനായി വീടിന്റെ ജനലില്‍ നിന്നും സെപ്റ്റിക് ടാങ്കിന്റെ എക്സ് ഹോസ്റ്റിനു വേണ്ടി ഫിറ്റ് ചെയ്തിട്ടുള്ള ആസ്ബെറ്റോസ് പൈപ്പിലേക്കു ഒരു കമ്പി വലിച്ചു കെട്ടിയിരുന്നു.. നായകന്‍ എവിടുന്നോ പൊക്കിയെടുത്ത ലുങ്കിയുമുടുത്ത് കയ്യില്ലാത്ത ബനിയനുമിട്ടു വന്നു കയ്യും കാലുമൊക്കെ പൊക്കി മസിലുരുട്ടി നടക്കുന്നു...
"ഡാ കണ്ടോടാ.. ഇതാണ്ടാ മസ്സില്‍.. അല്ലാതെ ഈ ഗ്രഹണി പിടിച്ച പുള്ളങ്ങളെ പോലെ ഇരിക്കാന്‍ നാണമില്ലേടാ ചെറുക്കാ.." എന്നൊക്കെ പറഞു ഞങ്ങളെയെല്ലാം ചൊറിഞു കൊണ്ടിരിക്കുകയാണ്.. പറഞു പറഞു ഈ അയ കെട്ടിയിരുന്ന കമ്പിയില്‍ പിടിച്ച്  ജയന്‍ ഹെലിക്കോപ്റ്ററില്‍ തൂങ്ങിക്കിടന്ന പോലെ കിടന്ന് അതു പൊട്ടിക്കാനുള്ള പുറപ്പാടിലായി..!!

"ടാ അതു വലിച്ചു പൊട്ടിച്ചാല്‍ പിന്നെ ഷഡ്ഡിയും കോണാനുമെല്ലാം കഴുകി നിന്റെ ബൈക്കില്‍ ഉണക്കാനിടും കേട്ടൊ.." അവനെ ചൂടാക്കാന്‍ ചീനാപ്പുവും തുടങ്ങി..
"ആഹാ.. അതു ശെരി.. നിന്റെയൊരു ഷഡ്ഡിയും പുണ്ണാക്കും....."
എന്നു പറഞു അവന്‍ പൂര്‍വ്വാധികം ശക്തിയോടെ വലി തുടങ്ങി.. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു.. എന്തോ പൊട്ടുന്ന ശബ്ദവും നായകന്റെ കരച്ചിലും കേട്ടപ്പോള്‍ എല്ലാവരും കളി നിര്‍ത്തി ഓടി വന്നു. ലവന്‍ ചക്ക വെട്ടിയിട്ട പോലെ താഴെ കിടക്കുന്നു.. അടുത്തായി പൊട്ടി മൂന്നു കഷ്ണമായി സ്പെറ്റിക്ക് ടാങ്കിന്റെ പൈപ്പ് കിടക്കുന്നു. ലവനു യാതൊരു അനക്കവും ഇല്ല. ഒരു വിധം മുഖത്തും തലയിലുമെല്ലാം വെള്ളമൊഴിച്ച് പൊക്കിയെടുത്ത് വീടിന്റെ പടിയില്‍ ഇരുത്തി.

നെറ്റിയിലൂടെയും ചെവിയുടെ പിന്നിലൂടെയും രക്തം ചാലിട്ടു വന്ന് ബനിയനെല്ലാം കമ്മ്മ്യൂണിസ്റ്റ് പതാക പോലെ ആയി.. ഞങ്ങള്‍ അവന്റെ മുടിയൊക്കെ വകഞ്ഞുമാറ്റി വിശദമായ ഒരു അന്ന്വേഷണം തന്നെ നടത്തി.. സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ പൊട്ടിയിട്ടുണ്ട്..  പൈപ്പ് വീണ ശക്തിയില്‍ തല തരിച്ചു പോയതു കൊണ്ട് നായകനു വെല്യ വേദനയൊന്നുമില്ലെന്നു ഇരിപ്പ് കണ്ടപ്പോള്‍ മനസ്സിലായി..

ചീനാപ്പുവിനു ഉല്‍സവം കാണാന്‍ വന്ന നഴ്സറി കുട്ടികള്‍ടെ ഉല്‍സാഹം...
"ഡാ പൊക്കിക്കോ.. ഹോസ്പിറ്റലില്‍ കൊണ്ടു പോകാം.. സ്റ്റിച്ചിടേണ്ടി വരും.. ഒറപ്പാ.."
"വേണ്ടെര്‍ക്കാ... ഹോസ്പിറ്റലിലേക്കും കോപ്പിലേക്കുമൊന്നും പോണ്ടാ.."നായകന്‍ അടുക്കുന്നില്ല.
ചീനാപ്പുവിനു പരിഭവം ബാക്കിയായി.

" ശ്ശോ.. ഹൊസ്പിറ്റലില്‍ അഡ്മിറ്റ് ആക്കുവായിരുന്നെങ്കില്‍ ആ പേരും പറഞു വീട്ടീന്നു മുങ്ങി രണ്ട് സെക്കന്‍ഷോ കാണാമായിരുന്നു.. ആ പ്രതീക്ഷയും പോയി.."
അധികം നിര്‍ബന്ധിച്ചാല്‍ തടി കേടാകും എന്നറിയാവുന്നത് കൊണ്ട് നിര്‍ബന്ധിക്കാനും പറ്റുന്നില്ല.. തലയുടെ തരിപ്പു മാറി വേദന അറിയാന്‍ തുടങ്ങിയപ്പോള്‍ നായകന്റെ സ്വഭാവം മാറി..
"ഹോസ്പിറ്റലില്‍ ഒന്നു പോയി നോക്കാം അല്ലെ...??"

ലവന്റെ ചോദ്യം കേട്ടപ്പോള്‍ കെട്ടു പോയ ഉല്‍സാഹം ആളിക്കത്തി.. എല്ലാവരും കൂടി പൊക്കിയെടുത്ത് ബൈക്കിലിരുത്തി പാഞു.. എല്ലാവരും കൂടി പാഞു വരുന്നതു കണ്ടപ്പോള്‍ തന്നെ ഹോസ്പിറ്റലിലുണ്ടായിരുന്നവര്‍ ചുറ്റും കൂടി.. ചീനാപ്പു ഓടി പോയി വരാന്തയില്‍ കിടന്നിരുന്ന സ്ട്രെചര്‍ തള്ളി കൊണ്ടു വന്നു..
"ടാ നടന്നു പോണ്ടാ.. ഇതില്‍ കിടത്തി തള്ളിക്കൊണ്ടൂ പോകാം.." ലവനൊന്നും പറയാന്‍ അവസരം കൊടുക്കാതെ പിടിച്ചു കിടത്തി സ്ട്റെച്ചര്‍ എല്ലാവരും കൂടി പരമാവധി സ്പീഡില്‍ തള്ളി ഓ പി ലക്ഷ്യം വെച്ചു ഓടി..
"ആഹ.. ഈ വണ്ടി തള്ളാന്‍ നല്ല രസം.. കൊറെ നാളായി ഇതു തള്ളണമെന്ന ആഗ്രഹവുമായി നടക്കുന്നു.. ഇപ്പൊ അതു മാറിക്കിട്ടി.." ഓടുന്നതിനിടയില്‍ ചീനാപ്പുവിന്റെ കമന്റ് കേട്ടപ്പോള്‍ നായകന്‍ തെറിവിളി തുടങ്ങി.

സ്ട്രെച്ചറും തള്ളി ഞങ്ങള്‍ പത്തു പന്ത്രണ്ടു പേരു ഓപിയിലേക്ക് ഇടിച്ചു കേറിയപ്പോള്‍ എന്തൊ ഭയങ്കര പ്രശ്നം ആണെന്നു കരുതി അവിടെ സിസ്റ്റര്‍മാരുമായി കത്തിയടിച്ചു നിന്നിരുന്ന ബൈ സ്റ്റാന്റര്‍ മാരും, മനോരമയും മംഗളവുമെല്ലാം വായിച്ചു കൊണ്ടിരുന്ന സിസ്റ്റര്‍മാരുമ്മെല്ലാം ഓടിയെത്തി..
"എന്താണ്ടായേ.....?"
"ഒന്നു പറയെണ്ട സിസ്റ്ററെ.. പെട്ടെന്നു തന്നെ ഡോക്ടറെ വിളിക്ക്.. സംഗതി സീരിയെസ്സാണ്.. മിനിമം മൂന്നു ദിവസം അഡ്മിറ്റ് ചെയ്യണം..." ചീനാപ്പു പിന്നെയും ഗോളടിച്ചു..
നായകന്‍ ചമ്മി നാറി സ്ട്രെച്ചറില്‍ നിന്നും ഇറങ്ങി ഓടാനുള്ള ശ്രമത്തില്‍ ആക്രമാസക്തനായി...

"നിങ്ങളൊക്കെ ഒന്നു പൊറത്തിറങ്ങ്യേ.. ഞങ്ങളു നോക്കട്ടെ.. ഡേക്ടറിപ്പൊ വരും.. ആക്സിഡെന്റ് കേസ് വല്ലതും ആണെങ്കില്‍ പോലീഎ റിപ്പോര്‍ട്ട് വേണം.. അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.." സുന്ദരിയായ നഴ്സ് വന്നിതു പറഞു നായകന്റെ തല പരിശോധിക്കാന്‍ തുടങ്ങി.. നഴ്സിനെ കണ്ടതോടെ ലവനും ശാന്തനായി..
"എന്താ സിസ്റ്ററേ പേര്...??"
"സൂസന്ന...!!" പേരു പറഞ്ഞെങ്കിലും ബാക്കി കൂടി പൂരിപ്പിക്കാന്‍ സിസ്റ്റര്‍ മറന്നില്ല..
"ചാകാന്‍ കിടന്നാലും ഇതൊന്നും മറക്കരുത് കേട്ടോ..??"
അതു കേട്ട ചമ്മലൊന്നും പുറത്ത് കാണിക്കാതെ നായകന്‍ ചീനാപ്പുന്വിനെ നോക്കി വേണമെങ്കില്‍ കണ്ടോടാന്നുള്ളാ ഭാവത്തില്‍ പൃത്വീരാജിന്റെ കണക്ക് ചുണ്ടൊരു സൈഡുവലിച്ച് ഒരു പുച്ച ചിരിയും കണ്ണിറുക്കലും.

ചീനാപ്പുവിനു കുരു പൊട്ടി.. "അയ്യേ ഇതു ആക്സിഡന്റല്ല സിസ്റ്ററേ.. കക്കൂസ ടാങ്കിന്റെ പൈപ്പൊടിഞു തലയില്‍ വീണതാ. അധികം അടുത്തോട്ടു പോണ്ടാട്ടാ.. നാറും.... .."
"തന്നോടല്ലെടോ പുറത്തിറങ്ങി നിക്കാന്‍ പറഞത്.. ഇതു ഞങ്ങളു നോക്കിക്കൊള്ളാം..."
ചീനാപ്പു ചമ്മി.. എന്നാലും വിട്ടു കൊടുത്തില്ല..
"പറ്റില്ല സിസ്റ്ററെ.. പ്രായ പൂര്‍ത്തിയായ ചെക്കനാ.. ഇങ്ങനെ ഒറ്റക്കു കിടത്തി എങ്ങനാ..?? ദിവസ്സോം എന്തൊക്കെയാ കേക്കണേ..? കൂട്ടുകാരായ ഞങ്ങള്‍ക്കു ചില ഉത്തരവാദിത്തങ്ങളൊക്കെയില്ലെ..??"

"ഓഹ്.. തന്റെ കൂട്ടുകാരനെ ഞങ്ങളു പിറ്റിച്ചു തിന്നാനൊന്നും പോണില്ല... താന്‍ പോടോ.."
"നിങ്ങളു തിന്നൂല... പക്ഷീ ഇവനാളു ശെരിയല്ല.. അതല്ലെ ഞങ്ങളവനെ ഒറ്റക്കാക്കി പോകാത്തത്..? അവസാനം കണാ കുണാ പറഞു വന്നേക്കരുത്...."
"എന്നാലും എല്ലാര്‍ക്കും കൂടി ഇങ്ങനെ നിക്കാന്‍ പറ്റൂല.. മറ്റുള്ള പേഷ്യന്‍സിനു ഡിസ്റ്റര്‍ബന്‍സാകും..."

നായകന്‍ സിസ്റ്റര്‍മാരുടെ ടച്ചിംഗ്സെല്ലാം ആസ്വദിച്ചു നീണ്ടു നിവര്‍ന്നു കിടക്കുന്നു... ഞങ്ങളെല്ലാവരും അപ്പോഴും പുറത്ത് പോകാതെ അസൂയയോടു കൂടെ അവനെയും നോക്കി സങ്കടപ്പെട്ടു നില്‍ക്കുന്നു..

ഒരു സിസ്റ്റര്‍ സിറിഞ്ചുമായി വന്നു.. "എടോ.. താനൊന്നും തിരിഞു കിടന്നേ.."
"എന്തിനാ..?" നായകന്റെ ചോദ്യം..
"ഇഞ്ചെക്ഷനെടുക്കണം... പിന്നെ സ്റ്റിച്ചുമിടണം.."
"ഹേയ് അതൊന്നും ശെര്യാവില്ല... "
"ശെര്യാവില്ലാന്നു താനാണോ തീരുമാനിക്കുന്നത്...? തിരിയെടൊ.."
"ഇഞ്ചക്ഷെനെടുക്കാനും സ്റ്റിച്ചിടാനുള്ളതൊന്നും ഇല്ല.. വെര്‍തെ കാശു മേടിക്കാനുള്ള ട്രിക്കാ... നിങ്ങക്കൊക്കെ ഹാപ്പിയായില്ലെ..??" ലവന്റെ അടുത്ത ചോദ്യം ഞങ്ങളോടായിരുന്നു...!

"പിന്നെതിനാടോ ഇങ്ങോട്ടു വന്നത്..?" സിസ്റ്റര്‍മാര്‍ക്കും ദേഷ്യം വന്നു തുടങ്ങി...
"എന്തായാലും ശെരി ഇഞ്ചക്ഷനും സ്റ്റിച്ചും വേണ്ടാ.. വല്ല മരുന്നും ഉണ്ടെങ്കില്‍ തന്നാല്‍ മതി..."
"എടോ അല്ലെങ്കില്‍ പോയിസെനാകും.. എന്തായാലും ഒരു കുത്തു വേണ്ടി വരും.."
 ഞങ്ങളവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.. "എടാ.. ഒരിഞ്ചെക്ഷന്‍ എടുത്തൂന്നു വെച്ചു അധികം കാശൊന്നും ആകില്ല..."
നായകന്‍ പിന്നെയും കച്ചറയായി.. അമ്പിനും വില്ലിനും അടുക്കുന്നില്ല... അവ്സാനം ഞങ്ങളെല്ലാവരും കൂടി പിടിച്ചു ബലമായി ഇഞ്ചെക്ഷന്‍ എടുക്കാം എന്നുള്ള തീരുമാനത്തിലായി.. ലവന്റെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ബലമായി കയ്യും കാലുമെല്ലാം പിടിച്ചു... കുതറി ചാടിയെണീക്കാന്‍ ശ്രമിച്ചിട്ടും പറ്റാതെ ലവന്‍ ചീത്ത വിളിയും തുടങ്ങി..

ഞങ്ങള്‍ക്കാണെങ്കില്‍ അവന്റെ ചീത്ത വിളി കേട്ടപ്പോള്‍ ഹരം കൂടി.. സിസ്റ്റര്‍ ഇപ്പൊ ശെരിയാക്കി തരാം എന്നുള്ളാ ഭാവത്തില്‍ സിറിഞ്ചും പൊക്കി പിടിച്ച് അടുത്തേക്ക് വന്നു.. പെട്ടെന്നു സകല ശക്തിയുമെടുത്ത് ലവന്‍ ഞങ്ങളെയെല്ലാം തട്ടി തെറുപിച്ച് ചാടിയെഴുന്നേറ്റു മുറിവു ഡ്രെസ്സ് ചെയ്യാന്‍ കൊണ്ടു വന്നിരുന്ന ട്രേയിലിരുന്ന കത്തിയെടുത്ത് സിസ്റ്റര്‍ക്കു നേരെ നീട്ടി..
ഇത്രയും സംഭവിക്കുമ്പോഴേക്കും ലവന്റെ പരാക്രമവും ചാടിയെഴുന്നെല്‍ക്കലും കണ്ട് സിസ്റ്റര്‍ പേടിച്ചു രണ്ട് മൂന്നടി പിന്നോട്ടു ചാടി. "എന്റമ്മച്ചിയേ.. എന്നെ കൊല്ലാന്‍ വരുന്നെ.." എന്നലറി കരഞു കൊണ്ട് സിറിഞ്ചും പൊക്കി പിടിച്ചു ഓടിയതും ഒരുമിച്ചായിരുന്നു. അതു കൊണ്ട് നായകന്റെ ലാസ്റ്റ് ഡയലോഗ് കേള്‍ക്കാന്‍ സിസ്റ്റര്‍ക്കായില്ല...!!

"എന്റെ പൊന്നു സിസ്റ്ററെ.. ഈ കത്തി വെച്ചു എന്നെ ഓപറേഷനോ പോസ്റ്റ്മോര്‍ട്ടമോ എന്തു വെണേലും ചെയ്തൊ.. സൂചി മാത്രം വെക്കരുത് പ്ലീസ്.. അതെനിക്കു പേടിയാണെന്നൊന്നു പറഞ്ഞു മനസ്സിലാക്കെടാ ചീനാപ്പൂ....!!"
©fayaz

July 30, 2009

To Love or Not



Woke up to a beautiful day 
Until I met her nothing out of the ordinary


Then I knew
Those were the hands that I saw in the morning mist
But was too afraid to touch


Those eyes that looked into mine
And I forgot to breath
That was the smile that I hoped to forget 

Not to fall in love

You read my lips and my eyes talked

Each time I run away, I end up right where I belong
In your arms wanting to be loved once more.


©fayaz

July 26, 2009

Girl In The Rain

It rained; I shut my eyes pretending to be asleep

The smell of the wet soil and the music of the rain drop

Stirred up everything I let go off,

If it won’t rain enough to drench my soul, why taunt me?

Knowing very well, still my eyes wait at the door

Dreams carry me on wings, making up stories not for others

I live happily ever after in my dreams.

I lie awake looking at at the night sky

Searching for my luck amidst the shining stars

Then slowly in its embrace I become this little girl

who sleeps hugging her favorite doll.
©fayaz

July 4, 2009

വിട പറയുമ്പോള്‍

യാത്രയാകുംബോള്‍ ...
താല്‍കാലികമാണെങ്കില്‍ കൂടി,
നല്ല കാര്യത്തിനാണെങ്കില്‍ കൂടി,
മനസ്സു തേങ്ങുന്ന നിമിഷങ്ങള്‍ !
പുറമെ ചിരിക്കുംബോഴും..
ഉള്ളില്‍ കരയുന്ന നിമിഷങ്ങള്‍ ‍..!!

ജീവിത യാത്രയില്‍ നാം കണ്ടു മുട്ടുന്നവര്‍ ‍..
സമാന ചിന്താഗതിക്കാര്‍ ...
വ്യത്യസ്ത ചിന്താഗതിക്കാര്‍ ..
പല രീതിയിലുള്ളവര്‍ ..
ഒരു പാടു നാള്‍ കാണണമെന്നില്ല..
ഒരു പാടു സംസാരിക്കണമെന്നില്ല
ചിലരോടു നമുക്കു പെട്ടെന്നു അടുപ്പം തോന്നാം..
അതിനു പ്രത്യേക കാരണം വേണമെന്നില്ല..
കണ്ടൂമുട്ടുമെന്നുറപ്പില്ലാത്ത ബന്ധങ്ങള്‍
കാണുമോയെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത ബന്ധങ്ങള്‍ ‍..
എങ്കിലും
വിടപറയുന്ന നിമിഷങ്ങള്‍ ...
ഹൃദയം പൊട്ടുന്ന നിമിഷങ്ങള്‍ ‍..

ജീവിതമാകുന്ന യാത്രയില്‍ ..
വിടപറയേണ്ടി വരുന്ന സാഹചര്യങ്ങള്‍
പലതിനോടും പലരോടും..
കാരണമെന്തുമായിക്കൊള്ളട്ടെ..
നിയന്ത്രിക്കാന്‍ പറ്റാത്തതായിരിക്കാം..
നിയന്ത്രിക്കാന്‍ പറ്റുന്നതായിരിക്കാം
നിസ്സഹായരായി പോകുന്ന സന്ദര്‍ഭങ്ങള്‍ ..
പറഞേ തീരൂ എന്നു വരികയാണെങ്കില്‍ പറഞല്ലെ പറ്റൂ...??

ഒരിക്കലും മറക്കാനാകാത്ത ഒരു പാടു പേര്‍ ..
ഒരുപാടു വിഷമത്തോടെ..
ഒരു പാടു സങ്കടത്തോടെ...
ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ എന്നറിയാതെ..
എന്നെങ്കിലും... എവിടെയെങ്കിലും...
വീണ്ടും കണ്ടൂ മുട്ടാം എന്നുള്ള പ്രതീക്ഷയോടെ..
എല്ലാവര്‍ക്കും എന്നും നല്ലതു വരട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടെ
മറ്റൊരു തീരത്തേക്ക്.. മറ്റൊരു ലോകത്തേക്ക്...!!
©fayaz
Align Centre

June 25, 2009

ചക്കയും പള്ളിക്കാടും പ്രേതവും


ഞാനന്നു അഞ്ചാം ക്ലാസ്സില്‍.....,

സ്കൂളില്‍ നിന്നും ഉച്ചക്കു ഊണു കഴിക്കാന്‍ വീട്ടില് വന്നതായിരുന്നു‍.,.. ഒടുക്കത്തെ മഴയും കാറ്റും.. കറന്റില്ലാത്തത് കൊണ്ട് വല്ലാത്ത ഇരുട്ടും.. ഒരു മെഴുകുതിരി കത്തിച്ചു വെച്ചിട്ടാണ് ഊണു പരിപാടി തുടങ്ങിയത്..

നല്ല അയലക്കറിയും, മോരു കാച്ചിയതും പപ്പടവും ചമ്മന്തിയുമെല്ലാം കുത്തരിച്ചോറു കൂട്ടി കുഴച്ചു ലാവിഷായിട്ടങ്ങു വെട്ടി വിഴുങ്ങികൊണ്ടിരിക്കുംബോഴാണു ഭയങ്കരമായിട്ട് എന്തോ വീഴുന്ന ശബ്ദം കേട്ടത്.. തീറ്റ നിര്‍ത്തി ചാടിയെണീറ്റ് പിന്നിലെ വാതില്‍ തുറന്ന് നോക്കി വാതില്‍ തുറന്ന പാടെ അകത്തേക്ക് കാറ്റിന്റെ ശക്തിയില്‍ മഴവെള്ളം അടിച്ചു കേറാന്‍ തുടങ്ങി.. അതിന്റൊപ്പം തന്നെ ടപ്പേന്നു നടുപ്പുറത്ത് ഉമ്മാടേ കയ്യും വീണു..

"വാതിലടക്കെടാ... നീയൊക്കെ പെണ്ണു കെട്ടി കൊണ്ടു വന്നു ഇരുത്തിയിരിക്കുവല്ലെ വീടു വൃത്തിയാക്കാന്‍..?"

"അതിനിപ്പൊ ഈ നട്ടുച്ചക്കു മഴയത്തു ഞാനെവിടെ പോയി പെണ്ണു കെട്ടാനാ..??" പുറം തടവുന്നതിനിടയില്‍ ചോദിക്കാതിരിക്കാന്‍ കഴിഞില്ല..

"ചോറു തിന്നു സകൂളില്‍ പോകാന്‍ നോക്കെടാ ചെക്കാ.. കല്യാണം കഴിക്കാന്‍ നടക്കുന്നു...!!"

വീണ്ടു കലാപരിപാടി ആരംഭിക്കുന്നതിനു മുന്നു തന്നെ വാതിലില്‍ മുട്ട് കേട്ടു...
വടക്കേലെ ഇക്കയാണ്..
"ഇത്താ നിങ്ങടെ പടിഞാബുറത്തെ പ്ലാവിന്റെ കൊമ്പൊടിഞു വീണു...പറമ്പു മുഴുവന്‍ ചക്കയാ.."

കിട്ടിയ ചാന്‍സ് പാഴാക്കാതെ ഞങ്ങളു രണ്ടും (ഞാനും അനിയനും) വാണം വിട്ട പോലെ ചക്ക കാണാന്‍ ഓടി.. ഉമ്മാക്കൊന്നും പറയാനുള്ള അവസരവും കിട്ടീല. അവിടെ ചെന്നപ്പോഴാണെങ്കില്‍ ഒരു കല്യാണത്തിനുള്ള ആളുകള്‍ ഉണ്ട്.. കൊമ്പൊടിഞു വീണ ഒച്ച കേട്ടു വന്നവരും പറഞറിഞു വന്നവരും എല്ലാവരും കൂടെ ആകെ ബഹളം.. വീട്ടുകാരായ ഞങ്ങള്‍ മാത്രം ഇല്ല. ഇപ്പൊ കോറം തികഞു..കാറ്റൊക്കെ കുറഞു മഴ ഇപ്പോഴും ചാറികൊണ്ടിരിക്കുന്നുണ്ട്.. കൊമ്പു മുഴുവനും ചക്ക കായ്ചു നിന്നിട്ടു ചക്കയുടെ ഭാരവും കാറ്റിന്റെ ശക്തിയും താങ്ങാന്‍ പറ്റാതായപ്പോഴാണ് പ്ലാവിന്റെ കൊമ്പോടിഞത്..

അതിന്റെടേല്‍ വേറാരുടെയൊ ഒരു കണ്ടെത്തലും നടന്നു.. രാവിലെ നമ്മുടെ കണ്ടന്‍ കോരന്‍ ഇതു വഴി പോയപ്പോള്‍ ചക്ക കായ്ചു കിടക്കുന്നതു കണ്ടിട്ടു പറഞൂത്രെ..
"ആരാ തൃശൂര്‍ പൂരത്തിനു പൊട്ടിക്കാനുള്ള അമിട്ടെല്ലാം കൂടി പ്ലാവില്‍ കയറ്റി വെച്ചതെന്നു.."
നാട്ടിലെ പേരെടുത്ത കരിങ്കണ്ണന്‍ കണ്ടന്‍ കോരന്‍ പറഞാല്‍ പ്ലാവല്ല കോണ്‍ക്രീറ്റ് വരെ ഭസ്മമായി പോകുമത്രെ.

ആളുകളു പ്ലാവില ആട്നി കൊടുക്കാന്‍ വെട്ടിയെടുത്ത് കെട്ടുകളാക്കുന്നു.. ചിലര്‍ വന്നകാലില്‍ നില്‍ക്കാതെ മഴയൊന്നും ചക്കക്കു മുന്നില്‍ ഒന്നുമല്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് മുഴുത്തതും മൂത്തതുമായ ചക്കകള്‍ നോക്കി സൈഡിലേക്ക് മാറ്റിയിട്ടു ചക്ക പെറുക്കി കൊണ്ടു പോകാന്‍ കൊണ്ടു ചാക്കിട്ടു മൂടുന്നു..  വീട്ടിലാകെ ബഹളമയം.. ഞങ്ങള്‍ക്കാണെങ്കില്‍ ഈ പേരും പറഞു ഉച്ചക്കു സ്കൂളില്‍ പോകാതിരിക്കാനും.. ഇഷ്ടം പോലെ മഴ നനയാനും ഉള്ള ഗോള്‍ഡന്‍ ചാന്‍സും.. വൈകുന്നേരം ആയപ്പോഴേക്കും ആളുകളൊക്കെ പോയി ഞങ്ങളും പത്തു പതിനഞ്ചു ചക്കയും മാത്രം ബാക്കിയായി.. ബാക്കി വന്ന ചക്കയെല്ലാം കൂടി പെറുക്കിയെടുത്ത് പത്തായപ്പുരയില്‍ കൊണ്ടു പോയി വെച്ചു..

പിറ്റേന്നു രാവിലെ ബ്രേക് ഫാസ്റ്റ് കിട്ടി.. ചക്ക തോരനും കഞിയും.. സാധാരണ പുട്ടും പഴവും അല്ലെങ്കില്‍ ഇടിയപ്പവും മുട്ടകറിയും.. പത്തിരി. ഇത്യാദി സാധനങ്ങള്‍ വന്നിരുന്ന സമയത്തിതെന്താ കഞി..?? ഉച്ചക്കു വന്നപ്പോള്‍ ചോറും ചക്ക തോരനും ചക്ക വരട്ടിയതും.. ചക്കക്കുരു ചെമ്മീന്‍ ഇട്ടു കറി വെച്ചത്.. എന്തിനു പറയണം ആകെ കൂടെ ചക്ക മയം.. വൈകീട്ടു ചായയും ചക്ക ഫ്രൈ യും ആയിരിക്കും.. ഉറപ്പിച്ചൂ..

പക്ഷെ കമ്പ്ലീറ്റ് പ്രതീക്ഷകളും തെറ്റി പോയി.. തന്നതു ചക്ക ഫ്രൈ അല്ല.. പകരം ചക്ക പുഴുക്ക് എന്നു പറഞ ഒരു സാധനം.. ദൈവമെ... ആ പ്ലാവിന്റെ കൂട്ടത്തില്‍ വല്ല മാവോ തെങ്ങോ കൂടി വീണിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.. പിന്നെ മാങ്ങാ പുഴുക്ക്, മാങ്ങാണ്ടി തോരന്‍.. മാങ്ങാ പിണ്ണാക്ക്... അയ്യോ.. ആലോചിക്കാന്‍ വയ്യ..

"ഇന്നിനി നീ റ്റ്യൂഷനൊന്നും പോണ്ട നല്ല മഴ വരുന്നുണ്ട് എന്നു തോന്നുന്നു..."
ആഹഹാ.. ഇങ്ങനെ എല്ലാദിവസവും വീഴാന്‍ പരമ്പു നിറച്ചു പ്ലാവും നല്ല ഇടിയും മഴയുമുണ്ടാകട്ടെ എന്നു മനസ്സുരുകി പ്രാര്‍ഥിച്ച് യൂണിഫോം മാറ്റാന്‍ തുടങ്ങിയപ്പൊ ഇടിത്തീ പോലെ ബാക്കി ഭാഗം വന്നു...

"അതു കൊണ്ട് ഇന്നു വീട്ടിലിരുന്നു പഠിച്ചാല്‍ മതി. മഴയത്ത് കളിക്കാനൊന്നും ഓടെണ്ട.. ഓണ പരീക്ഷ അടുക്കറായി.."
സ്വന്തം തല തല്ലിപ്പൊളിക്കാനാണ് അതു കേട്ടപ്പോള്‍ തോന്നിയത്.. സ്കൂളു തുറന്നിട്ടു ഒരു മാസം പോലും ആയില്ല അപ്പോഴെകും പരീക്ഷ വരുന്നത്രെ..
വലിയ ടെക്സ്റ്റ് ബൂക്കെടുത്തു തുറന്നു വായന തുടങ്ങി.. ഉമ്മായെങ്ങാനും ഉറക്കെ വായിക്കാന്‍ പറഞാല്‍ പണി പാളും.. കാരണം അങ്ങനെ ആണെങ്കില്‍
"ശക്തരില്‍ ശക്തന്‍.. എതിരാളിക്കൊരു പോരാളി.. ആപത്തിലെ മിത്രം.. ഡിങ്കന്‍..!!""' എന്നു വായിക്കേണ്‍റ്റി വരും

ടെക്സ്റ്റ് ബുക്കിന്റെ ഉള്ളില്‍ ബാലമംഗളം ഒളിപ്പിച്ചു വെച്ചു ഡിങ്കന്റെ ധീരതകള്‍ വായിച്ചു കോരിച്ചരിച്ച് രസിച്ചിരിക്കുമ്പോള്‍ ഉമ്മ പിന്നേം വിളിച്ചു..

"ഡാ.. നീയീ ചക്ക പുഴുക്കു കൊണ്ടു പോയി വല്യുമ്മാക്കു കൊടുത്തിട്ടു വാ.. ഉമ്മാ ഇതു കൊറെ തിന്നോളും..."
എനിക്കാണെങ്കില്‍ ദേഷ്യം വരാന്‍ വേറെ കാരണം വല്ലോം വേണോ.. അല്ല ദേഷ്യം വന്നിട്ടും കാര്യമൊന്നും ഇല്ല.. ഒരു പുണ്ണാക്കും ഉണ്ടാക്കാന്‍ പറ്റില്ല.. ദേഷ്യവും വെച്ചവിടെ ഇരിക്കലു മാത്രമേ ഉണ്ടാകൂ.. അതു വേറെ കാര്യം.. എന്നാലും ദേഷ്യം വന്നു.. അതിന്റെ കൂടെ കരച്ചിലും വന്നു..

"പഠിക്കാന്‍ പറഞിട്ട് ഇപ്പൊ ചക്ക പുഴുക്ക് കൊണ്ടു കൊടുക്കാനൊ.. എനിക്കൊന്നും വയ്യ.. ഞാന്‍ പഠിച്ചു കഴിഞില്ല.."
"ഓ പിന്നെ നീ പഠിച്ചു കളക്ടറാകാന്‍ പോകുവല്ലെ.. ഇതു കൊടുത്തിട്ടു വന്നിട്ടു ഉമ്മാടെ മോന്‍ ബാക്കി പടിച്ചാല്‍ മതി കേട്ടൊ..??"

"ഞാന്‍ അതു കൊണ്ടു കൊടുത്തിട്ട് ക്രിക്കറ്റ് കളിക്കാന്‍ പോകും...!!"
"ശരി.. പക്ഷെ ഇരുട്ടാകുന്നതിനു മുന്നു വീട്ടിലെത്തിയേക്കണം..."

ഏഹ്.. അതും ഉമ്മ സമ്മതിച്ചോ.. ഡിങ്കന്‍ ബാക്കി വായിക്കാന്‍ കിടക്കുന്നു.. അങ്ങോട്ടു വെച്ച കണ്ടീഷന്‍സ് മുഴുവനും ഉമ്മ സമ്മതിച്ചതോണ്ടു പോകാതിരിക്കാനും വയ്യ..!

രണ്ടും കല്പിച്ച് ഞാന്‍ അടുത്ത ഡിമാന്റ് വെച്ചു..  "ഞാന്‍ ട്രൗസര്‍ ഇട്ടു പോകില്ല.. മുണ്ടുടുത്ത് പോകും...!!"

ഇതെന്തായാലും ഉമ്മ സമ്മധിക്കില്ല.. കാരണം എനിക്കു സ്വന്തമായി കടുക്ക് പൊട്ടാറായ നാലു നിക്കറും കല്യാണത്തിനു പോകുമ്പോള്‍ ഇടാനുള്ള പാന്റ്സും മാത്രമേ ഒള്ളു... വീട്ടില്‍ സ്വന്തമായി മുണ്ടുള്ള ഒരേ ഒരു വ്യക്തി വാപ്പ മാത്രം.. വാപ്പാന്റെ മുണ്ടില്‍ തൊട്ടാല്‍ വെവരമറിയും.. അപ്പൊ സുഖായിട്ടു ബാലമംഗളം വായിച്ചു തീര്‍ക്കാം.. പക്ഷെ. ഉമ്മ അതിനേക്കാള്‍ ബുദ്ധിമതിയായിരുന്നു.. പെട്ടെന്നു തന്നെ പുള്ളിക്കാരി പോയി നല്ല അലക്കി തേച്ചു വെച്ചിരുന്ന ഒരു ഡബിള്‍ മുണ്ട് എടുത്തു തന്നു..

അതോടെ എന്റെ സകല കണ്ട്റോളും പോയി..  പണ്ടേതൊ സിനിമയില്‍ നരേന്ദ്ര പ്രസാദ് പറഞ പോലെ.. കോപം വരുമ്പോള്‍ ചടുലമായി സംസാരിക്കാന്‍ നല്ലതു ഇംഗ്ലീഷ് തന്നെ

ഉമ്മാനെ നോക്കി ഞാന്‍ കണ്ണുരുട്ടി.. നാക്കു കഠിച്ച്.. പെട്ടെന്നു പിഠിച്ചാല്‍ കിട്ടാത്ത അകലത്തിലെത്തിയപ്പോള്‍ കൈ ചൂണ്ടി അലറി  "ഉമ്മാ.. യൂ വില്‍ പര്‍ച്ചേസ് ഫ്രം മൈ ഹാന്റ്.. ആഹ്...!!"
വന്ന ദേഷ്യം ഞാന്‍ ഇംഗ്ലീഷില്‍ തന്നെ തീര്‍ത്തു..
"അതെന്തു കുന്തമാടാ...??"
"ഉമ്മ എന്റെ കയ്യീന്നു മേടിക്കും എന്നു....!!!"
"നിന്നു സര്‍ക്കസ്സു കാണിക്കാതെ ഇതു കൊണ്ടു കൊടുത്തു വന്നു പഠിക്കാന്‍ നോക്കെടാ.. അല്ലെങ്കില്‍ നീയെന്റെ കയ്യീന്നു പര്‍ച്ചേസ് ചെയ്യും..വടിയെടുക്കണോ ഞാന്‍..??"

എനിക്കണെങ്കില്‍ പിന്നെ പറയാന്‍ ഒരു ഒഴിവു കഴിവും കിട്ടുന്നില്ല.. ഓടി പോയി ഒടുക്കത്തെ ചക്കപുഴുക്ക് കൊടുത്തു വന്നു ഡിങ്കന്‍ വായിച്ചു തീര്‍ക്കണം എന്നു മനസ്സിലുറപ്പിച്ചു ഇട്ടിരുന്ന നിക്കറൂരി മുണ്ട് വലിച്ചുടുത്തു ചക്കപ്പുഴുക്കും എടുത്തു സ്ഥലം കാലിയാക്കി..

വീടിന്റെ മുന്നിലുള്ള ജംഗ്ഷനില്‍ അന്നു ഒരു കടയാണുള്ളത്.. ഉമര്‍ മൂത്താപ്പാടെ പലചരക്ക് കട.. വൈകുന്നേരം പണികഴിഞു വരുന്നവരൊക്കെ അന്നന്നാത്തെക്കുള്ള സാധനങ്ങള്‍ അവിടുന്നു വാങ്ങിച്ചു പോകലാണ് പതിവ്.. പീട്യ കഴിഞ്ഞ് ഏകദേശം അര കിലോമീറ്റര്‍ പോകണം ഉമ്മാടെ വീട്ടിലേക്ക്.. അവിടെ ആണ് വെല്ല്യുമ്മ അഥവാ ഉമ്മാന്റെ ഉമ്മ ഉള്ളത്..അവിടെ എത്തുന്ന വരെ പിന്നെ വിജനമായ റോഡാണ്..  ആള്‍ സഞ്ചാരവും കുറവ്.. വല്ലപ്പോഴും ഡൈനാമോ ഇല്ലാത്ത വല്ല സൈക്കിളു ചവിട്ടി ഉറക്കെ പാടിയോ ഒറ്റക്കു സംസാരിച്ചോ ആരെങ്കിലും വന്നാലായി.... അകെ റോഡ് സൈഡില്‍ നാലഞ്ച് വീടുകള്‍.. ഒരു മദ്രസ.. പള്ളി.. പള്ളി പറമ്പ്. ഈ പള്ളി പറമ്പിലാണ് മരിച്ചു കഴിഞാല്‍ കബറടക്കാനുള്ളത്. പള്ളി പറമ്പു കഴിഞു രണ്ടാമത്തെ വളവു തിരിഞാല്‍ വലതു വശത്തു ഉമ്മാടെ വീടായി..

അങ്ങനെ അവിടെ എത്തി സാധനം ഭദ്രമായി ഏല്പിച്ചു..എന്നെ കണ്ടപാടെ വെല്ല്യുമ്മാക്ക് അല്‍ഭുതം...

"ആഹാ ചെക്കന്‍ വലുതായല്ലോ... ഇതെന്താടാ നിന്റെ മാര്‍ക്കം(സുന്നത്ത് കല്യാണം എന്നും പറയും) രണ്ടാമതും കഴിഞോ.. വെള്ളമുണ്ടെല്ലാം ഉടുത്തിട്ടുണ്ടല്ലോ..??"
"അവന്‍ വെല്യ ചെക്കനായില്ലെ.. അപ്പൊ മുണ്ടൊക്കെ ഉടുക്കാം.. ഉമ്മ അവനെ കളിയാക്കാതെ...!!"
എന്റെ ഭാഗം പിടിച്ചു കൊണ്ട് അമ്മായി രക്ഷക്കെത്തി..

അടുക്കളയില്‍ നിന്നപ്പോള്‍ അകത്തു ടി വി യുടെ ശബ്ദം കേട്ടു നേരെ അങ്ങോട്ട് നീങ്ങി.. അവിടെ മാമ ഏതോ മലയാളം പ്രേത പടം വീ സീ ആറില്‍ കാസറ്റിട്ടു കണ്ടൂ കൊണ്ടിരിക്കുകയാണ്.. ഞാനും പോയി അവിടെ ഇരുന്നു..

ടിവിയില്‍ പ്രേതവും വെള്ള സാരിയും പൂച്ചക്കണ്ണും.. കറുത്ത പൂച്ചയും... അങ്ങനെ എല്ലാ സാധനങ്ങളും ക്ലോസപ്പായും അല്ലാതെയും മിന്നി മറഞു..കൂടെ പേടിപ്പിക്കുന്ന മ്യൂസിക്കും.. സിനിമ കണ്ടാല്‍ ഞാന്‍ വിടുമോ.. പ്രേതപ്പടമായാലും ഭൂതപ്പടമായാലും.. കണ്ണടച്ചും കുനിഞിരുന്നും, ചെവി പൊത്തിയും ഒരു വിധം ആ സിനിമ കണ്ടു തീര്‍ത്തു എന്നു പറഞാല്‍ മതിയല്ലോ..!!

സിനിമ കഴിഞു അമ്മായി തന്ന പാത്രവും വാങ്ങി പുറത്തിറങ്ങി.. അപ്പോഴാണ് ശരിക്കും വിവരമറിഞത്.. സിനിമ കണ്ടതിന്റെ ആക്രാന്തത്തില്‍ സമയം പോയതറിഞില്ല.. ഏകദേശം ഏഴര മണി ആയി.. മഴയില്ലെങ്കിലും നല്ല ഇരുട്ട്.. വീട്ടില്‍ ചെന്നാല്‍ ഉമ്മാന്റെ കയ്യീന്നു അടി ഷുവറാണ്.. ഇതൊക്കെ ആലോചിച്ചു എടങ്ങേറായി നിക്കുമ്പോ മാമ വന്നു..

"വാടാ.. ഞാന്‍ കൊണ്ടാക്കി തരാം...നിനക്ക് ഒറ്റക്കു  പോകാന്‍ പേടിയാകും..!"
ആഹാ അത്രക്കായോ.. ഡബിള്‍ മുണ്ടുടുത്തു നില്‍ക്കുന്ന ആണൊരുത്തന്റെ അടുത്ത് പറയാന്‍ പറ്റിയ വാക്കുകളാണൊ ഇതു..അതും വെല്യ ചെക്കനായി എന്നു കുറച്ചു മുന്‍പെ സെര്‍ട്ടിഫിക്കറ്റ് തന്ന അമ്മായിയുടെ മുന്നില്‍ വെച്ച്.. എന്നിലെ അഭിമാനവും പുരുഷത്വവും സടകുടഞെഴുന്നേറ്റു.. ഞാനാരാ മോന്‍.. വിട്ടു കൊടുക്കാന്‍ പറ്റുമോ..

"ഹേയ്... എനിക്കു പേടിയൊന്നുമകില്ല.. ഞാന്‍ ഒറ്റക്കു പൊയ്ക്കോളാം.." ഞാന്‍ അതിശക്തമായി പ്രഖ്യാപിച്ചു..

അതു വേണ്ട ഞാനും വരാം എന്നു നിര്‍ബന്ധിക്കുന്ന മാമയെ പ്രതീക്ഷിച്ചു നിന്നു.. എന്റെ സകല പ്രതീക്ഷകളേയും തകിടം മറിച്ചു കൊണ്ട് മാമ അകത്തേക്കും, കുറച്ചെങ്കിലും ശ്വാസം ബാക്കിയുണ്ടെങ്കില്‍ നാളെ കാണാം എന്നു മനസ്സില്‍ പറഞു കൊണ്ട് ഞാന്‍ ഗെയ്റ്റിനു പുറത്തേക്കും നടന്നു...

ഒന്നാമത്തെ വളവു തിരിഞു കുറച്ചു നടന്നു കഴിഞപ്പോള്‍ ആദ്യത്തെ പണി കിട്ടി.. കരന്റങ്ങു പോയി..റോഡില്‍ ഒടുക്കത്തെ ഇരുട്ട്.. ഒരു വക കാണാന്‍ മേല.. തിരിച്ചു പോയി നാണം കെടണോ.. അതോ മുന്നോട്ട് നടന്നു അഭിമാനം രക്ഷിക്കണോ എന്നാലോചിച്ച് രണ്ട് മിനിറ്റ് റോഡില്‍ നിന്നു.. അവസാനം മീശയില്ലെങ്കിലെന്താ ഞാനും ഒരാണു തന്നെ... ആരു വന്നാലും എനിക്കു പുല്ലാ എന്നു മനസ്സിലുറപ്പിച്ച് അഭിമാനവും കൊണ്ട് മുന്നോട്ട് നടന്നു..

ചെറിയ പേടിയൊക്കെ വന്നെങ്കിലും നല്ല ഒരു പാട്ടും പാടി കയ്യിലിരുന്ന പാത്രവും വീശി ഞാന്‍ നടന്നു... രണ്ടാമത്തെ വളവു കഴിഞു.. ഇനി പള്ളി പറമ്പും പള്ളിയും മദ്രസയും പിന്നെ ആളൊഴിഞ കുറെ സ്ഥലവും.. അതൊക്കെ കഴിഞു ദൂരെയായി ഉമര്‍ മൂത്താപ്പാടെ കടയിലെ പെട്രോമാക്സിന്റെ വെളിച്ചം കാണാം.. അതാണു എന്റെ അടുത്ത ലക്ഷ്യം.. അവിടം വരെ എത്തി കിട്ടിയാല്‍ രക്ഷപ്പെട്ടു... മനസ്സില്‍ നേരത്തെ കണ്ട സിനിമയിലെ പ്രേതവും പൂച്ചയും കണ്ണൂം എല്ലാം സമയവും സന്ദര്‍ഭവും നോക്കാതെ മിന്നി മറയാന്‍ തുടങ്ങി.. കൂട്ടിനാണെങ്കില്‍ ചെകിടടപ്പിക്കുന്ന ചീവീടിന്റെ ശബ്ദം.. ആഹ.. ആകെപ്പാടെ നല്ല റോമാന്റിക് സിറ്റുവേഷന്‍.. എന്റെ ടൈം ബെസ്റ്റ് ടൈം..!!

ഇടക്കേതോ വിവരം കെട്ട കുറുക്കന്‍ പള്ളിക്കാട്ടില്‍ നിന്നും ഓരിയിടാന്‍ തുടങ്ങി.. അതും എക്സ്ടാ ഫീലോടേ നല്ല കിണ്ണം കാച്ചി ഒരു കൂവല്‍..,.. കുറുക്കന്‍ ഒറ്റക്കു കൂവുമ്പോള്‍ വേണ്ടത്ര എഫെക്റ്റ് പോരാന്നു കരുതീട്ടാകും, ആ പഞ്ചായത്തിലുള്ള സകലമാന പട്ടികളും കൂടി അതേ താളത്തില്‍ സംഗതി ഒന്നും പോകാതെ സിറ്റുവേഷന്റെ ഫീല്‍ ഒട്ടും ചോര്‍ന്നു പോകാതെ തന്നെ കോറസു പാടാനും തുടങ്ങി..പേടിച്ചു മൂത്രമൊഴികാന്‍ വേറെ വല്ലതും വേണോ..??

ഞാനണെങ്കില്‍ പേടി കാലിന്റടിയില്‍  നിന്നും അരിച്ചു തലയിലേക്കു കേറി മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ പറഞ പോലെ.. ന്യൂറോസിസില്‍ നിന്നും സൈക്കോസിസിലേക്കെത്തി നില്‍ക്കുന്ന നില്‍ക്കുന്ന വല്ലാത്തൊരവസ്ഥയിലായി..
ഒന്നിനു പോണോ.. രണ്ടിനു പോണോ എന്നു വേര്‍തിരിച്ചറിയാത്ത ഒരു പ്രത്യേക തരം ഫീലിംഗ്.. പിന്നെ ഒന്നും നോക്കിയില്ല.. അവിടുന്നൊരൊറ്റ പിടിപ്പിക്കലായിരുന്നു.. ആ ഒരു ഓട്ടം ഞാന്‍ ഒളിംബിക്സില്‍ ഓടിയിരുന്നെങ്കില്‍ ഒരൊറ്റ ഓട്ടത്തിനു മിനിമം പത്തു സ്വര്‍ണ മെഡല്‍ അവരു ഫ്രീയായിട്ടു തന്നേനെ..

ഓട്ടം അവസാനിച്ചത് ഉമര്‍ മൂത്താപ്പാടെ കടയിലായിരുന്നു.. ഓടി ചെന്നു അവിടെ സഡന്‍ ബ്രേക്കിട്ട പാടെ കിതപ്പു പോലും മാറാന്‍ നിക്കാതെ മൂത്താപ്പാനെ വിളിച്ചു... "മൂത്താപ്പാ.. ഒരു ഗ്ലാസ് വെള്ളം തന്നെ..."

എന്റെ ഓട്ടവും വരവും വെള്ളം കുടിക്കലും എല്ലാം കണ്ടു കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സകലമാന ചേച്ചിമാരും, ചേട്ടന്മാരും.. ഇത്താത്തമാരും ഇക്കാക്കമാരും കൂടി എന്നെ നോക്കി.. ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു എന്നെ നോക്കി നില്‍ക്കുന്ന അവരെ വെള്ളം കുടിക്കുന്നതിനിടയില്‍
"എന്താ നിങ്ങളാരും വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ലെ" എന്ന അര്‍ത്ഥത്തില്‍ ഒന്നു നോക്കി.. " രണ്ടു പ്രാവശ്യം പുരികം പൊക്കി കാണിക്കുകയും ചെയ്തു....

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... കൂട്ടത്തില്‍ ആരോ തുടങ്ങി വെച്ച ചിരി ഒരു കൂട്ടച്ചിരിയായി പടര്‍ന്നു.. അതു പിന്നെ പൊട്ടിച്ചിരിയായി മാറി.. ഇവര്‍ക്കൊക്കെ എന്താ വട്ടായോ... ഒരാളു വെള്ളം കുടിക്കുന്നതിനു ഇത്ര മാത്രം ചിരിക്കാനെന്താ എന്നും ആലോചിച്ചു ഞാന്‍ അടുത്ത ഗ്ലാസ് വെള്ളം പകുതിയായപ്പോള്‍ നിര്‍ത്തി എന്നിട്ടും ചിരിക്കൊരു കുറവും ഇല്ല..

എന്തൊ പന്തികേടുണ്ട് എന്നു എനിക്കു മനസ്സിലായി.. ഞാന്‍ എന്നെ തന്നെ ഒന്നു വീക്ഷിച്ചു.. താഴോട്ടു നോക്കിയ ഞാന്‍ എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു.. പിന്നെ ഒന്നും നോക്കിയില്ല വെള്ളം കുടിക്കുംബോള്‍ താഴെ വെച്ച പാത്രം പോലും എടുക്കാതെ അവിടുന്നും ഓടി.. നേരെ വീട്ടില്‍ കേറി ഹാളില്‍ ടി വി കണ്ടിരുന്ന ഉമ്മയേയും പെങ്ങളെയും അനിയനെയും ശ്രദ്ധിക്കാതെ അതേ സ്പീഡില്‍ എന്റെ റൂമില്‍ കയറി വാതിലടച്ചു കുറ്റിയിട്ടു..

അപ്പോള്‍ ഹാളില്‍ നിന്നും അവരുടെ ശ്വാസം വിടാതെയിള്ള ചിരിയും കേള്‍ക്കാമായിരുന്നു... കണ്ണാടിയുടെ മുന്നില്‍ ഇനിയെന്ത് എന്നുള്ള ചിന്തയോടു കൂടി ആകെ ചമ്മി നാറി ഉടുതുണിയില്ലാതെ നില്‍ക്കുന്ന എന്നെ തന്നെ നോക്കി  ഞാന്‍ നിന്നു.. അടിയിലൊരു നിക്കറെങ്കിലുമിട്ടിട്ട് മുണ്ടുടുത്താല്‍ മതിയായിരുന്നു..!!

©fayaz

June 19, 2009

ഒടുക്കത്തെ ഞായറാഴ്ചയും ഒന്നൊന്നര പണിയും..!

"മക്കളെ... വാടാ....ഒരു പണിയുണ്ട്...!!"
പടച്ചോനെ.. ഞായറാഴ്ച രാവിലെ മഹാഭാരതം സീരിയല്‍ പോലും കാണാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വാപ്പാക്ക് പണി തരാന്‍ കണ്ട സമയം. പക്ഷെ, ഇന്നു മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയല്ലല്ലൊ. അതു കൊണ്ട് തെങ്ങു കയറ്റം ആയിരിക്കില്ല.. അതുറപ്പാ..

മിക്കവാറും മാസത്തിലെ ആദ്യ ഞായറാഴ്ച ഞാന്‍ മുങ്ങും.. ഏതെങ്കിലും അങ്കിളിന്റെ വീട്ടില്‍ ആ വീക്കെന്റില്‍ നിര്‍ബന്ധിച്ച് എന്നെ വിരുന്നു വിളിപ്പിക്കും.. അല്ലെങ്കില്‍ ഏതെങ്കിലും ഫ്രന്‍ഡിന്റെ ഇല്ലാത്ത പെങ്ങളുടെ ഇല്ലാത്ത കല്യാണത്തിനു ശനിയായ്ഴ്ച വൈകീട്ടു സ്ഥലം വിടും.. ഈ തെങ്ങു കയറ്റവും മുങ്ങലും തമ്മില്‍ എന്താ ബന്ധംന്നല്ലേ. ആര്‍ക്കും ഉണ്ടായേക്കാവുന്ന ഒരു സാധാരണ സംശയം...
വീട്ടില്‍ തെങ്ങു കയറ്റമുണ്ടെങ്കില്‍ പറമ്പിലെ കമ്പ്ലീറ്റ് തേങ്ങാ, പട്ട, കോഞാട്ട, കൊതുമ്പ് ബാക്കി തെങ്ങു കയറ്റത്തിന്റെ ആക്സസ്സറീസ് എല്ലാം വലിച്ചു കൂട്ടുന്ന പണി എനിക്കും അനിയനും ഉള്ളതാണ്.. ഇതെല്ലാം കഴിഞാല്‍ കൂലി എന്താ... അപ്പുറത്തെ വാവക്കാന്റെ ചായക്കടയില്‍ പോയി വയറു നിറച്ചു പൊറോട്ടയും സാമ്പാറും കഴിക്കാം. പിന്നെ രണ്ടു കരിക്കും കുടിക്കാം... അതും പോരാഞിട്ടു തെങ്ങു കയറ്റക്കാരന്‍ തിലകന്റെ പരാക്രമങ്ങളും സഹിക്കണം.. എന്റെ പട്ടിക്കു വേണം വാവക്കാന്റെ ഒണക്ക പൊറോട്ടയും വളിച്ച സാമ്പാറും.. ഒവ്വേ....!!

ദിവസവും വീട്ടില്‍ തിന്നും കുടിച്ചു ടിവി കണ്ടും പിത്ത തടിയായിട്ടു നടക്കാതെ മാസത്തില്‍ ഒരിക്കലെങ്കിലും ശരീരമനക്കെടാ എന്നും പറഞാണു ഞങ്ങളു ചുള്ളന്മാരെ കൊണ്ട് ഈ പണി ചെയ്യിപ്പിക്കുന്നത്.. ശൊ,, ഇതെല്ലാം കോളേജിലെ കിളികളു വല്ലതും അറിഞാ പിന്നെ തലയുയര്‍ത്തി നടക്കാന്‍ പറ്റുമോ...? ഇനിയെന്താണാവൊ ഇന്നത്തെ പണി.. വാപ്പ അപ്പുറത്തെ വീട്ടികാരുടെ തെങ്ങു കയറ്റം വല്ലതും ക്വൊട്ടേഷന്‍ എടുത്തോ എന്നുള്ള വേവലാതിയില്‍ ഞാനും അനിയനും വാപ്പാടെ മുന്നില്‍ ഹാജര്‍ വെച്ചു അറ്റന്‍ഷന്‍ ആയി നിന്നു..

അപ്പുറത്ത് പെങ്ങള്‍ പകുതി ചോക്ലേറ്റ് കയ്യിലും കുറച്ചു വായിലും ബാക്കിയുള്ളത് മുഖത്തിന്റെ വിവിധ ഭാഗങ്ങളിലും സംഭരിച്ചു വെച്ച് സുഖ സമൃദ്ധമായി ടി വിയില്‍ കാര്‍ട്ടൂണ്‍ കണ്ടു പൊട്ടിച്ചിരിക്കുന്നു.. പക്ഷെ ആ കാര്‍ട്ടൂണ്‍ ആണെങ്കില്‍ എന്തോ ജാപ്പനീസ് സാധനം.. അതില്‍ ചിരിക്കാനൊന്നും ഇല്ലതാനും..പിന്നെ ചിരികുന്നതിനിടക്കു ഞങ്ങളെ നോക്കി തലയാട്ടുന്നത് കണ്ടപ്പോഴാണ് മനസ്സിലായത്.. ഞങ്ങള്‍ക്കു പണികിട്ടിയ സന്തോഷത്തിലാണ് ഇമ്മാതിരി ആക്ഷന്‍ കാര്‍ട്ടൂണ്‍ കണ്ട് ലവളു ചിരിക്കുന്നത് എന്ന്.. അവള്‍ടെ ഒടുക്കത്തെ ചിരി..!!! നിന്നെ ഞങ്ങളെടുത്തോളാടീ പിത്തക്കാടീ എന്ന അര്‍ത്ഥത്തില്‍ ഒരു വാര്‍ണിങ്ങ് ലുക്കും കൊടുത്തു ഞാന്‍... ആഹാ അവളത്രക്കായോ...??

"ഒരു പണിക്കും ആളെ കിട്ടാനില്ല.. വീട്ടില്‍ തടിമിടുക്കുള്ള രണ്ടാണുങ്ങള്‍ ഉണ്ടെങ്കില്‍ എന്തിനാ വേറെ പണിക്കാര്‍.. അല്ലെ..??" വാപ്പാടെ ചോദ്യം...
ഇതു വെറും പണിയായിരിക്കില്ല.. ഒരൊന്നൊന്നര പണി തന്നെ.. സംഭവത്തിന്റെ പോക്ക് ഏകദേശം മനസ്സിലായി തുടങ്ങി.. ഒന്നും മിണ്ടാതെ ജഡ്ജിയുടെ മുന്നില്‍ വിധി കാത്തു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരെ പോലെ നിന്ന മുഖത്തു മാക്സിമം ദയനീയത വരുത്തി വാപ്പാനെ നോക്കി..
"നീയെന്താടാ രാവിലെ കക്കൂസില്‍ പോയില്ലെ...??" ശ്ശേ... നശിപ്പിച്ചു. 
വാപ്പാടെ ചോദ്യം കേട്ടപ്പോള്‍ അഭിനയം ഇച്ചിരി ഓവറായി എന്നു മനസ്സിലായി...
"ആ.. രണ്ടാളും കൂടി എന്തെങ്കിലും കഴിച്ചിട്ട് പെട്ടെന്നു പടിഞാമ്പുറത്തീക്ക് വാ.. ഒരു പണിയുണ്ട്.. വരുമ്പോ ഓരൊ ബകറ്റും എടുത്തൊ.."
"ഓ...ശെരി..!!"

ഞങ്ങളു രണ്ടാളും ബകറ്റും എടുത്തു പടിഞാറെ പറമ്പില്‍ എത്തിയപ്പോള്‍ അപ്പുറത്ത് അമ്മായീടെ വീട്ടിലെ തൊഴുത്തിന്റെ പിന്നില്‍ ഒരാള്‍ക്കൂട്ടം..
വാപ്പ, ഉമ്മ, മാമ, അമ്മായി, ഇക്കാക്കമാര്‍, അമ്മായിയുടെ ചെറുമക്കള്‍.. എല്ലാരും ഉണ്ട്.. 
പശു പെറ്റോ അതോ ചത്തൊ.. സാധാരണ ഇങ്ങനെ രണ്ടിലൊന്നു സംഭവിക്കുംബോഴാണ് തൊഴുത്തിനടുത്ത് ഇമ്മാതിരി ആള്‍ക്കൂട്ടം കാണുക.. നേരെ അങ്ങോട്ടേക്കോടി...
അവിടെത്തിയപ്പോഴൊ.. പേറുമില്ല ചാവുമില്ല.. ആകെ കൂടി നിറഞു കവിഞു പുറത്തേക്കൊഴുകി തുടങിയ നാറുന്ന ചാണകക്കുഴി.. അതും നോക്കി നില്‍കുന്ന ആളുകള്‍... ചാണകക്കുഴി നോക്കി ഇത്രമാത്രം ആസ്വധിക്കാന്‍ എന്താണാവോ ഉള്ളത് എന്നറിയാന്‍ ഞങളു രണ്ടാളും തിക്കി തിരക്കി മുന്നിലേക്കെത്തി...

"ആഹ.. വന്നല്ലോ രണ്ടാളും.. മക്കളു ചാണകത്തിന്റെ ഭംഗി ആസ്വധിച്ചു നിക്കാതെ വന്ന പണി ചെയ്യാന്‍ നോക്കിക്കോ.."
അതിനു പണിയെവിടെ എന്നുള്ള അര്‍ത്ഥത്തില്‍ വാപ്പാനെ നോക്കി...
"നോക്കി നില്‍ക്കാതെ രണ്ടു പേരും കൂടി ആ ചാണകമെല്ലാം കോരി മൂന്നു ബകറ്റ് ചാണകം വീതം നമ്മുടെ പറമ്പിലെ എല്ലാ തെങ്ങിന്റെ തടത്തിലും ഇട്ടോ.."
"ഇത്രെം വല്യ ചതി ഞങ്ങളോടു വേണോ.. ദേഷ്യമുണ്ടെങ്കില്‍ തല്ലി തീര്‍ത്തൂടെ വാപ്പാ.. ഞങ്ങളെ തല്ലാനുള്ള എല്ലാ അധിക്കാരവും അവകാശവും ഞങ്ങളു വാപ്പാക്ക് തന്നിട്ടില്ലെ....??"
വന്ന ചോദ്യം മന്‍സ്സില്‍ അടക്കി പിടിച്ചു ഇത്തവണ ശെരിക്കും ദയനീയമായി വാപ്പാടെ മുഖത്തേക്കു നോക്കി..ചാണകക്കുഴി ആണെങ്കില്‍ അമ്മായിയിടെ മൂന്നു പശുക്കള്‍ക്കും വയറു നിറച്ചും തൂറി നിറക്കാന്‍ ഒന്നര ആള്‍ ആഴത്തിലാണ് പണിതിട്ടുള്ളത്.. ഇതു മുഴുവന്‍ കോരി കഴിയുമ്പോഴേക്കും ഊപ്പാട് വന്നതു തന്നെ..
"നാണക്കേടൊന്നും വിചാരിക്കെണ്ട സ്വന്തം പറമ്പല്ലെ.. തുടങ്ങിക്കൊ.. പണ്ടെന്റെ വാപ്പയും എന്നൊകൊണ്ട് കൊറേ കോരിപ്പിച്ചിട്ടുള്ളതാടാ.. അന്നേ ഞാന്‍ നെയ്യത്ത് ചെയ്തതാ എനിക്കും മക്കളുണ്ടാകും എന്ന് .!!"
എന്നാ പിന്നെ ഇതു വാപ്പാക്കു തന്നെ ഇതായിക്കൂടെ...? ഞങ്ങളെ ബുദ്ധി മുട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടോ അല്ലെ..? അതു ചെയ്യില്ല.. അങ്ങാടിയില്‍ തോറ്റതിനു അമ്മേടെ നെഞ്ചത്ത് എന്നു പറഞ പോലെ വാപ്പാടെ വാപ്പാനോടുള്ള പ്രതികാരും സ്വന്തം മക്കളോടേ....
എങ്കില്‍ അതൊന്നു കണ്ടിട്ടു തന്നെ കാര്യം.. രണ്ടും കല്പിച്ചു മുണ്ടും മടക്കി കുത്തി ബക്കറ്റെടുത്ത് ചാണകം കോരല്‍ മഹാമഹം ഐശ്വര്യമായിട്ട് ആരംഭിച്ചു...

രണ്ടു ചുള്ളന്മാര്‍ ചാണകം കോരുന്ന കാഴ്ച കാണാന്‍ അയല്‍ക്കാരെല്ലാം വന്നു മതിലിനു മുകളിലൂടെ എത്തി നോക്കാന്‍ തുടങ്ങി... ഇതെല്ലാം കണ്ടപ്പോള്‍ ഞങ്ങളുടെ ആമ്പിയറും മയിലേജും കുറഞു. ഇതെല്ലാം സഹിക്കാം.. പക്ഷെ.. ഇതിനെക്കാല്‍ ദയനീയവും ഏകദേശം രണ്ട് വര്‍ഷത്തോളം നാട്ടുകാര്‍ക്ക് ഞങ്ങളെ പറഞു ചിരിക്കാനുമുള്ള വകയുണ്ടാക്കി കൊടുത്തത് അമ്മായിയുടെ കൊച്ചു മോന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആഷിക്കായിരുന്നു.. ഞങ്ങളു മുങ്ങും എന്നു ഉറപ്പുള്ളത് കൊണ്ട് വാപ്പ ആഷിക്കിനു ക്വൊട്ടേഷന്‍ കൊടുത്തു..

"ആച്ചീ.. ഇക്കാമാരു ഇതു മുഴുവനും കോരി തീര്‍ക്കുന്നത് വരെ ഇവിടെ തന്നെ നിന്നോണം കേട്ടൊ.. മാമ തിരിച്ചു വരുംബോള്‍ മിട്ടായി വാങ്ങിച്ചു വരാം.."
മിഠായി എന്നു കേട്ടപ്പോള്‍ ആച്ചിക്കു സന്തോഷമായി.. വാപ്പാടെ ബാക്കി ഡയലോഗ് ഞങ്ങളോടായിരുന്നു..
"ഞാനൊന്നു പുറത്തു പോയിട്ടു വരാം.. അപ്പോഴേക്കും ഇതു തീര്‍ത്തേക്കണം കേട്ടൊ.. പിന്നെ ഇതിലു നാണിക്കാനൊന്നും ഇല്ല.. ഈ കോരുന്നതെല്ലാം നിങ്ങള്‍ക്കു തന്നെ തിന്നാനുള്ളതാ... അതു മറക്കെണ്ട..!!"

കുറെ നേരം കാഴ്ച കണ്ടു കൊണ്ടിരുന്ന ആളുകളു പിരിഞു.. ഉല്‍സവം കഴിഞ അമ്പല പറമ്പു പോലെ ആയി.. ഞങ്ങളു രണ്ടും ചാണകം കോരുന്നു ആഷിക്ക് മണ്ണിലിരുന്നു മച്ചിങ്ങയും ഓലയും പ്ലാവിന്റെ ഇലയുമെല്ലാം വെച്ചു വീടുണ്ടാക്കി കളിക്കുന്നു... അപ്പോഴാണ് ഞങ്ങളു ചാണകം കോരുന്നത് കണ്ട് കൊണ്ട് വടക്കേലെ ഇത്താത്ത വന്നതു.. പുള്ളികാരിയാണെങ്കില്‍ നാട്ടിലെ ന്യൂസ് ചാനലുകളേക്കാളും വേഗത്തില്‍ എങ്ങനെ ന്യൂസെത്തിക്കാം എന്ന വിഷയത്തില്‍ റിസെര്‍ച്ച് ചെയ്ത് പി എച്ച്ഡി എടുക്കാന്‍ കഠിന പരിശ്രമം നടത്തുന്ന ബഹു കേമി..!
കണ്ട പാടെ പുള്ളിക്കാരി തലയില്‍ കൈ വെച്ചു  "എന്റെ ബദ്രീങ്ങളെ... എന്താണീ കാണുന്നത്... മക്കളെകൊണ്ടാരാണീ പണി ചെയ്യിപ്പിക്കുന്നത്..??" എന്നും ചോദിച്ചു തലയില്‍ വെച്ച കയ്യെടുത്ത് താടിക്കു ഫിറ്റ് ചെയ്ത്  മയ്യത്തു കണ്ട പോലെ ഒരു നിപ്പ്.. പിറകെ വന്നു ആച്ചിയുടെ ആറ്റം ബോംമ്പ്

"ഇത്താ അറിഞില്ലെ..?? ഞങ്ങടെ വീട്ടിലെ പശു തൂറണതും മുള്ളണതും മുഴുവന്‍ ബൈജുക്കാക്കും അനസിക്കാക്കും തിന്നാനുള്ളതാ..!!!" 
പിന്നത്തെ കാര്യം പറയെണ്ടല്ലോ.. ഞങ്ങളു ചത്തു...!!
©fayaz

June 3, 2009

For Ever

Hey,
I am worried...
You are watching me going on
You all I have left
And that scares me

We are together in our dreams
You are there and I am here
I know the circumstances
I just want to be together
It’s not one day anymore
But it’s today

Why don’t you come back to me?
I won’t ask you what happened...
I know what you thinking
Because you are just like me...
Whenever you Need to...
I will be here for you
for ever and ever...

©fayaz

May 29, 2009

12കി.മീ മാത്രം

നേരം പര പരാ വെളുത്തു വരുന്നതേയുള്ളു. നേരിയ മൂടല്‍ മഞ്ഞ് തുളച്ച് മുന്നോട്ടു പായുന്ന ഹെഡ് ലൈറ്റിനൊപ്പമെത്താനെന്നോണം കാര്‍ മുന്നോട്ട് കുതിച്ചു. രാത്രി ആരംഭിച്ച ഡ്രൈവിംഗ് മൂലമോ എന്തോ, കണ്‍പോളകള്‍ക്ക് പതിവിലും ഭാരമനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓട്ടത്തിനിടയില്‍ കാറിനെന്തോ മിസ്സിംഗ് പോലെ തോന്നിയത് കാര്യമാക്കാതെ ആക്സിലെറെറ്റര്‍ ആഞ്ഞു ചവിട്ടി കത്തിച്ചു വിട്ടു. അധികം ഓടേണ്ടി വന്നില്ല. വണ്ടി കട കട ശബ്ദത്തോടെ നിന്നു.. കാറില്‍ നിന്നിറങ്ങി ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ കുറെ പുകയും കരിഞ മണവും..
പരിചയമില്ലാത്ത സ്ഥലം.. അടുത്തെങ്ങാനും വല്ല വര്‍ക്ക് ഷോപ്പുമുണ്ടോന്നു ചോദിക്കാനായിട്ടു റോഡിലെങ്ങും ആരെയും കാണുന്നില്ല.. പരിസരത്തൊരു വീടു പോലും കാണാനില്ല.. നടുവിനു കൈ കൊടുത്തു കൊണ്ടു അങ്ങോട്ടുമിങ്ങോട്ടും ഒന്നു ചരിഞ്ഞു.. ഹാവൂ.. ആശ്വാസം.. കുറച്ചപ്പുറത്തായി ഒരു മതിലിന്റെ പിന്നില്‍ ആരൊ അങ്ങോട്ടു തിരിഞു നില്‍ക്കുന്നു.. മതിലിനു മുകളിലൂടെ തല മാത്രം കാണാം..
"ചേട്ടാ.. "
വിളിച്ചു നോക്കിയിട്ട് പുള്ളിക്കരനൊരു കുലുക്കവുമില്ല.കുറച്ചു കൂടി ഉച്ചത്തില്‍ വിളിച്ചു നോക്കി.. വിളി കേട്ട ഭാവം പോലുമില്ലാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അങ്ങോട്ടു പോയി രണ്ട് പൊട്ടിക്കാനായിരുന്നു തോന്നിയത്..
"ശെടാ.. ഇങ്ങേര്‍ക്കെന്താ ചെവി കേള്‍ക്കില്ലെ...??"
സ്വന്തം കാര്യമായി പോയില്ലെ.. വേറെ രക്ഷയൊന്നുമില്ലാത്തത് കൊണ്ട് അടുത്തേക്കു ചെന്നു.. വീണ്ടും വിളിച്ചു...
"ഹെല്ലോ.. ചേട്ടാ......."
മറുപടിയില്ല...!!
"മതിലില്‍ ചാരി നിന്നുറങ്ങുന്നൊ.. ഇവനൊന്നും വീടും കുടിയുമില്ലെ.." എന്നു മനസില്‍ കരുതികൊണ്ട് അയാളുടെ തലയില്‍ ഒന്നു തോണ്ടി.. രക്ഷയില്ല.. ഒരു അനക്കവുമില്ല.. ഇനീപ്പൊ മടിച്ചു മടിച്ചു തോണ്ടിയത് കൊണ്ട് ആദ്യത്തെ തോണ്ടലിനു ശക്തി പോരാഞ്ഞിട്ടാണോ..?? എന്തു കുന്തമെങ്കിലുമാകട്ടെ എന്നു കരുതി ഒന്നു കൂടി ശക്തിയില്‍ തോണ്ടി...!!
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു പിന്നീട് സംഭവിച്ചത്... തോണ്ടലിന്റെ ശക്തിയില്‍ ഇറ്റു വീഴുന്ന രക്തത്തോടു കൂടി ആ തല മതിലില്‍ നിന്നും താഴേക്കുരുണ്ടു വീണതു കണ്ടപ്പോള്‍
"അമ്മേ...." എന്നുച്ചത്തില്‍ കരഞതും പേടിച്ചു നല ചുറ്റി റോഡില്‍ വീണതും ഓര്‍മയുണ്ട്.. താഴെ വീണു അബോധാവസ്തയിലേക്കു പോകുംബോള്‍ മങ്ങിയ കാഴ്ചയില്‍ കണ്ടു.. റോഡ് സൈഡിലെ പൊന്തക്കാട്ടില്‍ ഒരു മൈല്‍ കുറ്റിക്കരികിലായി കിടക്കുന്ന തലയില്ലാത്ത ഒരു ശരീരം.. മൈല്‍ കുറ്റിയില്‍ എഴുതിയിരിക്കുന്നതും വായിച്ചു..'കണ്ണൂര്‍ സിറ്റി 12കി.മീ'

©fayaz

May 25, 2009

അപരിചിതര്‍

കാറ്റും കോളും നിറഞ കടലു പോലെയുള്ള ജീവിതം.. അതില്‍ ദിശ തെറ്റാതെ ഒരു കരക്കണയാനുള്ള വെമ്പലില്‍ കണ്ടു മുട്ടുന്ന ഒരു പാടു പേര്‍.. അവരില്‍ ചിലര്‍ നമുക്കു പ്രിയപ്പെട്ടവരായി മാറുന്നു.. ചിലരെ കണ്ടു മറക്കുന്നു.. ചിലര്‍ കണ്ടാലും കാണാത്ത പോലെ പോകുന്നു.. വേറെ ചിലര്‍ ശത്രുക്കളായി മാറുന്നു..

ഇതിന്നിടയില്‍ നമുക്കു പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങള്‍ ജീവിതത്തിലെ പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളെയും അല്പ നേരമെങ്കിലും മറക്കാന്‍ സഹായിക്കാറുണ്ട്..!

നമുക്കു പ്രിയപ്പെട്ടവര്‍ നമ്മളോട് നുണ പറയുന്ന അവസരങ്ങള്‍, കാര്യമുണ്ടായിട്ടാണെങ്കിലും ഇല്ലാതെയാണെങ്കിലും.. അതറിഞിട്ടും അറിയാത്ത പോലെ നടിച്ചു... പലപ്പോഴും.. മനസ്സിലാക്കിയിട്ടും ഒന്നും പറയാതെ.. ഒന്നും മിണ്ടാതെ.. വീണ്ടും കാണുമ്പോള്‍ സന്തോഷത്തോടു കൂടി അടുത്തു ചെല്ലുന്നു.. വീണ്ടും നുണകള്‍.. ഒഴിവു കഴിവുകള്‍.. അപ്പോഴും ഒന്നും മിണ്ടാതെ പരാതികളില്ലാതെ മുന്നോട്ടു പോയി..

എന്റെ നിശബ്ദതയെ വെറുമൊരു പൊട്ടത്തരമായി കാണുകയും വീണ്ടും വീണ്ടും ഒഴിവു കഴിവുകള്‍ പറഞു ഒരു പാടു സ്നേഹവും സന്തോഷവും അഭിനയിച്ച് എന്തോ ചടങ്ങു തീര്‍ക്കാനെന്ന പോലെ അടുത്തു വന്നപ്പോഴും, ഞാന്‍ പരിഭവം കാണിച്ചില്ല. അവസാനം...മനസ്സിലുള്ള വിഷമവും സങ്കടവും.. അതിന്റെ ഭാവം മറി വരുന്നത് ഞാന്‍ അറിഞു.. അതു പിന്നെ നിരാശയായി.. ദേഷ്യമായി.. അങ്ങനെ അങ്ങനെ എന്തെല്ലാമോ..

മേശപ്പുറത്തിരുന്നിരുന്ന ഗ്ലാസ് ഫ്ലവര്‍ വേസ് ചുമരില്‍ പതിച്ചു പൊട്ടിത്തെകര്‍ന്നു..!!

അല്പ നേരം കഴിഞു തറയിലെ ചില്ലു കഷ്ണങ്ങള്‍ ഓരോന്നും ഞാന്‍ തന്നെ പെറുക്കിയെടുക്കുമ്പോഴും ഇതെല്ലാം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി എന്നുള്ള ചിന്തയിലായിരുന്നു. അവസാനം സ്വയം സമാധാനിപ്പിക്കാന്‍ ഒരു കാരണവും കണ്ടെത്തി.. കണ്ടു മുട്ടുന്നതിനു മുന്‍പ് എല്ലാവരും അപരിചിതരാണല്ലോ....!!

May 21, 2009

ഫ്രെന്റ്ഷിപ്പിലും മായമോ..??

ഒരുപാടര്‍ത്ഥ തലങ്ങളുള്ള ബന്ധം.. അതിനെ നമുക്കെങ്ങനെയെല്ലാം നിര്‍വചിക്കാം..??
പരിധികളില്ലാത്ത ഒരു ബന്ധം.. നമുക്കാരേയും ആ ബന്ധത്തിന്റെ പരിധിയില്‍ കൊണ്ടു വരാം..അഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മുത്തഛന്‍, മുത്തശ്ശി, കൂടെ പഠിക്കുന്നവര്‍, അയല്‍ക്കാര്‍, കൂടെ ജോലി ചെയ്യുന്നവര്‍.. അങ്ങനെ ആരും ആകാം.. എന്തും പറയാനും.. എന്തും പങ്കു വെക്കാനും.. മനസ്സു തുറന്നു സംസാരിക്കാനും.. ഉള്ള ഒരാള്‍.. നമുക്കൊരു നല്ല കാര്യം വരുമ്പോള്‍ നമ്മളെക്കാള്‍ അധികം സന്തോഷിക്കുന്ന ഒരാള്‍.. നമുക്കൊരു പ്രശ്നം വരുമ്പോള്‍ നമ്മുടെ കൂടെ നിന്ന് നമുക്കൊപ്പം ആ പ്രശ്നം നേരിടുന്ന ഒരാള്‍... സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നവര്‍..!!

'FRIEND'

മുകളില്‍ പറഞതെല്ലാം ശെരിയാണെന്നു നിങ്ങള്‍ സമ്മതിച്ചേക്കാം.. എന്നിരുന്നാലും.. എങ്ങനെയാണ് നമ്മള്‍ മറ്റൊരാളെ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരിയായി കാണുന്നത്.?? മാസങ്ങളോളം.. വര്‍ഷങ്ങളോളം കൂടെ നടക്കുന്നു.. ഒരുമിച്ചു എല്ലാ കാര്യങ്ങളും കുരുത്തക്കേടുകളും ചെയ്യുന്നു. എന്നിട്ടോ.. എന്തെങ്കിലും നിസ്സാര കാര്യത്തിന്റെ പേരു പറഞു പരസ്പരം പഴിചാരി തല്ലു കൂടി പോകുന്ന എത്രയോ ആളുകളെ നാം കാണുന്നു.. എത്രയോ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു...ഇതിനെ 'FRIENDSHIP' എന്നു വിളീക്കാമോ..??

ഇന്നീ വാക്കു സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു എക്സ്ക്യൂസ് മാത്രമായി മാറിയില്ലെ..?? ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇവനെന്റെ/ഇവളെന്റെ ബെസ്റ്റ് ഫ്രെന്റാ എന്നു പറഞു രക്ഷപ്പെടാനുള്ള ഒരുപാധി.. അങ്ങനെ പറഞു രക്ഷപ്പെട്ടിട്ടുള്ള എത്ര ഫ്രണ്ട്ഷിപ്പ് ഇന്നും നിലവിലുണ്ട്..?? നിന്റെ ഫ്രന്റെന്ത്യേ എന്നു ചോദിച്ചാല്‍ എത്ര ഈസിയായിട്ട് പറയുന്നു.. ആ ഞങ്ങളു ബ്രേക് അപ് ആയി എന്നു..! ഇതും ഫ്രെന്റ്ഷിപ്പ്...!! അല്ലെ..??

ഏതൊക്കെ തരത്തിലുള്ള സൗഹൃദങ്ങള്‍ നമ്മള്‍ കാണുന്നു..?? ഓണ്‍ ലൈന്‍ കൂട്ടുകാര്‍.. ചാറ്റ് കൂട്ടുകാര്‍.. ഫോണ്‍ കൂട്ടുകാര്‍..ഇതൊക്കെയല്ലെ ഇന്നത്തെ കൂട്ടുകെട്ട്..?? നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളീക്കുന്നു.. എങ്കില്‍ പോലും ഇങ്ങനെ പരിചയപ്പെടുന്ന എത്ര പേരോടു നമ്മള്‍ നമ്മുടെ യഥാര്‍ത്ത കാര്യങ്ങള്‍ വെളിപ്പെടുത്താറുണ്ട്..?? ഇതു വായിക്കുന്നവരില്‍ 80% പേര്‍ക്കെങ്കിലും ഇങ്ങനെ കൂട്ടുകാരെന്നു വിളിക്കാന്‍ അല്ലെങ്കില്‍ വിളിക്കുന്ന ഒരു പാടു പേരുണ്ടാകും.. ഒന്നു ചോദിക്കട്ടെ സഹോദരാ/ദരി...?? നിങ്ങളില്‍ എത്ര പേര്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ഫ്രണ്ട് എന്നു വിളിക്കുന്നവരോട് സത്യം പറഞിട്ടുണ്ട്..? അവരെ നിങ്ങള്‍ കൂട്ടുകാരെന്നു വിളിക്കുന്നുണ്ടെങ്കില്‍ നിങ്ങളെന്തിനു അവരൊടു സത്യം പറയാന്‍ ഭയക്കണം..? നിങ്ങള്‍ക്കു പേടിയാണെങ്കില്‍.. വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്തിനു അവരെ കൂട്ടുകാര്‍ എന്നുള്ള ഓമന പേരിട്ടു വിളിച്ച് ആ മഹത്തായ ഫ്രണ്ട്ഷിപ്പ് എന്ന ബന്ധത്തിന്റെ പവിത്രത കളയുന്നു..?? അതിന്റെ വിശ്വാസ്യത തകര്‍ക്കുന്നതെന്തിന്..?? അതിനെ ഫ്രണ്ട്ഷിപ്പ് എന്നു വിളീക്കാമോ..?? ഈ കാര്യങ്ങള്‍ എല്ലാം വെച്ചു നോക്കുമ്പോള്‍ ഓണ്‍ ലൈന്‍ ഫ്രണ്ട്ഷിപ്പ് എന്നുള്ള ഒരു സംഗതി ഉണ്ടോ..??

നമുക്കു എന്തും തുറന്നു പറയാവുന്നവരല്ലെ നമ്മുടെ കൂട്ടുകാര്‍..? നമുക്കു ഇങ്ങോട്ടു കിട്ടണം എന്നു ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം മറ്റുള്ളവര്‍ക്കു ചെയ്തു കൊടുക്കൂ.. മറ്റുള്ളവര്‍ നമ്മളോടു ചെയ്താല്‍ നമുക്കു വിഷമമുണ്ടാകുന്ന കാര്യങ്ങള്‍ നമ്മള്‍ മറ്റുള്ളവരോടു ചെയ്യാതിരിക്കൂ.. നമുക്കെന്തു കൊണ്ട് ആ രീതിയില്‍ കാര്യങ്ങളെ നോക്കി കണ്ടൂ കൂടാ..?? കൂട്ടുകാരെന്നു പറഞു തോളില്‍ കയ്യിട്ടു നടക്കുമ്പോഴും ഞാന്‍ ഇങ്ങനെയാണ് , നമ്മുടെ കൂട്ടുകാരാണ് നമ്മളെ മനസ്സിലാക്കി പെരുമാറേണ്ടത്, അവര്‍ക്കു വേണമെങ്കില്‍ അവരു ചെയ്യട്ടെ എന്നു കരുതി നടക്കുന്നവരെ നമുക്കു യഥാര്‍ത്ത കൂട്ടുകാരെന്നു വിളിക്കാമോ..??

അവന്‍ ചെയ്യട്ടെ.. അവള്‍ ചെയ്യട്ടെ.. അവന്‍ എന്ന മനസ്സിലാക്കട്ടെ.. അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നു കരുതി ഇരിക്കുന്ന വാശികള്‍..?? അവന്‍ അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നും കരുതിയിരിക്കുന്നവരേ.. ഞാനൊന്നു ചോദിക്കട്ടെ.. നിങ്ങള്‍ ചിന്തിക്കുന്ന പോലെ തന്നെയല്ലെ നിങ്ങളുടെ കൂട്ടുകാരും ചിന്തിക്കുക.. നമ്മളെ മനസ്സിലാക്കട്ടെ... ഇങ്ങോട്ടു വരട്ടെ എന്നു ചിന്തിച്ചിരിക്കുന്നതിനു പകരം നമ്മളെന്തു കൊണ്ട് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല..?? ആ രീതിയില്‍ നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ ഏതെങ്കിലും ബന്ധം എന്നെങ്കിലും തകരുമോ..??

താല്‍ക്കാലികമായി കൂട്ടുകാരെന്നു പറയുന്നവരെ സന്തോഷിപ്പിക്കാന്‍(അതൊ ഒഴിവാക്കാനോ..??) നമുക്കു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യാം എന്നു പറയുമ്പോഴും.. പിന്നീടു അതിനു ഒരു പാടു ന്യായീകരണങ്ങള്‍ കണ്ടെത്തുമ്പോഴും നമ്മളെപ്പോഴെങ്കിലും നമ്മുടെ കൂട്ടുകാരുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കാറുണ്ടോ..?? ഞാനിങ്ങനെ പറഞാല്‍ അല്ലെങ്കില്‍ ചെയ്താല്‍ നമ്മുടെ കൂട്ടുകാര്‍ എന്തു കരുതും എന്നു ചിന്തിക്കാറൂണ്ടോ..?? അത് സാരമില്ല.. അവനല്ലെ..?? പറഞാല്‍ മനസ്സിലാകും.. അല്ലെങ്കില്‍ മനസിലാക്കിക്കൊള്ളും.. അല്ലെങ്കില്‍ പോയി പണി നോക്കട്ടെ..കുറച്ചു നാളു മിണ്ടാതിരുന്നു വീണ്ടും തിരിച്ചു വന്നു കൊള്ളും.. വരുമ്പോള്‍ വരട്ടെ എന്നു കരുതിയിരിക്കുന്നവരെ.. ഒരു ചോദ്യം.. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് അത്രയല്ലെ വില കല്പ്പിക്കുന്നൊള്ളു..?? നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം എന്തിനു ചെയ്യാം എന്നു പറയുന്നു..?? ഇതു തന്നെ നിങ്ങള്‍ കൂട്ടുകാരെന്നു പറയുന്നവര്‍ നിങ്ങളോടു ചെയ്താല്‍ അതു നിങ്ങള്‍ക്കെത്രമാത്രം വേദനയുളാവാക്കും.. ഒന്നു ചിന്തിച്ചാല്‍ നല്ലത്..!!

നമ്മളില്‍ എത്ര പേര്‍ നമുക്കൊപ്പം കളിച്ചു വളര്‍ന്നു പിന്നീടു ജീവിത യാത്രയില്‍ വേറിട്ടു പോയ നമ്മുടെ കളികൂട്ടുകാരെ ഓര്‍ക്കുന്നുണ്ട്..?? കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായ് ഒരുമിച്ചു വളര്‍ന്നവരെ ഓര്‍ക്കാറുണ്ട്..?? ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു പാടു വ്യക്തികള്‍.. കുറെ നാള്‍ ഒരുമിച്ചു ജോലി ചെയ്യുമ്പോള്‍.. അല്ലെങ്കില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളിക്കുന്നു.. അവസാനം ജോലി മാറി.. അല്ലെങ്കില്‍ താമസം മാറി കഴിയുമ്പോള്‍ കൂടിയാല്‍ കുറച്ചു നാളുകള്‍ ഇ മെയിലും ഫോണ്‍ വിളിയും ആയി കുശലാന്വേഷണങ്ങള്‍.. പിന്നെ പുതിയ ആളുകള്‍.. പുതിയ കൂട്ടുകാര്‍(അങ്ങനെ വിളക്കപ്പെടുന്ന ബന്ധങ്ങള്‍) ഇതൊക്കെയല്ലെ നിത്യ ജീവിതത്തില്‍ സംഭവിക്കുന്നത്.. സംഭവിച്ചു കൊണ്ടിരിക്കുന്നത്..??

മാറുന്ന കാലം.. മാറുന്ന ലോകം.. മാറുന്ന നമ്മള്‍.. ഇതിനിടയില്‍ ബന്ധങ്ങളും അവയുടെ അര്‍ത്ഥവ്യാപ്തിയും കാലത്തിനും, കോലത്തിനും.. ആളുകള്‍ക്കും.. അവസരങ്ങള്‍ക്കുമൊത്തു മാറുന്നു.. അല്ലെങ്കില്‍ എളുപ്പത്തിനു വേണ്ടി പലരും മാറ്റുന്നു.. സ്വന്തം കാര്യം കാണാന്‍ മാത്രം.. അല്ലെങ്കില്‍ കുറച്ചു നാള്‍ എഞ്ചോയ് ചെയ്യാന്‍ വേണ്ടി.. സ്വന്തം സന്തോഷത്തിനായി.. പരസ്പരം മടുക്കുമ്പോള്‍ പിരിഞു പോകാന്‍ മാത്രമുള്ളതായി മാറിയിരിക്കുന്നു ഇന്നു ബന്ധങ്ങള്‍.. നാമെല്ലാം പറയുന്ന മനസ്സെന്ന സാധനം വെറും പറച്ചില്‍ മാത്രമായി മാറിയിരിക്കുന്നു..

കാലം മാറുന്നതനുസരിച്ച് ലോകത്തിന്‍ പലമാറ്റങ്ങളുമുണ്ടാകുന്നു. ചിലമാറ്റങ്ങള്‍ നല്ലതാകുമ്പോള്‍ മറ്റു പലതും തെറ്റായ മാറ്റങ്ങളാകുന്നു...തിന്മയിലേക്കാകുന്നു...ഇന്ന് മനുഷ്യ ബന്ധങ്ങള്‍ക്കും മാനുഷീക മൂല്യങ്ങള്‍ക്കും വില കല്പ്പിക്കാത്ത ലോകം. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി കുട പിടിക്കാന്‍ മാത്രമുള്ളാ ബന്ധങ്ങള്‍.. യഥാര്‍ത്ഥ ബന്ധങ്ങളും, ആത്മാര്‍ത്ഥ സ്നേഹവും ഇല്ലാതാകുന്നു. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളും അതിനൊരു കാരണമാണ് എന്നുള്ളാത വിസ്മരിക്കാന്‍ പറ്റില്ല. വയസ്സായ മാതാപിതാക്കളെ പരിചരിക്കാതെ [പരിചരിക്കാനാകാതെ] അന്യനാട്ടില്‍ കഴിയേണ്ടിവരുന്ന മക്കള്‍. തിരിച്ചുമാവാം...കുട്ടികളുടെ പല കാര്യങ്ങളും ശ്രദ്ധിക്കാനൊക്കാത്ത മാതാപിതാക്കള്‍...ഇവിടെ പലപ്പോഴും സാഹചര്യങ്ങളാണ് വില്ലനാകുന്നത്. ആഗ്രഹമില്ലാതല്ല, മറിച്ച് നിവൃത്തികേടുകൊണ്ടായിരിക്കാം പല സന്ദര്‍ഭങ്ങളിലും. അതുപോലെ തന്നെ friendship ലും.

ഇന്ന് എല്ലാത്തിലും മായം കലര്‍ന്നിരിക്കുന്നു. സൌഹൃദങ്ങളിലും. ആളുകള്‍ പരസ്പരം കാണുന്നതും മനസ്സുതുറന്ന് സംസാരിക്കുന്നതും കുറഞ്ഞു. അതുമൂലം സ്നേഹബന്ധങ്ങളിലെ വ്യാപ്തി കുറഞ്ഞു. മനുഷ്യര്‍ കൂടുതല്‍ സ്വാര്‍ത്ഥരായി. സൌഹൃദം വെറും Hi യിലൊതുങ്ങുന്നു. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ അന്യം നിന്നുപോകുന്നു...സൌഹൃദം എന്ന വാക്ക് അര്‍ത്ഥശൂന്യമാകുന്നു...ആത്മാര്‍ത്ഥതയും...!

©fayaz

May 17, 2009

റ്റു ഹരിഹര്‍ നഗര്‍; പിന്നെ ഞാനും..!!

മുക്കാലാ മുക്കാബുലാ ലൈല. ഓ ലൈലാ..

മൊബൈലില്‍ പാട്ടു കേട്ടിട്ടാണു ഞെട്ടി പിടഞെണീറ്റത്.. ഇതാരാണാവോ വെളുപ്പിനെ പത്തു മണിക്കു തന്നെ വിളിച്ചു ശല്യപ്പെടുത്തുന്നത്.. യെവനൊന്നും ഉറക്കമില്ലെ എന്നും മനസ്സിലാലോചിച്ചു കൊണ്ട് മൊബൈലെടുത്തു...

"അലോണ്‍..."
"എന്താ മച്ചൂ സുഖാണോ..??"
" അതു ചോദിക്കാനാ വിളിച്ചേ...? ഇനീപ്പൊ സുഖല്ലെങ്കില്‍ പിന്നെന്തെങ്കിലും ചെയ്യാന്‍ വല്ല പരിപാടിയുമുണ്ടോ..??"
"അതു ശെരി നീയിപ്പോഴും നന്നായിട്ടില്ലേഡാ വൃത്തി കെട്ടവനെ..??"
ശെടാ.. ഇതു കൊള്ളാമല്ലോ... സുഖാണൊ.. നന്നായിട്ടില്ലെ..?? ഉറക്കത്തില്‍ നിന്നും വിളിച്ചെണീപ്പിച്ചത് എന്നെ നന്നാക്കാനാണോ..?? യെവനാര് എന്റെ ... #%$$^$^$

"അതൊക്കെ അവിടെ നിക്കട്ടെ ആരാ മനസ്സിലായില്ലല്ലോ..??"
"അതു ശെരി.. എന്റെ ഒച്ച കേട്ടിട്ടു മനസ്സിലായില്ലെ...??"
"ഇയ്യാളാരു മമ്മുട്ടിയോ..?? അതോ അമിതാബ് ബച്ചനോ.. ഒച്ച കേട്ടു മനസ്സിലാക്കാന്‍.. കാര്യം പറ.. ആരാ..??"
"ഡാ.. ഇതു ഞാനാടാ.. റിജു... ഞാന്‍ ഇന്നലെ ടു ഹരിഹര്‍ നഗര്‍ സിനിമ കണ്ടു.. അപ്പൊ മുതലു നിന്നെ ഭയങ്കര മിസ്സിംഗ്... കോളേജിലെ പണ്ടത്തെ ഓര്‍മകളൊക്കെ വന്നു..പിന്നെ നിന്റെ വീട്ടില്‍ വിളിച്ചു നമ്പര്‍ മേടിച്ചു വിളിക്കുന്നതാ.."
"ആ.. നീയാണോ.. എവിടാടാ പോര്‍ക്കേ നീ.. ഒരു വിവരവുമുണ്ടായിരുന്നില്ലല്ലോ നിന്നെ പറ്റി..." പഴയ കൂട്ടുകാരന്റെ ശബ്ദം കേട്ട ആഹ്ലാദത്തില്‍ ഉറക്കമെല്ലാം പമ്പ കടന്നു.... "

"ആ ചുമ്മാ വിളിച്ചതാ... പിന്നെന്താ വിശേഷങ്ങള്‍.."

അങ്ങനെ പരസ്പരം വിശേഷങ്ങലോക്കെ പങ്കു വെച്ച് തിരിച്ചു വിളിക്കാം എന്നുള്ള ഒരു കരാറും ഉണ്ടാക്കി ആ ഫോണ്‍ വിളി അവിടെ അവസാനിച്ചു..ഹരിഹര്‍ നഗര്‍ എന്തായാലും കാണണം എന്നു പറഞു..

പത്ത് മിനിട്ട് കഴിഞില്ല ഫോണ്‍ വീണ്ടും മുക്കാല പാടാന്‍ തുടങ്ങി.. അതും പരിജയമില്ലാത്ത നമ്പര്‍..
"ഡാ.. എന്തുണ്ട്രാ വിശേഷം.. സുഖാണോ..??"
ആരാന്നു പറയുന്നതിനു മുന്നെ തന്നെ അപ്പുറത്ത് നിന്നും വിശേഷം ചോദിച്ചു തുടങ്ങി...
"സുഖം സുഖം.. നിന്റെ വിശേഷം എന്താ...??"
ആരാന്നൊന്നും ചോദിക്കാതെ ഞാനും വിശേഷം ചോദിച്ചു....
"ഹരിഹര്‍ നഗര്‍ കണ്ടാ നീ.. ??"
"ഇല്ലാ..."
"എന്നാ കാണു കേട്ടോ.. അതു കണ്ടപ്പോള്‍ മുതലു നിന്നെ ട്രൈ ചെയ്യുന്നതാ... എന്റെ നമ്പരിതാണ് കേട്ടാ.. നീ തിരിച്ചു വിളിക്ക്.. എന്റേല്‍ കാശില്ല..."

ഇതെന്തു കുരിശാണപ്പാ.. രണ്ട് ഫോണായല്ലോ ഈ ഹരിഹര്‍ നഗറിന്റെ കാര്യം പറഞു വിളിക്കുന്നത്... ഇതാരായിരിക്കും വിളിച്ചത്..??

കുളിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍ വീണ്ടും എന്നെയൊന്നെടുക്കൂ എന്നെയൊന്നെടുക്കൂ എന്നും പറഞു ഫോണിന്റെ കരച്ചില്‍.. ഇതു ദുബായീന്നാണെല്ലോ.. ആരായിരിക്കും.. എന്നും കരുതി വീണ്ടും

"അലോ...."
"അളിയാ.. എന്താടാ... വിവരമൊന്നും ഇല്ലല്ലാ.. ജീവനോടെ ഉണ്ടോ നീ..."
"ഓ..ഒണ്ടളീയാ... എന്താപ്പോ വിശേഷിച്ച്..??"
"ഒന്നൂല്ല്യപ്പാ... ഇന്നലേ നമ്മുടെ പഴേ കോളേജ് ടീംസ് എല്ലാരും കൂടി ഒന്നു കൂടി.. ഞങ്ങളെല്ലാരും കൂടി ഹരിഹര്‍ നഗര്‍ സിനിമ കണ്ടു.. അപ്പൊ മുതല്‍ എല്ലാര്‍ക്കും നിന്റെ കാര്യം പറയാന്‍ മാത്രമേ സമയമൊള്ളു.. അപ്പൊ ചുമ്മാ നിന്നെ ഒന്നു വിളിക്കാം എന്നു കരുതി വിളിച്ചതാ.. "
"ടൈം കിട്ടുംബോ തിരിച്ചു വിളിക്കളിയാ.".

ഡും... ആ ഫോണും തീര്‍ന്നു...

അങ്ങനെ ഒരു നാലു ഫോണും കൂടി വന്നു... എല്ലാവരും എന്നെ അതി ഭയങ്കരമായിട്ടു മിസ്സുന്നു.. അതും ഹരിഹര്‍ നഗര്‍ സിനിമ കണ്ടതിനു ശേഷം... അതിനും മാത്രം എന്താ അതിനുള്ളില്‍... എന്തായാലും സമയം കിട്ടുമ്പോള്‍ അതൊന്നു പോയി കാണാന്‍ തീരുമാനിച്ചു..

ഉച്ചക്കു ഹോട്ടലില്‍ ചിക്കല്‍ ലെഗ് പീസു തന്നെ വേണം എന്നു പറഞു ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ കോഴിക്കാലുമായിട്ടള്ള ഗുസ്തിക്കിടയില്‍ വീണ്ടും മുക്കാല തുടങ്ങി... ഇതു അതു തന്നെ ആയിരിക്കും.. രാവിലെ മുതലു ഇതു തന്നെ ആണല്ലോ. പരിപാടി... നമ്പറൊന്നും നോക്കാതെ തന്നെ ചാടിക്കേറി ഫോണേടൂത്തു ഞാന്‍ തുടങ്ങി...

"എന്താ മച്ചൂ സുഖാണോടാ.. എവിടാ നിന്റെ വിവരമൊന്നുമില്ലല്ലോ... നിന്റെ കല്യാണമൊക്കെ കഴിഞാ..??"
ഇങ്ങോട്ടൊന്നും പറയാന്‍ സമയം കൊടുക്കാതെ ഞാന്‍ പറഞു തുടങ്ങി...

" ആ പിന്നെ ഹരിഹര്‍ നഗര്‍ ഇതു വരെ കണ്ടീല്ലാട്ടാ... ഈ '&*$@#' ജോലി കഴിഞു സമയം കിട്ടീട്ടു വേണ്ടേ കാണാന്‍..?? നീ അതു കണ്ടിട്ടല്ലെ എന്നെ വിളിച്ചത്.. എന്നെ വല്ലതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ..??"

"നിന്നെന്താടാ പൊട്ടന്‍ കടിച്ചാ...?"
അപ്പുറത്തു നിന്നും കനത്തിലുള്ള ചോദ്യം കേട്ടപ്പോള്‍ അതു വരെ ഉള്ള ശക്തിയെല്ലാം പ്രയോഗിച്ചിട്ടും കിട്ടാതിരുന്ന ഇറച്ചി വായില്‍ പോന്നു..
"നീയെന്നാടാ സ്വന്തം അപ്പനെ കേറി മച്ചൂന്നും ഡാന്നും വിളിക്കാന്‍ മാത്രം വളര്‍ന്നത്.. പോരാത്തതിനു തെറിയും.. ഞാന്‍ നിന്റുമ്മാനെ കെട്ടിയതു കൊണ്ടാല്ലേടാ നീയവിടിരുന്നു... എന്നെ കൊണ്ടൊന്നും പറയിപ്പിക്കെണ്ട നീ.."

പണിയായല്ലോ.. ശ്ശോ... പെട്ടെന്നെന്തു പറയണം എന്നറിയാതെ ഞാന്‍ ബ ബ്ബ ബ്ബാ അടിച്ചു...

"അല്ല മച്ചൂ ഞാന്‍.. അയ്യൊ..സോറി.. ഡാഡി.. ഞാന്‍.. ഇവിടെ.. ഈ... ചിക്കന്‍.. ഫൂഡ്...!! അതേ ഞാന്‍ പിന്നെ വിളിക്കാട്ടാ.."

ഡിം... ഫോണ്‍ കട്ടായി..

അതു വരെയുണ്ടായിരുന്ന സകല ആക്രാന്തവും വെശപ്പുമെല്ലാം പോയികിട്ടി.. ഒടുക്കത്തെ ഒരു ഹരിഹര്‍ നഗര്‍.. ഇതേതായാലും എന്നേം കൊണ്ടേ പോകൂ എന്നു തോന്നുന്നു.. ഇനീപ്പൊ രണ്ടാലൊന്നറിഞിട്ടേയൊള്ളു ബാക്കി കാര്യം.. ഇതു പുതിയ മാര്‍ക്കെറ്റിംഗ് ടെക്നിക്ക് വല്ലതും ആണോ.. പടത്തിനു ആളു കേറാഞിട്ടു കാശു കൊടുത്തു ഇങ്ങനെ മിസ്സിക്കുന്നതാണോ..??

ഞാന്‍ വന്ന നമ്പരുകളൊക്കെ നോക്കി.. ആദ്യം വന്ന നമ്പരു തന്നെ കറക്കി നോക്കാം.. റിജുവല്ലെ...

"ഹെല്ലോ..!"
"ഡാ ഞാനാ... ഒരു കാര്യം ചോദിക്കാന്‍ വിളിച്ചതാ.. അതെയ് പിന്നെ ഈ ഹരിഹര്‍ നഗറിനെന്താ ഇത്ര പ്രത്യേകത...?"
"നീയതു കണ്ട് നോക്ക്.. അപ്പൊ മനസ്സിലാകും.. അതു കണ്ടപ്പോ തുടങ്ങി ഞങ്ങളു നിന്റെ കാര്യം ആണു പറയുന്നത്.."
"അത് തന്നെയാഡാ പോര്‍ക്കെ ഞാനും ചോദിക്കുന്നത്.. അതും ഞാനും തമ്മിലെന്താ ബന്ധം..??"
"അതിനു നീ മാത്രമായിട്ടെ ബന്ധമൊള്ളു.. നീ പടം കാണ്.. അപ്പൊ മനസ്സിലാകും.. പറഞാല്‍ രസം പോകും..."
"നീ കാര്യം പറേഡാ... ചക്കരക്കുട്ടനല്ലെ... ഒരുമ്മ തരാം.. നീ പറ..."
"കണ്ട കണ്ടാ.. ഇതു തന്നേ കാര്യം.. കൊച്ചൊന്നായിട്ടും നിന്റെ സ്വഭാവത്തിനൊരു മാറ്റവും ഇല്ലല്ലോടാ..."
ഇതു പറഞു അവന്‍ ഒടുക്കത്തെ ചിരി...
"ഒരു ക്ലൂ തരാം... പക്ഷെ അതിനു ചിലവുണ്ട്.. നീ ഒരു പെര്‍ഫ്യൂം എനിക്കു കൊടുത്ത് വിട്.. അപ്പൊ പറയാം.."
"ആഹ നിന്റെ സ്വഭാവവും മാറീട്ടില്ലല്ലെ എച്ചീ... അതൊക്കെ ഞാന്‍ കൊടുത്തയക്കാം.. നീ കാര്യം പറ.. ഇന്നു ഈ കാര്യം പറഞു പഴേ സകല ടീംസും എന്നെ വിളിച്ചൂടാ.."

"വിളിക്കും വിളിക്കും... അതിലെ ജഗതീഷിന്റെ റോള് കണ്ടാല്‍ മതി.. നിന്നെ കാണാന്‍ പിന്നെ ഒരിടത്തും പോണ്ടാ...."

"അതു ശെരി.. ജഗതീഷ് അതിലെന്താ ചെയ്യുന്നത്...??"
'കമ്പ്ലീറ്റ് നിന്റെ അതേ പരിപാടികള്‍ തന്നെ.. നീ എങ്ങനെയാണോ.. അതു തന്നെ ഒരു മാറ്റവും ഇല്ല..."
"അതെന്താ... ??"
"അതല്ലെ പോയി കാണാന്‍ പറഞത്..പിന്നെ ഡേവിഡ് ഓഫ് കൂള്‍ വാട്ടര്‍ മതീട്ടാ പെര്‍ഫ്യൂം.. നീ പടം കണ്ടിട്ട് വിളിക്ക്..!!"

ഡിം... ഫോണ്‍ വീണ്ടും കട്ട്...

ഇനീപ്പോ പടം കാണുന്ന വരെ വയ്റ്റ് ചെയ്യണം...!! അതിനു ഇനി അടുത്ത ഓഫ് കിട്ടുന്ന വരെ കാത്തിരിക്കണം.. എനിക്കാണെങ്കില്‍ അതു വരെ കാത്തിരിക്കാനുള്ള സമാധാനം ഇല്ല.. ഒടുക്കത്തെ ആകാംഷയാണ് എനിക്ക്... അതു കൊണ്ടു തന്നെ ആകാംഷ വാസു എന്ന ഒരു ഇരട്ടപ്പേരും എനിക്കു വീണിട്ടുണ്ട്..

നിങ്ങളാരെങ്കിലും ഹരിഹര്‍ നഗര്‍ കണ്ടോ.. ഉണ്ടെങ്കില്‍ ഒന്നു പറഞു തരാമോ.. എന്താ അതില്‍ ജഗതീഷിന്റെ റോള്‍...?? എന്റെ സ്വഭാവം വെച്ചു നോക്കുവാണെങ്കില്‍ ജഗദീഷിനു ഒരേ ഒരു റോള്‍ ആകാനേ സാധ്യത ഒള്ളൂ...

ജഗദീഷ് അതില്‍ ആക്ഷന്‍ ഹീറോ ആണോ... ഇതോടു കൂടി ആക്ഷന്‍ ഹീറോ സ്ഥാനം പോയി സുരേഷ് ഗോപി വീട്ടില്‍ ചൊറിയും കുത്തിരിയിക്കേണ്ടീ വരുമോ...??

©fayaz

May 15, 2009

ഒരു LKG വീരഗാഥ

ഭീഷണി: ഈ കഥയിലെ സ്റ്റണ്ടും ചേയ്സും സാരി പറിക്കലും മറ്റു കലാ പരിപാടികളും വിദഗ്ദന്മാരുടെ സഹായത്തോടും ഉപദേശത്തോടും കൂടി അവരുടെ അതി ശക്തമായ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ചിട്ടൂള്ളവയാണ്. ഇതെല്ലാം അനുകരിച്ചു നാട്ടുകാരുടെ കയ്യീന്നു പണി കിട്ടിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല..!!
**************
1983 ജൂണ്‍ 6നാണ് തൊമ്മിക്കുട്ടന്‍ അങ്കം വെട്ടു തുടങ്ങിയത്. ഇവനിതെന്തു ഭാവിച്ചോണ്ടാ ഈ അങ്കം വെട്ടും കുന്തോം കൊടച്ചക്രോം എടുത്തോണ്ടു വരുന്നതെന്നു ഇപ്പൊ നിങ്ങളു വിചാരിക്കുന്നുണ്ടാകും ... കണ്‍ഫ്യൂഷനാകെണ്ട, തൊമ്മിക്കുട്ടന്‍ നഴ്സറിയില്‍ പോയി തുടങ്ങിയ വര്‍ഷമാണ് 1983. മഴ പെയ്തൊഴിഞ്ഞ ആ തണുത്ത പ്രഭാതത്തില്‍, പുതിയ മെറൂണ്‍ ട്രൗസറും ക്രീം കളര്‍ ഷര്‍ട്ടും കറുത്ത ഷൂസുമെല്ലാം ദേഹത്ത് വലിച്ച് കയറ്റി ഡാഡിയുടെ 'ലാംബി' സ്കൂട്ടറിന്റെ മുന്നില്‍ ഇലക്ഷനു ജെയിച്ച സ്ഥാനാര്‍ത്തി തുറന്ന ജീപ്പില്‍ പോണ പോലെ നാട്ടുകാരെയെല്ലാം നോക്കി ഇത്തിരിക്കോളം പോന്ന നെഞ്ചും വിരിച്ച് ഞെളിഞു നിന്നു ഒരൊന്നൊന്നര പോക്കായിരുന്നു നഴ്സറിയിലോട്ട്..

ഫസ്റ്റ് ഡേ നഴ്സറിയില്‍ പോകാന്‍ തൊമ്മിക്കുട്ടനു ഒടുക്കത്തെ ഉഷാറായിരുന്നു. കാരണം വേറൊന്നുമല്ല.. ആരേയും പേടിക്കാതെ ടിഫിന്‍ ബോക്സില്‍ നിന്നും നല്ല ശാപ്പാടടിക്കാമെന്നുള്ള സന്തോഷം.. മുന്‍പൊക്കെ തൊമ്മിക്കുട്ടന്റെ ചേട്ടന്‍ സ്കൂളില്‍ പോകുമ്പോള്‍ മമ്മി ടിഫിന്‍ ബോക്സില്‍ വെച്ചു കൊടുക്കുന്ന മുട്ട പൊരിച്ചതും ബിസ്കറ്റും പിന്നെ മഞ്ഞയില്‍ ചുവന്ന അടപ്പുള്ള വാട്ടര്‍ ബോട്ടിലില്‍ കൊണ്ടു പോകുന്ന ഹോര്‍ലിക്സുമെല്ലാം കാണുമ്പോള്‍ ആ മുട്ട പൊരിച്ചതെടുത്ത് വായിലിടാന്‍ കൊച്ചു തൊമ്മിക്കുട്ടനു ഒടുക്കത്തെ കൊതിയായിരുന്നു.. ലവന്റെ കൊതി തട്ടിയിട്ടാണീ  ചേട്ടച്ചാര്‍ക്കു ഇടക്കിടക്കു വയറു വേദനയും വയറ്റിളക്കവും വരുന്നതെന്നു മമ്മിക്കും ഡാഡിക്കും എന്തിനു പറയുന്നു.. നമ്മുടെ തൊമ്മിക്കുട്ടനു പോലും അറിയത്തില്ലായിരുന്നു.

വന്‍ വിവാദത്തിനു തിരി കൊളുത്തി കൊണ്ടാണ് തൊമ്മിക്കുട്ടന്‍ ഹരിശ്രീ കുറിച്ചത്.  നഴ്സറിയുടെ മുന്നിലെത്തി സ്കൂട്ടറേന്നെറങ്ങിയപ്പോള്‍ തന്നെ തൊമ്മികുട്ടന്‍ ആദ്യത്തെ വെടി പൊട്ടിച്ചു. ടിഫിന്‍ ബോക്സും ഹോര്‍ലിക്സും മാത്രമെ തൊമ്മിക്കുട്ടനു വേണ്ടൂ.. ബാക്കി സ്ഥാവര ജംഗമ വസ്തുക്കളൊന്നും തന്നെ ക്ലാസിലേക്കു കൊണ്ട് പോകുന്നതല്ല എന്ന നിയമം പാസ്സാക്കി ഒറ്റക്കാലില്‍ ഒരു നിപ്പു നിന്നു..

അതു പറ്റില്ലെന്നു പറഞ്ഞു നാക്കെടുക്കുന്നതിനു മുന്നു തന്നെ ഡാഡിയുടെ അടിവയറ്റിനിട്ടു തല വെച്ചു ഒരു മുട്ടന്‍ താങ്ങു കൊടുത്തു തൊമ്മി.. ഓര്‍ക്കാപ്പുറത്തായതു കൊണ്ട് ഡാഡിയുടെ അണ്ടകടാഹം വരെ അതിന്റെ വേദന അറിഞു.
"ഹോ എന്റെ കര്‍ത്താവെ.. ഇവനിത്തിരി കൂടി പൊക്കമുണ്ടായിരുന്നെങ്കില്‍ എന്റെ നെഞ്ചിന്‍ കൂടു പപ്പട പരുവമായി പോയേനല്ലൊ"
എന്നു ചിന്തിച്ചു വയറു തടവുന്നതിനിടയില്‍ തൊമ്മികുട്ടന്റെ അടുത്ത ഡിമാന്റ് ഡാഡിയുടെ ചെവിയില്‍ വന്നലച്ചു..

"ബാഗ് എടുക്കാം പക്ഷെ ടിഫിന്‍ ബോക്സിലുള്ള മുട്ട പൊരിച്ചത് ഇപ്പൊ തന്നെ തിന്നും.."
ദേഷ്യം വന്നാല്‍ പിന്നെ തൊമ്മികുട്ടന്‍ സ്വന്തം തന്തയാണോ അമ്മാവനാണൊ എന്നൊന്നും നോക്കാതെ കയ്യില്‍ കിട്ടുന്നതെടുത്തു കീച്ചിക്കളയും.. ഇനി അടുത്ത കുത്തു എവിടാണെന്നൊന്നും പറയാന്‍ പറ്റില്ല.. ഇവന്റെ കയ്യീന്ന് അസ്ഥാനത്തിട്ട് വല്ല കുത്തും  കിട്ടിയാല്‍ പിന്നെ പണ്ടത്തെ അനിക്സ്പ്രേയുടെ പരസ്യത്തില്‍ പറയുന്ന പോലെ പൊടിപോലുമുണ്ടാകില്ല കണ്ട് പിടിക്കാന്‍. അപ്പന്‍ പിന്നെ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ ബാഗെടുത്തു വണ്ടിയില്‍ വെച്ചു തിരിഞ്ഞപ്പോഴതാ തൊട്ടു മുന്നില്‍ നല്ല വെള്ള ഉടുപ്പും കറുത്ത തട്ടവുമെല്ലാമിട്ട് നഴ്സറിയിലെ സിസ്റ്ററമ്മ നില്‍ക്കുന്നു. ഒരു കര്‍ത്താവിന്റെ മണാവാട്ടിക്ക് ചേര്‍ന്ന പ്രശാന്ത സുന്തരമായ പുഞ്ചിരിയും നൈര്‍മല്യവും മുഖത്ത് കളിയാടുന്നുണ്ട്..

ഡാഡി തൊമ്മിക്കുട്ടനെ സിസ്റ്ററമ്മയെ ഏല്പിച്ചു.  "സിസ്റ്ററെ കുറച്ചു ലാളിച്ചു വഷളാക്കിയിട്ടുണ്ട്.. ഇച്ചിരി വികൃതി ഒണ്ടെന്നേയുള്ളു പക്ഷെ ആളു പാവമാ.. ഒന്നു ശ്രദ്ധിക്കണം കേട്ടോ" എന്നിട്ട് വെടി മരുന്നിനു തീ കൊടുത്ത വെടിക്കെട്ടു കാരനെ പോലെ സ്ഥലം കാലിയാക്കി.

'ഇതല്ല ഇതിന്റെ അപ്പുറത്തെ സൈസു സാധങ്ങളെ ഞാന്‍ കണ്ടിരിക്കുന്നു.. പിന്നല്ലെ ഈ ചരടു പോലിരിക്കുന്ന ചെക്കന്‍..' എന്നും മനസ്സില്‍ പറഞ്ഞ് സിസ്റ്ററമ്മ തൊമ്മിക്കുട്ടന്റെ കൈ പിടിച്ചു ക്ലാസ്സിലേക്കു നടന്നു. നടക്കുന്നതിനിടയില്‍ മഴപെയ്തു മുറ്റത്തു തളം കെട്ടിക്കിടക്കുന്ന നല്ല മഞക്കളറുള്ള ചളി വെള്ളം കണ്ട തൊമ്മിക്കുട്ടന്‍ ഒരു നിമിഷം നടപ്പു നിര്‍ത്തി.. ഇവനെന്താ പെട്ടെന്നു ബ്രേക്കിട്ടതെന്ന് വണ്ടറടിച്ച് സിസ്റ്ററമ്മയും നിന്നു.

സിസ്റ്ററമ്മക്കു പെട്ടെന്നു നടുവിനെന്തോ വന്നിടിച്ച പോലെ തോന്നി.. ബാലന്‍സ് ചെയ്യുന്നതിനു മുന്‍പ് ചളി വെള്ളത്തില്‍ ക്രാഷ് ലാന്റ് ചെയ്തതു മാത്രം ഓര്‍മയുണ്ട്.. നടുവും കുത്തി വെള്ളത്തില്‍ വീണു രണ്ടു നിമിഷം കഴിഞ്ഞ് കണ്ണൊന്നു തെളിഞ്ഞപ്പോഴാണ് എന്താണു സംഭവിച്ചതെന്നു സിസ്റ്ററമ്മക്കു പിടി കിട്ടിയത്. വന്നൊന്നു കാലു കുത്തിയതിനു ശേഷം മതിയായിരുന്നില്ലേ തെമ്മാടികുട്ടാ എന്നുള്ള ഭാവത്തില്‍ ചളിവെള്ളത്തില്‍ കിടന്ന സിസ്റ്ററമ്മ തൊമ്മിക്കുട്ടനെ അതി ദയനീയമായിട്ടൊന്നു നോക്കിക്കൊണ്ട് തന്റെ തൊണ്ണൂറ്റഞ്ച് കിലോ ശരീരം കഷ്ടപ്പെട്ടു സ്വന്തമായി തന്നെ പൊക്കിയെടുത്തു. ഇതു കൊണ്ട് വല്ലതും തീര്‍ന്നോ..??

പ്രിയ മോള്‍ടെ ഉച്ച ഭക്ഷണത്തില്‍ മണ്ണു വാരിയിട്ടപ്പോള്‍ സിസ്റ്ററമ്മ കരുതി കൊച്ചല്ലെ... പാവം തൊമ്മിക്കുട്ടനല്ലേന്നു..!! വന്നതിന്റെ രണ്ടാം ദിവസം മീനുക്കുട്ടിയെ ഒരു സൂത്രം കാണിക്കാം എന്നു പറഞു വിളിച്ചു ക്ലാസില്‍ ബാക്കിയുള്ള വാനരപ്പടയുടെ മുന്നില്‍ വെച്ചു കെട്ടി പിടിച്ചു കവിളത്തു മുത്തം കൊടുത്തപ്പോളും സിസ്റ്ററമ്മ കരുതി.. കുട്ടികളല്ലെ സ്നേഹിച്ചു വളരട്ടെ എന്നു....!! പോം പോം എന്നു ഹോണടിച്ചു ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സോടിച്ചു തൊമ്മിക്കുട്ടന്‍ ഓടിനടക്കുമ്പോഴായിരുന്നു കിച്ചുവിനുള്ള ടിഫിനുമായി കിച്ചുവിന്റെ മമ്മി വന്നത്..നല്ല സ്പീഡിലുള്ള ഓട്ടത്തിനിടക്ക് കാറ്റത്തു പറന്നു കളിച്ച മമ്മിയുടെ സാരിത്തുമ്പും കൂടി പിടിച്ചു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
ഓട്ടത്തിന്റെ സ്പീഡു കൊണ്ട് പമ്പരം പോലെ നാലഞ്ചു വട്ടം കറങ്ങി കിച്ചുവിന്റെ മമ്മി തലയും തല്ലി താഴെ വീണു.. വീണതിനേക്കാള്‍ സ്പീഡില്‍ ചാടിയെണീക്കുകയും "ഠാ കുരുത്തം കെട്ടവനെ" എന്നലറി വിളിച്ചു കൊണ്ട് തൊമ്മികുട്ടന്റെ പിന്നാലെ വെച്ചു പിടിപ്പിച്ചു. സിസ്റ്ററമ്മ നോക്കിയപ്പോള്‍ മുന്നില്‍ വാണം വിട്ട പോലെ പായുന്ന തൊമ്മി കുട്ടന്‍.., തൊമ്മിക്കുട്ടന്റെ പിന്നാലെ അണ്ടര്‍ സ്കര്‍ട്ടും ബ്ലൗസുമിട്ട് അവന്റെ കയ്യില്‍ കുടുങ്ങി പറന്നു കളിക്കുന്ന തന്റെ സാരിക്കു വേണ്ടി ഓടുന്ന കിച്ചുവിന്റെ മമ്മി.. ഒട്ടും ചിന്തിക്കാതെ സിസ്റ്ററമ്മയും ആ ഓട്ട മത്സരത്തില്‍ പങ്കെടുത്തു.. ഒരു വിധം തൊമ്മികുട്ടനെ പിടിച്ച് കിച്ചുവിന്റെ മമ്മിയെ സാരി ചുറ്റാന്‍ സഹായിക്കുന്നതിനിടക്ക് തികട്ടി വന്ന ദേഷ്യമെല്ലാം കടിച്ചമര്‍ത്തി നിന്നെ ഞാന്‍ ശെര്യാക്കിത്തരാടാ എന്നു മനസ്സില്‍ അലറികൊണ്ട് തൊമ്മിക്കുട്ടനെ നോക്കി കര്‍ത്താവിന്റെ മണവാട്ടിയുടേ അതേ നൈര്‍മല്യത്തോടും ശാന്തതയോടും കൂടെ തന്നെ കണ്ണുരുട്ടി നാക്ക് കടിച്ചു..

തൊമ്മിക്കുട്ടന്‍ ജോയിന്‍ ചെയ്ത്  നാലാം ദിവസം നമ്മുടെ സിസ്റ്ററമ്മ എന്തോ കാര്യത്തിനു ഓഫീസിലേക്കു പോയി തിരിച്ചു ക്ലാസിലേക്ക് വന്ന് നോക്കുമ്പോള്‍ കുട്ടികളെല്ലാവരും എന്തോ അല്‍ഭുതം കാണുന്ന പോലെ ചുമരിനടുത്തു നിക്കുന്നു.. മുന്നില്‍ നമ്മുടെ പാവം തൊമ്മിക്കുട്ടന്‍...  കണ്ട കാഴ്ച സഹിച്ചു നിക്കാനുള്ള കരുത്തു സിസ്റ്ററമ്മക്കുണ്ടായില്ല..
ക്ലാസു മുറിയുടെ ചുമരില്‍ എങ്ങനെ മൂത്രമൊഴിച്ചു പടം വരക്കാം എന്നുള്ളതിന്റെ പ്രക്ടിക്കല്‍ ക്ലാസ് കൊടുക്കുകയായിരുന്നു തൊമ്മിക്കുട്ടന്‍...

വെറും കരിക്കട്ട കൊണ്ട് ചുമരില്‍ പടം വരച്ചു വളര്‍ന്ന രാജാ രവിവര്‍മ്മ ലോകമറിയുന്ന പടം വരക്കാരനായെങ്കില്‍ മൂത്രം കൊണ്ട് ചുമരില്‍ പടം വരക്കുന്ന തൊമ്മിക്കുട്ടന്‍ ഭാവിയില്‍ എന്താകും എന്നു പോലും ആലോചിക്കാതെ ചന്തിക്കു രണ്ട് കൊടുത്ത് ചെവിക്കു പിടിച്ചു വലിച്ച് കൊണ്ടു പോയി ഓഫീസിനകത്തിട്ടു പൂട്ടി.. കാവലിനു സിസ്റ്ററമ്മയുടെ ആള്‍ ഇന്‍ വണ്‍ അസിസ്റ്റന്റ് ജാനുവമ്മയേയും ഇരുത്തി. എന്നിട്ട് തൊമ്മിക്കുട്ടന്റെ ഡാഡിയെയും കൊണ്ടല്ലാതെ ഇങ്ങോട്ടു വന്നാല്‍ ജോലിയില്ല എന്ന അന്ത്യ ശാസനം നല്‍കി കൊണ്ട് പ്യൂണ്‍ ഔസേപ്പു ചേട്ടനെ ഓടിച്ചു.

ഇനിയിവനെ ഇവിടെ വെച്ചു പൊറുപ്പിച്ചാല്‍ ഈ നഴ്സറി മാത്രമല്ല, പഞ്ചായത്ത് വരെ അവന്‍ കീഴ്മേല്‍ മറിക്കും. അതു താങ്ങാനുള്ള കരുത്ത് കര്‍ത്താവ് തനിക്കു തരുമെന്നു തോന്നുന്നില്ല എന്നൊക്കെ പിറു പിറുത്ത് കൊണ്ട് തിരിച്ചു ക്ലാസ്സില്‍ വന്ന സിസ്റ്ററമ്മ ആ കാഴ്ച കണ്ട് ഞെട്ടി. എന്തു ചെയ്യണം എന്നറിയാതെ കഞ്ചാവടിച്ച കോഴിയെ പോലെ പകച്ചു നിന്നു.

എന്താ കഥ..?
ബാക്കി കുട്ടികളെല്ലാം കൂടി നിരന്നു നിന്നു ചുമരില്‍ സമൂഹ ചിത്ര രചന നടത്തുന്നു. സാങ്കേതിക കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത പെണ്‍ പടകളെല്ലാം ഐ പി എല്ലിലെ ചിയര്‍ ലീഡേഴ്സിനെ വെല്ലുന്ന എനര്‍ജിയോടെ മറ്റവന്മാരെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നു.. ഭാവിയിലെ കലാകാരന്മാര്‍...!!.. തൊമ്മികുട്ടനെന്ന ഭാവിയുടെ വാഗ്ദാനം. ലോകമറിയാന്‍ പോകുന്ന ആ കൊച്ചു കലാ കാരന്റെ കഴിവുകളെയും ജന്മ വാസനകളെയും പുറത്തെടുക്കാനുള്ള സമയം കൊടുക്കാതെ, എല്ലാം അവഗണിച്ച് കൊണ്ട് സിസ്റ്ററമ്മ ആ കടുത്ത തീരുമാനത്തിലെത്തി. രണ്ടു വര്‍ഷം കൊണ്ട് കമ്പ്ലീറ്റ് ചെയ്യെണ്ട എല്‍കെജി ആന്റ് യുക്കെജി കോഴ്സ് വെറും നാലേ നാലു ദിവസം കൊണ്ട് പാസ്സാക്കി. അങ്ങനെ പാവം തൊമ്മിക്കുട്ടന്‍ വെറും നാലു ദിവസം കൊണ്ടു എല്‍കെജി യുക്കെജി ഗ്രാജ്യൊവേറ്റായി...!!
**************************
ഈ കഥയും കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരൊ മരിച്ചു പോയവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ പ്രഖ്യാപിച്ചു കൊള്ളുന്നു.. അഥവാ ഏതെങ്കിലും രീതിയില്‍ ആരെങ്കിലുമായിട്ടു എന്തെങ്കിലും ഒരു ഇതുണ്ടെന്നു തോന്നിയാല്‍ കൊണ്ട് പോയി കേസ് കൊടുക്ക്.. ബാക്കി നമ്മക്ക് വരണോടത്ത് വെച്ച് കാണാം ;)

May 13, 2009

പശുക്കുട്ടിയോ പശുക്കിടാവോ..?


വാശിയേറിയ ഡിബേറ്റ് നടക്കുക്കയാണ്.. ആരും വിട്ടു കൊടുക്കുന്നില്ല..എറണാംകുളത്തു കാരുടെതാണൊ ത്രിശ്ശൂരു കാരുടെതാണൊ നല്ല മലയാളം എന്നുള്ളതാണ് ചര്‍ച്ചാ വിഷയം..

മ്മ്മടെ ഒരു ഗഡീടെ കല്യാണത്തിന്റെ തലേന്നാള്‍ ആ ഡാവിന്റെ കൊറെ ഗഡികളെ  എറണാം കുളത്തു നിന്നും ഇമ്പോര്‍ട്ട് ചെയ്തു..  ആ പുലികളും നാട്ടുകാരും കൂടിയാണ് വാശിയേറിയ മല്‍സരം നടക്കുന്നത്...  കല്യാണ ചെക്കന്‍ വേണ്ടപ്പെട്ട നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി അറേഞ്ച് ചെയ്ത സ്വകാര്യ കള്ളുകുടി പാര്‍ട്ടിയാണ് വേദി.. സ്ഥലം ഏതാണെന്നു ചോദിക്കരുത്.. ത്രിശ്ശൂരിന്റെ പ്രാന്ത പ്രദേശമാണ് ലൊക്കേഷന് (പ്രാന്തന്മാരുടെ പ്രദേശമല്ല)‍..
ഇപ്പൊ നിങ്ങള്‍ക്ക് സംഗതിയുടെ സീരിയെസ്നെസ്സ് പിടികിട്ടിയല്ലോ..??

ചര്‍ച്ച ചൂട് പിടിച്ചു കൊണ്ടിരിക്കെ  കൂട്ടത്തിലെ ബു ജി ദേവസ്സികുട്ടി നെഞ്ചും വിരിച്ചു ഒരു നിപ്പു നിന്നിട്ട് ഒരു ചോദ്യം..  "നിങ്ങളു വീട്ടിലെ കൊച്ചുങ്ങളെ എന്തുവാ പറയുന്നത്..?  ഈ ക്ടാവിനെന്തൂട്ടാ പറ്റിയേ... ടാ ക്ടാവേ ഇങ്ക്ട് വാടാ... വീട്ടിലെ പശുവിനെയോ.?? പശുക്കുട്ടി എന്നും.. അല്ലെ..?? പക്ഷെ ശുദ്ധ മലയാളത്തില്‍ പശുക്കിടാവ്.. മനുഷ്യക്കുട്ടി ഇങ്ങനെയാണു പറയേണ്ടത്.. ഞങ്ങളെറണാംകുളം കാരു പറയുന്നതങ്ങനെയാ...!!" എറണാംകുളം കാരു ബുജിക്കു സപ്പോര്‍ട്ട് കൊടുത്ത് കയ്യടിയും ഡാന്‍സും തുടങ്ങി..

മലയാള ഭാഷക്കു ശവത്തിന്റെ സ്ത്രീലിംഗമായ 'ശവി' എന്ന വാക്കു സംഭാവന ചെയ്ത ത്രിശ്ശൂരാന്‍മാര്‍ ഇതിനെങ്ങനെ മറുപടി കൊടുക്കും എന്നുള്ള കൂലങ്കുഷമായ ചര്‍ച്ച...

ഈ സന്ദര്‍ഭത്തിലാണ് "എന്തൂട്ട്രാ ശവ്യോളെ.. സ്കൂട്ടാവാറായില്ലെ.." എന്നും ചോദിച്ചു കൊണ്ട് അഞ്ചാമത്തെ റൗണ്ട് കഴിഞു ചേച്ചിയെ ഭദ്രമായി വീട്ടിലെത്തിച്ചിട്ടു ദേവസ്സ്യേട്ടന്റെ വരവ്..

ദേവസ്യേട്ടനാണെങ്കില്‍ ഫോറിന്‍ കിട്ടിയ സന്തോഷത്തില്‍ കയ്യാണൊ കാലാണൊ കുത്തി നടക്കേണ്ടതെന്ന സംശയത്തില്‍ ഇതു രണ്ടുമല്ലാതെ ഏതാണ്ട് ഗര്‍ഭ പാത്രത്തിലെ ശിശുവിന്റെ അവസ്തയിലാണ് വളഞു കൂടി നില്‍ക്കുന്നത്..

"ന്റെ ദേവസ്യേട്ടാ.. ഇങ്ക്ട്ടാ വന്നേ... ഈ ചുള്ളന്‍ പറേണ കേട്ടാ...??"
"ഹാ.. എന്തൂട്ട്രാ കന്നാല്യേ ഈ ശവി പറയ്ണെ..??"
ഒരുത്തന്‍ സംഭവം വിവരിച്ചു കൊടുത്തു...

ഇതു കേട്ടാല്‍ ദേവസ്യേട്ടനു സഹിക്കുമൊ..??
ബീഡിക്കു തീ കൊടുത്ത് ദേവസ്യേട്ടന്‍ ഉടന്‍ തന്നെ ഒരു വെടി പൊട്ടിച്ചു...  "അപ്പമ്മ്ടെ മറ്റേ ഗഡി പണ്ട് ബുക്കിലേഴുതീത് ഗഡീടെ പശു പെറ്റപ്പെഴായിരിക്ക്വോടാ തോമസുട്ട്യേ..??"

"അതാരാ ദേവസ്യേട്ടാ ആ ഗഡി...??"

അല്ലമ്മ്ടെ ഇരയിമ്മന്‍ തമ്പ്യേ..."ഓമന തിങ്കള്‍ കിടാവോ.. നല്ല താമര കോമള പൂവോ.. പൂവില്‍ നിറഞ മധുവോ.." ഇതും പറഞു ദേവസ്യേട്ടന്‍ ഇഴഞിഴഞു അടുത്ത മയക്കു വെടി പൊട്ടിക്കാനുള്ള മരുന്നു നിറക്കാന്‍ പോയി...

ആരാ ജെയിച്ചേ.. ആരാ തൊറ്റേ...??

May 12, 2009

എനിക്കും കിട്ടി

പതിവില്ലാതെ ഇന്ന് രാവിലെ  ആറു മണിക്കു തന്നെ എണീറ്റു വീടിന്റെ ഗേറ്റിനു മുന്നിലൂടെ കൂട്ടിലിട്ട വെരുകിനെ പോലെ നടക്കാന്‍ തുടങിയതാ. ഹോ.. രാവിലെ ആറു  മണിക്കൊക്കെ പുറം ലോകം കണ്ട കാലം മറന്നു..  ന്യൂസ് പേപ്പറിടുന്ന സുകു ചേട്ടനെ ദൂരേന്നു കണ്ടപ്പോള്‍ തന്നെ ഓടി ചെന്നു പേപ്പര്‍ മേടിച്ചു തുറന്നു പോലും നോക്കാതെ നേരെ ഇട്ടിരുന്ന ടീ ഷര്‍ട്ടിന്റെ ഉള്ളിലേക്കു താഴ്ത്തി വീടിന്റെ പിന്നിലേക്കോടി. പൊട്ടക്കിണറിന്റെ അടുത്തെത്തിയപ്പോള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു.. ആരും ഇല്ലാ.. വീട്ടിലെ മുഴുവന്‍ വേയ്സ്റ്റും തിന്നു വിശപ്പടക്കുന്ന കിണറിനിതാ എന്റെ വക ഒരു ഫ്രെഷ് സാധനം.. ആഹാ.. എന്തു സമാധാനം.. അങ്ങനെ പത്രത്തിന്റെ കാര്യം സോൾവായി . ഇനി നേരെ ബെഡില്‍ പോയി ഉമ്മാന്റെ ചൂരലിനു വേണ്ടിയുള്ള കാത്തു കിടപ്പ്...!!

ആടുക്കളയില്‍ ഒച്ചയും അനക്കവും കേട്ടപ്പോള്‍ പതുക്കെ ചെന്നൊന്നു എത്തി നോക്കി.. ഉമ്മ പത്തിരി ഉണ്ടാക്കാനുള്ള പൊടി വാട്ടുന്ന തിരക്കിലാണെന്നു തോന്നുന്നു.. ശബ്ദമുണ്ടാക്കാതെ പതുക്കെ തിരിഞു. ഞാന്‍ വന്നതു എങ്ങനെ അറിഞു ആവോ.. തിരിഞു പോലും നോക്കാതെ ഉമ്മാടെ ചോദ്യം വന്നു.. 
"അള്ളാ.. ഇന്നെന്താ കിയാമത്ത് നാളാണോ(ലോകാവസാന ദിവസം).. ഉമ്മാടെ കടിഞൂല്‍ പൊട്ടനിതെന്തു പറ്റി..??" 
"ഇന്നു മുതല്‍ നേരത്തെ എണീറ്റു ഉമ്മാനെ സഹായിക്കാന്നു കരുതി.. എത്ര നാളെന്നു വെച്ചിട്ടാ ഈ അടുക്കളയില്‍ എന്റുമ്മ ഒറ്റക്കു പണിയെടുക്കുന്നത്..?? ആലോചിച്ചിട്ടു സഹിക്കാന്‍ പറ്റണില്ലെന്റുമ്മോ.." ചുമ്മാ ഒരു നമ്പരിറക്കി...
"ആണോ എങ്കില്‍ പൊന്നാര മോനിങ്ങോട്ടു വാ.. ഐശ്വര്യമായിട്ടീ പൊടി കുഴച്ചു തുടന്ങിക്കോ.."  ഉമ്മ അടുപ്പത്തു നിന്നിറക്കിയ വാട്ടിയ അരിപ്പൊടി ഒരു ചെരുവത്തിലേക്ക് ഇട്ടു. പടച്ചോനേ.. പണിയായല്ലോ..
"ശ്ശെടാ.. ഇരു തമാശ പറയാനും പറ്റില്ലേ..?? ഈയുമ്മാടെ ഒരു കാര്യം.. അപ്പോഴേക്കും അതു സീരിയെസ്സായിട്ടെടുത്തോ...??"
അതും പറഞു മുങ്ങാന്‍ നോക്കിയപ്പോഴെക്കും ഉമ്മ എന്റെ ചെവിയില്‍ പിടുത്തമിട്ടു..
"അവന്റെ ഒരു തമാശ.. പൊടി കൊഴക്കെടാ... അതു കഴിഞിട്ടു വേണം മുറ്റമടിക്കാന്‍..."
"അള്ളാ...അതും ഞാന്‍ ചെയ്യണോ..?? എന്താ ഉമ്മ പറയണെ.. പ്രായ പൂര്‍ത്തിയായ ഒരു ചെറുപ്പക്കാരന്‍ മുറ്റമടിക്കുകയോ..??"
"എന്തായാലും എന്നെ സഹായിക്കാന്‍ വന്നതല്ലെ.. സഹായിപ്പിച്ചിട്ടെ നിന്നെ ഞാന്‍ വിടൂ.."

ഏതു തെണ്ടിയാണാാവോ പൊടി കുഴച്ചു പത്തിരി ചുടുന്ന പരിപാടി കണ്ടു പിടിച്ചത്. അവനെ തന്നെ മനസ്സിൽ ധ്യാനിച്ച് തുടന്ങാം.. ആവി പറക്കുന്ന പൊടി കണ്ടിട്ട് മിക്കവാറും എന്റെ മനോഹരമായ വിരലുകൾക്ക് നല്ല പണി കിട്ടും.
" ചൂടു പോകുന്നതിനു മുന്‍പു മര്യാദക്കു കൊഴക്കെട.. അല്ലെങ്കില്‍ പത്തിരി ചപ്പാത്തി പോലെ ആകും.. പിന്നെ നിന്റെയൊക്കെ വായിലിരിക്കുന്നത് ഞാന്‍ തന്നെ കേള്‍ക്കണം.. ഉണ്ടാക്കി തരികയും വേണാം വാപ്പാടേം മക്കള്‍ടേം വായിലിരിക്കുന്നത് കേള്‍ക്കേം വേണം.."

ഉമ്മ പറയാന്‍ തുടങ്ങിയാല്‍ പിന്നെ സാംബശിവന്‍ കഥാ പ്രസംഗം തുടങ്ങിയ പോലെ ആണ്‍.. ചരിത്രം മുഴുവനും പറയും.. മിനിമം ഒരു മണിക്കൂറു പിന്നെ കണ്ണും ചെവിടും ഉണ്ടാകില്ല.. അതിനേക്കാള്‍ നല്ലതു തിളച്ച വെള്ളം തന്നെ... ഒന്നും നോക്കാതെ അടുപ്പത്തു നിന്നുമിറക്കിയ പൊടിയില്‍ കയ്യിട്ടു... അന്നാണു മനസ്സിലായതു ഈ പത്തിരിയേം കുറ്റം പറഞ്ഞു വെട്ടി വിഴുന്ങുന്നതിന്റെ പിന്നിൽ ഇത്രയും വേദനാജനകമായ ഒരു കുഴക്കൽ പ്രക്രിയ കൂടിയുണ്ടെന്ന്
"നീയിന്നത്തെ പത്രം കണ്ടോ" എന്നും ചോദിച്ച് വാപ്പ അടുക്കളയിലേക്കു വന്നു... ഞാനും ഉമ്മയും ഒരുമിച്ചു പറുപടി കൊടുത്തു..
"ഇല്ലാ..!!"
എന്നെ അടുക്കളയില്‍ കണ്ടപ്പോള്‍ വാപ്പ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പട്ടാളക്കാരനെ പോലെ വായും പൊളിച്ച്  അന്തിച്ചു നിന്നു..  മലമടിയനായ മൂത്ത പുത്രൻ നിന്ന് പൊടി കുഴക്കുന്നു.. അതും അതിരാവിലെ..!! 
"അല്ല എന്താ സംഭവം...??" വാപ്പാടെ ചോദ്യം....
മൂക്കിൽ പഞ്ഞി പോലും വെക്കാതെ ഇന്നത്തെ പത്രത്തിനെ ഞാന്‍ പൊട്ടക്കിണറ്റില്‍ കബറടക്കിയ കാര്യമറിയാതെ ചുമ്മാ നിന്ന് കളിയാക്കുവാ.. ഹും കളിയാക്കിക്കോ.  ഇന്നു പത്രം വായിക്കുന്നത് എനിക്കൊന്നു കാണണം.. ഒന്നും മിണ്ടാതെ ഉള്ള ദേഷ്യം മുഴുവനും പൊടിയില്‍ തീര്‍ത്തു... 

അപ്പോഴെക്കും പുന്നാര പെന്ങൾ ഉറക്കത്തില്‍ നിന്നെണീറ്റു തലയും ചൊറിഞു കൊണ്ട് വന്നു വാപ്പാനെ കെട്ടി പിടിച്ചു നിന്നു.. വന്ന പാടെ അവളുടെ ഒടുക്കത്തെ ഒരു ചോദ്യവും...
"ഇക്കാടെ റിസല്‍ട്ട് അറിഞോ..??"
ചില നേരത്തെ ഇവൾടെ ചോദ്യന്ങളു കേൾക്കുമ്പോൾ എനിക്കു നിർത്താതെ പണി തരാൻ വേണ്ടി മാത്രമാണോ ഉമ്മ ഇവളേ പെറ്റതെന്നു തോന്നും
 "എന്തു റിസല്‍ട്ട്..പോയി പല്ലു തേച്ചിട്ടു വാടീ പിശാശെ..!!" 
"ആ.... പറഞ പോലെ ഇന്നു പ്രീ ഡിഗ്രീ റിസള്‍ട്ട് വരുമെന്നു ഇന്നലെ ന്യൂസില്‍ പറഞല്ലോ.. ഇന്നത്തെ പത്രവും കാണുന്നില്ല..." വാപ്പാടെ കമന്റും പിന്നാലെ വന്നു...
ഉം.. ഉവ്വെട മക്കളേ.. പത്രം ഇന്നു വന്നതു തന്നെ കാത്തിരുന്നോ.. 
"നിന്റെ കാര്യം എങനെ.. ഇന്നു നിനക്കു പനി പിടിക്കുമോ..??" വീണ്ടും വാപ്പാടെ ചോദ്യം..
"ഇത്രേം കൊഴച്ചാ മത്യാ..." ആ ചോദ്യം ശ്രദ്ധിക്കാത്ത പോലെ ഞാന്‍ ഉമ്മായോടു ചോദിച്ചു..
അതിനുള്ള മറൂപടി പെങ്ങളാണു തന്നത്.... "പോരാ പോരാ... ഇനീം കൊഴക്കണം.. നല്ല പതം വരട്ടെ... ശെരിക്കും കൊഴക്കെടാ മടിയാ.." 
"ആഹ്... നിനക്കുള്ളത് ഞാന്‍ ഇതു കഴിഞിട്ടു തരാട്ടാ.. അവിടെ തന്നെ നിക്ക്..."
"ടാ രണ്ടും കൂടി രാവിലെ തന്നെ തല്ലു പിടുത്തം തൊടങ്ങാതെ... ടീ നീ മിണ്ടാതിരുന്നെ.. എന്റെ മൂത്ത മോന്‍ ആദ്യായിട്ടു ഉമ്മാനെ സഹായിക്കാന്‍ വന്നതാ.. നീ അതു കൂടി ഇല്ലാതാക്കല്ലെ... ചെന്നു വാപ്പാക്കു ചായയെടുത്ത് കൊടുക്ക്..."
അപ്പോഴെക്കും ഞാന്‍ പത്രം നോക്കട്ടെ എന്നും പറഞു വാപ്പ അപ്പുറത്തേക്കും പോയി....

കുറച്ച് കഴിഞ്ഞപ്പോൾ പോയ പോയ പോലെ തന്നെ വാപ്പ തിരിച്ചു വന്നു
"മോളെ... നീ പടിഞാറേല്‍ പോയിട്ടു മനോരമ മേടിച്ചോണ്ട് വന്നെ.. റിസല്‍ട്ട് നോക്കീട്ടു ഇപ്പോ തന്നെ തിരിച്ചു കൊടുക്കാന്നു പറ. ഇന്നിനി സുകു വരുംന്നു തോന്നുന്നില്ല."
ഇതു കേട്ടതോടു കൂടി എന്റെ കമ്പ്ലീറ്റ് വോൾടേജും പോയി. അതു വരെ എന്റെ കൈകൾക്കുള്ളിൽ കിടന്ന് ഞെരിഞ്ഞ് പിരിഞ്ഞ് ശ്വാസം മുട്ടിയിരുന്ന പൊടി ആ താലത്തിൽ കിടന്ന് " നീയെന്താടാ എന്നെ ഇക്കിളിയാക്കുന്നോന്നും" ചോദിച്ച് എന്നെ പരിഹസിച്ചു തുടന്ങി .. പരിസര ബോധമില്ലാതെ അതും ഇതും ചോദിക്കുന്ന ഒരു പെങ്ങളെ കൊണ്ട് എന്നെ പോലുള്ള പാവം ആങ്ങളമാരുടെ ഒരു കഷ്ടപ്പാടെ...
"ഇക്കാ നമ്പരു പറ.. ഞാന്‍ നോക്കാം.." ഇവളു റോകറ്റിന്റെ മൂട്ടിലു തീ പിടിച്ച പോലെയാണല്ലോ പോയി പേപ്പറെടുത്തു കൊണ്ടു വന്നത്...
"നീ അങ്ങനിപ്പോ സുഖിക്കെണ്ടാട്ടാ... ഞാന്‍ നോക്കിക്കൊള്ളാം..  പത്തിരി ഉണ്ടാക്കി കഴിഞിട്ടു നോക്കാം. അതവിടെ വെച്ചോ....!!"
"പൊന്നു മോന്‍ പോയ് കൈ കഴുകീട്ടു വന്നോ.. ബാക്കി ഞാന്‍ കൊഴച്ചോളാം... ഓടി ചെല്ല്.." ഉമ്മാക്കും റിസല്‍റ്റ് അറിയാനുള്ള തിടുക്കം

കൈ കഴുകുമ്പോള്‍  എങ്ങനെ ഈ കുടുക്കില്‍ നിന്നും രക്ഷപ്പെടും എന്നുള്ള ആലോചനയിലായിരുന്നുഞാൻ .  ബാക്കിയുള്ളവരുടെ കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇഷ്ടം പോലെ കുരുട്ടി ബുദ്ധി വരുന്ന എന്റെ തലക്കാണെങ്കില്‍ സ്വൊന്തം കാര്യം വരുമ്പോള്‍ ഒരിക്കലും ക്ലച്ചു പിടിക്കാറില്ല.. ഇന്നും അതു പോലെ തന്നെ സംഭവിച്ചു...
ഞാന്‍ വന്നു പേപ്പര്‍ എടുത്തു നിവര്‍ത്തി. മുൻ പേജിൽ തന്നെ റാങ്ക് വാങ്ങിച്ച പൊട്ടന്മാരെല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. അവർക്കു നേരെ അല്പം പുഛം വാരി വിതറി നേരെ അഞ്ചാമത്തെ പേജ് തുറന്നു...
"ശോ.. പേപ്പറെടുത്തു നോക്കിയാല്‍ കമ്പ്ലീറ്റ് ആത്മഹത്യകളാണല്ലോ.. കണ്ടില്ലേ.. സ്കൂള്‍ വിദ്ധ്യാര്‍ത്തി വിഷം കുടിച്ചു മരിച്ച നിലയില്‍.."
മുന്‍ കൂര്‍ ജാമ്യമായി അല്പം ഉറക്കെ തന്നെ ആണു ഞാന്‍ അതു വായിച്ചത്... എല്ലാവരും കേള്‍ക്കട്ടെ... ആരും അതു മൈൻഡ് ചെയ്യുന്നില്ലാന്നു കണ്ടപ്പോൾ അടുത്ത നമ്പരിട്ടു.
"ഇതിലു റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ...നാളെ വരുവായിരിക്കും.."
"ഇല്ല വാപ്പാ... മൂന്നാമത്തെ പേജിലുണ്ട്.. ഞാന്‍ കണ്ടതാ..."പെങ്ങളുടെ വക അടുത്ത ബോംബ്...
എനിക്കാകെ അങ്ങു പെരുത്തു കയറി...
"എങ്കില്‍ ദാ നീ തന്നെ അങ്ങട്ടു നോക്കിക്കോ.. ഞാന്‍ പോണു...എനിക്കു നംബരൊന്നും ഓര്‍മയില്ല.. അതൊക്കെ ഇനി നോക്കി എടുത്തിട്ടു വേണം.."

വാപ്പ ഒന്നും മിണ്ടാതെ അടുക്കളയില്‍ കസേരയിലിരുന്ന് ചായ ഊതി കുടിക്കുകയാണ്‍.. മൂപ്പര്‍ക്ക് ഏതാണ്ടൊക്കെ പിടി കിട്ടി എന്നു തോന്നുന്നു.... അവസാനം വാപ്പ തന്നെ രക്ഷക്കെത്തി..
"എന്നാ നീ പോയി നംബരെടുത്തിട്ടു വാ.. " കേട്ടതു പാതി കേള്‍ക്കാത്തതു പാതി.. ഞാന്‍ അവിടൂന്നു മുങ്ങി.. പിന്നെ പൊങ്ങിയത് മാമാടെ വീട്ടിലായിരുന്നു...
"അതേ എന്നെ ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ ഞാന്‍ ഇവിടെ വന്നിട്ടുമില്ല മാമി എന്നെ കണ്ടിട്ടുമില്ല കേട്ടല്ലോ.!! മാമിയോട് ഇതും പറഞു ഞാന്‍ നേരേ തട്ടിന്‍ പുറത്തേക്ക് കയ്യറി...
ഏകദേശം ഒരു പതിനൊന്നു മണിയായപ്പോള്‍ അമ്മായി വന്നു വിളിച്ചു...
"ടാ നിനക്കു ഒരു പാടു ഫോണ്‍ വന്നല്ലോ.. ഇപ്പൊ തന്നെ വാപ്പ വിളിച്ചു പറഞു നീ വരുവാണെങ്കില്‍ പെട്ടെന്നു വീട്ടിലേക്കു ചെല്ലാന്‍... നിന്റെ റിസല്‍ട്ട് അറിഞു നീ പാസ്സായി എന്നും പറയാന്‍ പറഞു...."
മാമിയുടെ മുഖത്ത് ഭയങ്കര സന്തോഷം.. ഇരുന്നിരുന്ന കസേരയില്‍ നിന്നും ഞാന്‍ ചാടിയെണീറ്റു... പടച്ചോനെ.. ഞാനീ കേട്ടത് സത്യം തന്നെ ആണോ... അതോ സ്വപ്നത്തിലാണോ..?
"എന്താ എന്താ.. പാസ്സായീന്നോ.. ഞാനോ...??"
"ഇതിനു നീയെന്തിനാ ചാടുന്നത്...? പരീക്ഷ പാസ്സാകുന്നത് അത്ര വല്യ കാര്യമാണോ..??"
"ആ..ഇപ്രാവശ്യം പരീക്ഷ പാസ്സാകുന്നത് വെല്യ കാര്യം തന്നാ... ശെരിക്കും പറ മാമീ.. ഞാന്‍ പാസ്സായി എന്നു തന്നെയാണോ പറഞത്...??"
"ആ.. പിന്നെ നിന്നോട് പെട്ടെന്നു തന്നെ വീട്ടിലോട്ടു ചെല്ലാന്‍ പറഞു... വൈകുന്നേരം റിസല്‍ട്ടിന്റെ ചെലവു എത്തിച്ചില്ലെങ്കില്‍ പിന്നെ ഈ വഴിക്ക് കണ്ടു പോകരുത് കേട്ടല്ലോ..??"

ഇതന്തൂട്ട് ഹലാക്കാണാവോ// .. രാവിലെ മുതല്‍ കമ്പ്ലീറ്റ് ഫൗള്‍ ആണല്ലോ .. ഫിസിക്സ് പരീക്ഷ എഴുതാത്ത ഞാന്‍ എങ്ങനെ പാസ്സായീന്നു തിരിച്ചും മറിച്ചും ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.. യൂണിവേര്‍സിറ്റിയുടെ കാര്യമല്ലെ..പറയാന്‍ പറ്റില്ല.. എന്തായാലും തല്‍ക്കാലത്തേക്കു ഒരു പിടി വള്ളി കിട്ടിയ സമാധാനത്തില്‍ ഞാന്‍ സൈക്കിള്‍ ആഞു ചവിട്ടി... വീട്ടിലെത്തിയപ്പോള്‍ ഭയങ്കര ഒരുക്കങ്ങള്‍.. ബിരിയാണി വെക്കുന്നു.. പായസം വെക്കുന്നു... ആര്‍ക്കും ഒന്നും പറയാന്‍ സമയമില്ല.. എല്ലാ കസിന്‍സും വീട്ടിലെത്തിയിട്ടുണ്ട്... വാപ്പ കടയിലേക്കു പോയിരിക്കുകയാണെന്നു തോന്നുന്നു..
ഉച്ചക്കു എല്ലാവരും കൂടിയിരുന്നു ബിരിയാണിയെല്ലാം കഴിച്ചു പായസം കുടിച്ചു സിറ്റൗട്ടില്‍ വട്ടം കൂടി അന്താക്ഷരി തുടങ്ങി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ  ഞാന്‍ ഒരു മൂലക്കിരുന്നു വീണ്ടൂം ആലോചന തുടങ്ങി..
"ഇക്കാ വാപ്പ വിളീക്കുന്നു.." പെങ്ങളു വന്നു പറഞപ്പോള്‍ നേരെ വാപ്പാടെ റൂമിലേക്കു നടന്നു.. വാപ്പയും ഉമ്മയും ബെഡിലിരിക്കുന്നു.. പെങ്ങളാണെങ്കില്‍ എന്തോ തിരയുന്ന മാതിരി അവിടെ ചുറ്റി പറ്റി നില്‍ക്കുന്നു..

"എന്താ ഇനിയത്തെ പരിപാടി..??"
"നാളെ കോളെജില്‍ പോയി റിസല്‍റ്റ് മേടിക്കണം അതു തന്നെ.."
"അതു മേടിച്ചിട്ടു കാര്യമൊന്നുമില്ലെന്നു നിനക്കു തന്നെ അറിഞൂടെ...?? പരിക്ഷക്കു ജയവും തോല്‍ വിയും എല്ലാം സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്.." വാപ്പാടെ സംസാരം കേട്ടപ്പോള്‍ പിന്നെ ഒന്നും പറയാന്‍ പറ്റിയില്ല..
"നിന്റെ ചുറ്റിക്കളി കണ്ടപ്പൊ തന്നെ എനിക്കു മനസ്സിലായി എന്തോ കുഴപ്പമുന്ണ്ടെന്നു.. ഞാന്‍ നിന്റെ രാമചന്ദ്രന്‍ സാറിനെ.. പുള്ളിക്കാരന്‍ ആണു പറഞത് നീ ഒരു പരീക്ഷ എഴുതീട്ടില്ല എന്നു... ഇതു നിനക്കു ആദ്യമെ പറഞൂടായിരുന്നോ..??"
ശ്ശോ.. ഇതാണു കാർന്നോന്മാരുടെ കൂട്ടുകാര്‍ നമ്മളെ പഠിപ്പിക്കാന്‍ വന്നാലുള്ള കുഴപ്പം..
"നീ ജെയിച്ചാല്‍ ഒരു ബിരിയാണി വെക്കണം എന്നു ഞാന്‍ നിന്റുമ്മാനോടു പറഞിരുന്നു... ഇനീപ്പൊ നീ പരീക്ഷ ജെയിച്ചിട്ടു എന്നാണാവൊ ബിരിയാണി കഴിക്കാന്‍ പറ്റുക എന്നറിയില്ലല്ലൊ.. ഇതോടു കൂടി പരിപാടി നിര്‍ത്തുന്നോ അതോ തോറ്റ പേപ്പര്‍ എഴുതിയെടുക്കുന്നോ...??"
ഒന്നും മിണ്ടാതെ താഴോട്ടും നോക്കി നിന്നു...
കുറച്ചു കഴിഞപ്പോള്‍ മുഖത്തു നോക്കാതെ മറുപടി കൊടുത്തു...
"കൊടുങ്ങല്ലൂര്‍ ഒരു നല്ല ട്യൂഷന്‍ സെന്ററുണ്ട് അവിടെ പോയാലോന്നു ആലോചിക്കുവാ.."
"അങ്ങനെയാണെങ്കില്‍ നീയിനി മുതല്‍ ബസ്സില്‍ പോണ്ടാ... ഒരു ബൈക്ക് മേടിക്കാം.. ബൈക്കില്‍ പോയാല്‍ മതി.. അല്ലെങ്കില്‍ കാറു മതിയോ..??"
ഇതും കൂടി കേട്ടപ്പോള്‍ ഞാന്‍ ശെരിക്കും ഞെട്ടി.. ഉമ്മാടെ കണ്ണു തള്ളി.. പെങ്ങള്‍ടെ കയ്യിലിരുന്ന പായസം താഴെ വീണു...
ഇതെന്താ...?? പരീക്ഷക്കു തോറ്റതിനു ബിരിയാണി വെക്കുന്നു.. പായസം വെക്കുന്നു.. അതും പോരാതെ ലോകത്തൊരു മക്കള്‍ക്കും കിട്ടാത്ത ഒരു ഓഫറും... ഇതു സ്വപ്നം തന്നെ.. അല്ലെങ്കില്‍ എല്ലാര്‍ക്കും വട്ടായിട്ടുണ്ട്...ഞാന്‍ വിശ്വാസം വരാത്ത രീതിയില്‍ വാപ്പാടെയും ഉമ്മാടെയും മുഖത്തേക്ക് മാറി മാറി നോക്കി...

വാപ്പ തുടര്‍ന്നു...
"നീയീ തിന്നു ചീര്‍ത്ത തടിയും വെച്ചു ബസ്സില്‍ കേറാതിരുന്നാല്‍ ആ സ്ഥലത്തു മിനിമം രണ്ട് പേര്‍ക്കു സുഖായിട്ടു യാത്ര ചെയ്യാം.. അതു വല്ല പാവപ്പെട്ട വീട്ടിലെ പിള്ളേരാണെങ്കില്‍ അവരെങ്കിലും പോയി പഠിച്ചു നന്നാകട്ടെ..!!"

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com