March 29, 2009

The Way

No hope, No way further
None to give a hand, None to stand with
The only thing I get is 'ADVICE'
Try to understand me...
NO, you listen to me
Let me explain...
NO, I don’t want to know
Let me talk...
NO, do as I say
Ok, what you want me to do,
Do as you like..!!
Standing alone
Don’t know what to do
Nothing to say
Even if there is something...
No use
I found a way
Every one is happy now
Lots of people are there Thinking of me.
Just because I agreed “Everything is my Mistakes”
No I shouldn’t let myself down
life has its ups and downs
relations are made on earth
let me live

©fayaz

March 26, 2009

ദാസപ്പന്‍ ദേഷ്യത്തിലാ..!!

ജോലി കഴിഞു അന്നും പതിവു പോലെ ബഷീറിന്റെ കൊച്ചിന്‍ കോഫീ കോര്‍ണറില്‍ വന്നപ്പോള്‍ അവന്റെ സ്തിരം ആക്കലു കേട്ടു..
"ആഹാ വന്നല്ലൊ വനമാലന്‍.. കോട്ടും ടയ്യുമെല്ലാം ഫിറ്റ് ചെയ്തിട്ട്.."

"ടാ ശവീ.. ഇന്നെത്ര പേര്‍ടെ വായീന്നു തെറി കേട്ടു..??"
"പോടൈ പോടൈ.." ഫ്രിഡ്ജില്‍ നിന്നും സോഡ എടുക്കുന്നതിനിടയില്‍ അവനു മറുപടി കൊടുത്തു..
"കുടിച്ചൊ.. നിന്റെ വാപ്പാടെ കടയാണല്ലൊ... ശെരിക്കും മോന്തിക്കോ.."
ശ്ശെടാ.. ഇവനിന്നു വിടാന്‍ ഭാവമില്ലല്ലൊ...
"ചുമ്മാതല്ലല്ലൊ.. കാശു തന്നിട്ടല്ലെ..??"

സോഡാ സര്‍ബത്തും ഉണ്ടാക്കി സ്ഥിരം ഏര്‍പ്പാടായ 'ഹായ്' പറയല്‍ ചടങ്ങു തുടങ്ങി...
"ദാസപ്പന്റടുത്ത് പോണ്ടാട്ടാ... അവന്‍ ചൂടു വെള്ളം എടുത്തു മോന്തക്കൊഴിക്കും.." ബഷിയുടെ മുന്നറിയിപ്പ്...

"അതെന്താടാ..?"

"അവ്ടക്ക് പോണ്ടാ..ദാസപ്പന്‍ ദേഷ്യത്തിലാ.. അവനിന്നു ആകെ കലിപ്പായി നിക്കുവാ... ഒരു കാര്യം ഒണ്ടായി.. " ബഷീറിന്റെ കള്ളച്ചിരി കണ്ടപ്പോള്‍ ദാസപ്പന്‍ എന്തോ പുലിവാലു പിടിച്ചിട്ടുണ്ടെന്നു മനസ്സിലായി..

"നീ കിച്ചണില്‍ പോയി ദാസപ്പന്റെ കോലം നോക്കീട്ടു വാ..."

ഞാന്‍ ക്യാഷ് കൗണ്ടറിന്റെ പിന്നിലൂടെ ചെന്ന് കിച്ചന്റെ ഉള്ളിലോട്ട് എത്തി നോക്കി.... ഒടുക്കത്തെ കാഴ്ചയായിരുന്നു അവിടെ കണ്ടത്..
കണ്ടു കഴിഞാല്‍ ആനക്കു പോലും നാണം വരുന്നത്ര കളറുള്ള ദാസപ്പനതാ നല്ല തിളങ്ങുന്ന ടീ ഷര്‍ട്ടും വെളുത്ത ജീന്‍സും ഇട്ടു നിന്ന് ചായയടിക്കുന്നു...

ചിരി സഹിക്കാന്‍ വയ്യാതെ വായിലിരുന്ന സോഡാ സര്‍ബത്തു തട വെച്ചിരുന്ന കയ്യിനെയും മറി കടന്നു കൊണ്ടൂ സ്പ്രേ പെയിന്റ് ചെയ്യുന്ന പോലെ പുറത്തേക്കു തൂറ്റി... അപ്പോഴെക്കും ബഷീര്‍ എന്നെ പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ട് വന്നു..

"ടാ ബഷീ.. ദാസപ്പനെന്തു പറ്റി..?? ഇന്നെന്താ ജീന്‍സും ടീ ഷര്‍ട്ടുമ്മെല്ലാം ഇട്ടിട്ടാണല്ലൊ... വല്ല കൃഷി സ്ഥലത്തും നിക്കാന്‍ ക്വൊട്ടേഷന്‍ കിട്ട്യാ അവനു..??"

"ഒന്നും പറയെണ്ട മോനെ.. ഇതൊന്നുമല്ല അങ്കം.. ഒരു കൂളിങ്ങ് ഗ്ലാസും ഉണ്ട്.. ഇന്നു ചിരിച്ചു ചിരിച്ചു ഊപ്പാടെളകീട്ടുണ്ട്.."

ഞാന്‍ ഒന്നും മനസ്സിലാകാതെ വായും പൊളിച്ചു അങ്ങനെ തന്നെ നിന്നു...

"നീ ക്യാഷ് ഒന്ന് നോക്ക്.. ഞാന്‍ വീട്ടീ പോയി ഒന്നു കുളിച്ചേച്ചും വേഗം വരാം.. മാര്‍ക്കെറ്റിലും ഒന്നു പോണം.. കഥ ഞാന്‍ വന്നിട്ടു പറഞു തരാം.."

പറ്റില്ലെന്നു പറയാന്‍ തുടങ്ങിയപ്പോഴേക്കും എന്നെ സസ്പെന്‍സില്‍ നിര്‍ത്തി കൊണ്ട് എന്‍ഫീല്‍ഡിന്റെ ചാവിയും എടുത്ത് ബഷി സ്ഥലം കാലിയാക്കി...

" ഡാ.. ദാസപ്പന്റടുത്ത് പോകല്ലെ... വന്നപ്പൊ തന്നെ എന്നെ തെറി പരഞിട്ടാ അവന്‍ കിച്ചണിലേക്കു കേറിയത്.. അവിടുള്ളോര്‍ക്കെല്ലാം വയറു നിറച്ചും കിട്ടീട്ടുണ്ട്.. നീയും കൂടി പോയി മേടിച്ചു വെക്കെണ്ടാ.."
പോകുന്ന പോക്കില്‍ ഇതും കൂടി പറയാന്‍ ബഷി മറന്നില്ല..

കടയിലെ തിരക്കൊഴിഞപ്പോള്‍ ബസ്സു കാത്തു നിക്കുന്നവരൊന്നും ഓസിനു വായിക്കാതിരിക്കാന്‍ പേജുകളെല്ലാം കൂടി സ്റ്റാപ്പിള്‍ ചെയ്തു തൂക്കിയിട്ടിരുന്ന ഒരു സായാഹ്ന പത്രം എടുത്ത് സ്റ്റാപ്പിള്‍ കളഞു പുതിയ ഏതൊക്കെ പടം റിലീസ് ആയിട്ടുണ്ടെന്നു നോക്കാന്‍ തുടങ്ങി..

"ആ ക്യാഷിലളു വരുന്നു... ഒരു ചായേം രണ്ടൂ പഴം പൊരീം.. ആറേ അമ്പതേ.." അകത്തു നിന്നും വിളി കേട്ടപ്പോള്‍ പേടിച്ചു പോയി... കൈ കഴുകി പുറത്തു വന്ന ആള്‍ടേന്നു കാശു മേടിച്ച് വലിപ്പു തുറന്ന് അതിലിട്ടു...

"ഫോര്‍ട്ട് കൊച്ചി ഫോര്‍ട്ട് കൊച്ചി..." പുറത്ത് ബസ് സ്റ്റാന്‍ഡില്‍ ആരോടൊ ഉള്ള വാശി തീര്‍ക്കും പോലെ ഏതോ ബസ്സിന്റെ കിളി തൊണ്ട പൊട്ടിക്കുന്നു...

റൈറ്റ് റൈറ്റ് എന്നും പറഞ് ഡബിള്‍ ബെല്ലടിച്ച് ബസ്സിന്റെ ഡോറില്‍ കൈ കൊണ്ട് ആഞു രണ്ടടിയടിച്ച്, ബെല്ലടിക്കുന്നതിനു മുന്‍പേ ഓടി തുടങ്ങിയ ബസ്സിലേക്ക് ഒരു സര്‍ക്കസ്സുകാരനെ പോലെ കിളി പറന്നു കയറി... എന്തോ മഹാ സംഭവം നടത്തിയ പോലെ ഡോര്‍ സ്റ്റെപ്പില്‍ ഞെളിഞു നിന്നു കൊണ്ട് ബസ്സിലുണ്ടായിരുന്ന പെണ്ണുങ്ങളെയെല്ലാം ഒന്നു നോക്കി...

ഈ കാഴ്ചയെല്ലാം കണ്ടപ്പോള്‍ ബസ്സിലെ കിളി ട്യൂണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ഏതോ ഒരു 'കിളി' ബസ്സില്‍ ഉണ്ടെന്നു മനസ്സിലായി....

"പയാസ്ക്കാ ചായ പറയട്ടെ... "
"ഡാ പോര്‍ക്കേ.. പയാസ് അല്ല ഫയാസ്.." ഈ വൃത്തി കെട്ടവന്റടുത്ത് എത്ര പറഞു കൊടുത്താലും മനസ്സിലാകില്ല....

എന്റെ ചിന്ത വീണ്ടും ദാസപ്പന്റെ പിന്നാലെ പോയി...

"ടാ അലീ ഇവിടെ വന്നേ.. ദാസപ്പനെന്താ പറ്റിയേ....?"

" ഹെയ് അതൊന്നുമില്ലിക്ക്യാ. ഒരു രസമുണ്ടായി.. ദാസപ്പനിന്നു നാലു മണി വരെ ലീവായിരുന്നു.." അങ്ങൊട്ടുമിങ്ങോട്ടും നോക്കി ദാസപ്പന്‍ അടുത്തെങ്ങും ഇല്ല എന്നുറപ്പു വരുത്തി, ക്യാഷ് കൗണ്ടറില്‍ കയ്യും കുത്തി ആമയുടെ തല പുറത്തേക്കു വരുന്ന പോലെ കൗണ്ടറിന്റെ ഉള്ളിലേക്കു വലിഞു അലി ദാസപ്പ സംഭവം വിവരിക്കാന്‍ തുടങ്ങി..

**************************************

കഴിഞ ഏഴു വര്‍ഷമായിട്ടു ദാസപ്പന്‍ കൊച്ചിന്‍ കോഫീ കോര്‍ണറിലെ ടീ മാസ്റ്റര്‍ ആയി സേവനമനുഷ്റ്റിച്ചു വരികയാണ്.. ഓണ്‍ലി ചായയടി..

കലൂര്‍ ബസ് സ്റ്റാന്റിലെ സകലമാന ഡ്രൈവര്‍മാരും, കണ്ടക്റ്റര്‍മാരും, ക്ലീനര്‍മാരും, യാത്രക്കാരും, പൂവാലന്ദാരും, തരുണീമണികളും.. എന്തിനു പറയുന്നു പിച്ചക്കാരു പോലും ഒരു രൂപാ അമ്പതു പൈസ കൊടുത്ത് ദാസപ്പന്റെ കൈപ്പുണ്യം അറിഞവരാണ്..

ദാസപ്പന്റെ പെങ്ങളെ പെണ്ണുകാണാന്‍ ചെറുക്കന്‍ കൂട്ടര്‍ വന്നു.. "ദാസാ.. അവര്‍ക്കു ചായ കൊടുക്കണം കേട്ടോ..." ഒരു ദാക്ഷിണ്യവും കാണിക്കാതെ അമ്മാവന്‍ പ്റഞു....

കല്യാണ നിശ്ചയത്തിന്റന്നു ദാസന്റെ അനിയന്‍ പറഞു.. "ദാസേട്ടാ.. അവരെത്താറായി കേട്ടൊ.. മുപ്പതു പേരുന്‍ണ്ടെന്നു ഇപ്പൊ മൊബയിലില്‍ വിളിച്ചു പറഞു..അവര്‍ക്കുള്ള ചായ റെഡി അല്ലെ...??"

വടക്കേലെ ചന്ത്രേട്ടന്‍ മരിച്ചതറിഞു ആദ്യമെത്തിയതു ദാസന്‍ ആയിരുന്നു...

"രമേശന്‍ വരുന്നുണ്ടോ കുമാരാ...??" ദാസന്‍ ചെവിയില്‍ ചോദിച്ചു..

"ഉറപ്പില്ല.. അവന്റെ സ്പോണ്‍സറു എവിടെയോ പോയിരിക്കുവാ.. അയ്യാളു വരാതെ പാസ്സ്പോര്‍ട്ട് കിട്ടില്ല.. കാക്കെണ്ടാ എന്നു പറഞിട്ടുണ്ട്.."
തിരിച്ചു ചെവിയില്‍ തന്നെ കുമാരന്റെ മറുപടി വന്നു...

തിരിഞു നടക്കുമ്പോള്‍ പതിഞ ശബ്ദത്തില്‍ കുമാരന്റെ വിളികേട്ടു തിരിഞു..

"ആളോളു വരാന്‍ തുടങീട്ടുണ്ട്... എന്തെങ്കിലും കുടിക്കാന്‍ കൊടുക്കണ്ടെ.. ദാസന്‍ ചായ പരിപാടി ഒന്നു നോക്കൂട്ടോ..സാധ്നങ്ങളെല്ലാം ആ ചായ്പില്‍ റെഡി ആക്കീട്ടുണ്ട്..."

മരിച്ചോട്ത്തു പോയാലും ദാസനു രക്ഷയില്ല...

പെങ്ങള്‍ടെ കല്യാണം കഴിഞ്ഞു ദാസപ്പന്‍ ലീവ് കഴിഞു വന്നപ്പോള്‍ പതിവുപോലെ ബഷി വിശേഷം ചോദിക്കാന്‍ തുടങ്ങി..

"പെങ്ങള്‍ടെ കല്യാണം അടിപൊളി ആയൊ ദാസാ.."

"എന്തു കല്യാണം.. നമ്മളു ചായയടിക്കാരന്‍ അല്ലെ..?? സ്വൊന്തം പെങ്ങള്‍ടെ കല്യാണം ആയിപ്പോയി.. അല്ലെങ്കില്‍ ചായയില്‍ വല്ല വിമ്മും കലക്കി കൊടുത്ത് എല്ലാത്തിന്റേം വയറിളക്കിയേനെ ഞാന്‍.."
പല്ലു കടിച്ചു ഞെരിച്ചു കൊണ്ടുള്ള് ദാസന്റെ മറുപടി കിട്ടിയപ്പോള്‍ ബഷി പിന്നെ ഒന്നു ചോദിച്ചില്ല...

അര മണിക്കൂര്‍ കഴിഞപ്പോള്‍ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ദാസന്‍ ക്യഷ് കൗണ്ടറില്‍ വന്നു..

"ബെഷിക്യാ.. നാളെ ഞാന്‍ ലീവാ.. എനിക്കു ഏതെങ്കിലും ഹോട്ട്ലില്‍ പോയി മനസ്സമാധാനത്തോടെ ഒരു ചായ കുടിക്കണം.. ഞാനും കുടിക്കട്ടെ വേറെ ആരെങ്കിലും ഉണ്ടാക്കിയ ചായ.. ചത്തു പൊകത്തൊന്നും ഇല്ലല്ലോ... പിന്നെ ഒരു നൂണ്‍ ഷോയും കാണണം.."

ജെനുവിന്‍ ആയിട്ടുള്ള ന്യായമായ ആവശ്യം.. വേറൊരാള്‍ ഉണ്ടാക്കിയ ഒരു ചായ കുടിക്കാനുള്ള ദാസപ്പന്റെ മോഹം.. മറുത്തൊന്നും പറയാതെ മുതലാളി ദാസപ്പന്റെ ലീവ്; ആപ്ലിക്കേഷന്‍ പോലും ഇല്ലാതെ അപ്പ്രൂവ് ചെയ്തു കൊടുത്തു..

പിറ്റേന്നു വൈകുന്നേരം ബസ്സിറങ്ങുന്ന ദാസപ്പനെ ആദ്യം കാണുന്നത് അലിയാണ്...

"ബഷിക്ക്യാ.. അങ്ങോട്ടൊന്നു നൊക്യേ.. ഓരാളു ബസ്സിറങ്ങുന്നത് കണ്ടോ...??"

ജീന്‍സും ടീ ഷര്‍ക്കും കൂളിങ്ങ് ഗ്ലാസും വെച്ചു രജനി സ്റ്റ്യിലില്‍ നടന്നു വരുന്ന ദാസപ്പനെ കണ്ടവരെല്ലാം വായും പൊളിച്ച് അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്നു...

"എന്തായി ദാസാ ചായ കുടിച്ചോ...??" ആരോ ചോദിച്ചു...

"ഹും.. ചായ.. അവന്റെ........ *@##&^* "
നല്ല മുട്ടന്‍ തെറിയും തെറിയും പറഞു കൊണ്ടൂ വലിഞു മുറുകിയ മുഖവുമായി നേരെ കിച്ചണിലേക്കാണ് ദാസന്‍ പോയത്... അതിന്റെ പിന്നാലെ തന്നെ എന്തൊക്കെയോ എടുത്തു താഴേ ഇടുന്ന ശബ്ദവും കേട്ടു.. മേമ്പൊടിയായിട്ടു നല്ല പുളിച്ച തെറിയും..

കുറെ സമയം കഴിഞപ്പോള്‍ ദാസപ്പന്റെ കലിയടങ്ങിയൊ എന്നറിയാന്‍ ബഷി കിച്ചണിലേക്കു ചെന്നു..

"ഒരു ചായ കിട്ട്വോ ദാസാ..??"

തെറി കേള്‍ക്കുമൊ എന്നു ഭയന്നു മടിച്ചു മടിച്ചാണു ബഷി ചോദിച്ചത്.. (ഇന്നത്തെ കാലത്തു ഇത്രേം നല്ല ഒരു ചായക്കാരനെ ഇത്രേം ചെറിയ ശമ്പളത്തിനു ലോകത്തു എവിടുന്നും തപ്പി പിടിക്കാന്‍ പറ്റില്ല... അതു കൊണ്ടു ദാസപ്പന്റടുത്ത് കുറച്ചു മയത്തിലേ ബഷി നിക്കാറൊള്ളൂ )

"ഏതു സിനിമയാ ദാസാ കണ്ടതു..??"ചായ ഊതി കുടിക്കുന്നതിനിടയില്‍ ബഷി ചോദിച്ചു..

"ഒരു കോപ്പും കണ്ടില്ല്ല..."

"അതു ശെരി.. പിന്നെന്തിനാ നീ ലീവെടുത്തത്" ഇപ്രാവശ്യം കുറച്ച് ഗൗരവത്തിലായിരുന്നു ബഷിയുദെ ചോദ്യം....

ഒരു ദയനീയമായ നോട്ടത്തോടെ ദാസന്‍ പറഞു...

"എന്തായാലും കുളിച്ചു പുതിയ ഉടുപ്പൊക്കെ ഇട്ടതല്ലെ.. ചായ കുടിക്കാന്‍ ഇറങ്ങുവേം ചെയ്തു.. അപ്പൊ ഒന്നു ലാവിഷ് ആക്കാം എന്നു കരുതി ഞാന്‍ ആ മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണു പോയത്..."

അതു കേട്ടപ്പോള്‍ ബഷി ഞെട്ടി... കിച്ചണിലുള്ളവരെല്ലാം പണി നിര്‍ത്തി..
അള്ളാ.. ദാസനു വട്ടായൊ... എന്ന ചിന്തയോടെ ബഷി ചോദിച്ചു...

"എന്നിട്ട്..?"

"എന്നിട്ടെന്താ.. ഇരുപത്തഞ്ച് രൂപ പോയിക്കിട്ടി.. അത്ര തന്നെ..."

"ആ.. ഇതാണാ പ്രശ്നം.. ഡാ പോത്തേ.. താജെന്താ നിന്റെ അളിയന്റെ ഹോട്ടലാണോ?? ഫ്രീ ആയിട്ടു ചായ തരാന്‍.. എന്നാലും ഈ കോലവും വെച്ചു നിന്നെ അതിന്റുള്ളിലോട്ടു കേറ്റിയവരെ സമ്മതിക്കണം...!!

"കാശു പോയാലെന്താ ദാസാ.. ചായ കുടിക്കാനുള്ളാ നിന്റെ വെഷമം തീര്‍ന്നില്ലെ..??"

"ശെര്യാ.. എല്ലാ വെഷമവും തീര്‍ന്നു കിട്ടി... അവിടെ ചെന്നു ഞാന്‍ ചായ ഓര്‍ഡര്‍ ചെയ്തു.."

ഒന്നു നിര്‍ത്തിയിട്ടു ദാസന്‍ തുടര്‍ന്നു...

"അവരു കുറേ ചൂടുവെള്ളവും, പാലും, ചായപ്പൊടിയും, പഞ്ചസാരയും, സ്പൂണും ഗ്ലാസ്സും എല്ലാം കൊണ്ടു വന്നു തന്നു...
ഇരുപത്തഞ്ചു രൂപാ കൊടുത്തു ഞാന്‍ തന്നെ ചായ ഉണ്ടാക്കി കുടിക്കേണ്ടി വന്നു....
എവിടെ പോയാലും എന്റെ വിധി ചായയുണ്ടാക്കലു തന്നെ....!!"

ആരും അടുത്തേക്കു പോകല്ലേ.... ദാസപ്പന്‍ ദേഷ്യത്തിലാ..!!

©fayaz

March 25, 2009

An inspiration

I need an inspiration to live
My mind like a desert
A lonely wanderer
On my way to death...


U have given me an inspiration to live
I forget about everything.
My feelings whirled about my heart
En wrapped in you was everything I want


I loved to laugh at things
That do not know they r fun
The words of u that shaped my voice
The spirit within mine and the will
That shaped my choice


It was different before u came
Was getting used to the miseries of life
U in my life has changed everything
A small bud of hope, even though I know
It’s not real.


I wandered around my world, created of my own
Holding hands with you.
I’m all alone now no sounds of life
I can see u going far and far
Even though I tried to reach u
I couldn’t...


The gap is widening
I’m going to fall into the deep depths...
I should not have met u
U should not have come into my life either
Want to go back which I used to before u came in.
Won’t be able to do so I’m sure


Reason tells me everything must end
In time of course, my feelings will adjust
Such pain cannot for ever sustain
Yet hope u will always be mine


Just can’t take u out of my heart
Trying hard for that
Even to the Almighty I have not seen so far...
To take your thoughts
Away from my heart...
Let the time turn the world to stone …


©fayaz

March 21, 2009

ആ ദിവസം

"വര്‍ഷം പത്തിരുപതായി തുടങ്ങീട്ട് .. എന്നാണാവോ എന്‍റെ ഈ ഗതികേട് മാറുന്നത്.. ഒരു പണിക്കാരിയെ നോക്കീട്ടാണെങ്കില്‍ ഒരെണ്ണത്തിനു പോലും നിക്കാന്‍ വയ്യ..!!"
അടുക്കളയില്‍ നിന്നും അമ്മയുടെ ഉച്ചത്തിലുള്ള പതിവ് പരാതികള്‍ കേട്ട് തുടങ്ങി

"എങ്ങനെ ജീവിച്ചതാ.. ഒറ്റ മോളാണ് വീട്ടില്‍ ഒരു കുറവും ഇല്ലാതെ വളര്‍ന്നതാ.. ഇപ്പൊ കണ്ടില്ലേ.. ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍.. എല്ലാത്തിനും ഭാഗ്യം വേണം.."
സിറ്റൌട്ടില്‍ ഉച്ചത്തില്‍ വാതിലടയുന്ന ശബ്ദം.. അച്ചനിറങ്ങി.. ഇനി ഉച്ചയൂണിനു നോക്കിയാല്‍ മതി. അപ്പോഴേക്കും അമ്മയുടെ ചൂടൊക്കെ ഇറങ്ങി അന്തരീക്ഷം ശാന്തമായിട്ടുണ്ടാകും..

"എടീ മീനൂ.. നിനക്കെന്താ അവിടെ പണി..? ആ അടുപ്പിലെ തീയൊന്നു വന്നു നോക്കിക്കൂടെ..
എല്ലാത്തിനും എന്‍റെ കൈ തന്നെ ചെല്ലണം എന്ന് പറഞ്ഞാല്‍ എങ്ങിനാ..??"

"according to crowther, bank is a place which collects money from those who have to spare it and.... " അപ്പോ തന്നെ ഉച്ചത്തില്‍ മീനുവിന്റെ വായന തുടങ്ങി..

"ഓ അവള്‍ടെ ഒടുക്കത്തെ പുസ്തകം വായന തുടങ്ങി.. എന്തെങ്കിലും പണി പറഞ്ഞാല്‍ അപ്പൊ തുടങ്ങിക്കൊള്ളും. പഠിച്ചു മജിസ്ട്രേറ്റ് ആകാനല്ലേ.. ബാക്കിയുള്ളവര് പണിയെടുത്ത് നടുവോടിഞ്ഞാലും വന്നിരിക്കുമ്പോള്‍ മുന്നില്‍ പാത്രത്തില്‍ വെളമ്പി വെച്ചാല്‍ മതിയല്ലോ...
ഈ പണ്ടാര പൂച്ചക്കാണെന്കില് എത്ര തിന്നാലും മതിയാകില്ല പിന്നേ വരും കട്ട് തിന്നാന്‍..
പോ പൂച്ചേ.. " 
അറ്ത്ിന്റ്കെ തൊട്ടു പിറകെ തന്നെ പൂച്ചയുടെ ദയനീയമായ കരച്ചിലും മതിലില്‍ ഏതോ സ്റ്റീല്‍ പാത്രം ചെന്ന് പതിക്കുന്ന ശബ്ദവും.. പാവം പൂച്ച..

"എടീ മീനൂ.. ഞാനങ്ങോട്ടു വരണോ അതോ നീ ഇങ്ങോട്ട് വരുന്നോ..??"
അമ്മയുടെ ഭീഷണി തുടങ്ങി..
"I've midterms next week mammaa...."

മീനുവിന്റെ വജ്രായുധം പുറത്തെടുത്തു അവള്‍.. ഇംഗ്ലീഷ് പറഞ്ഞാല്‍ പിന്നെ കുറച്ചു സമയത്തേക്ക് അമ്മ മിണ്ടില്ല. മീനു പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണോ അതോ
തിരിച്ചു ഇംഗ്ലീഷില്‍ മറുപടി പറയാന്‍ പറ്റാത്തത് കൊണ്ടാണോ. അതുമല്ലെങ്കില്‍ മകളുടെ ഇംഗ്ലീഷ് കേട്ടു അഭിമാനം കൊണ്ടിട്ടാണോ എന്നറിയില്ല. അമ്മ നിശബ്ധയാകും..

"ഡാ അച്ചൂ.. നീ ആ ഉമ്മര്‍ക്കാടെ കടയില്‍ പോയി രണ്ടു പച്ച മാങ്ങ വാങ്ങിച്ചോണ്ട് വാടാ.. മീന്‍ വേടിച്ച്ചതിന്റെ ബാക്കി പൈസ ഇല്ലേ കയ്യില്‍..??"

ഈ അമ്മേനെ കൊണ്ടു തോറ്റു.. എത്ര പറഞ്ഞാലും അച്ചൂ എന്നുള്ള വിളി നിര്‍ത്തില്ല.. നല്ല സ്റ്റയിലായിട്ടുവിളിക്കാന്‍ പറ്റുന്ന അടിപൊളി ഒരു പേരുണ്ടല്ലോ.. അവര് തന്നെ ഇട്ടതല്ലേ..?? എത്ര പറഞ്ഞാലും അനീഷ്ന്നു വളിക്കില്ല. ഒന്നും മിണ്ടാതെ അയയില്‍ കിടന്നിരുന്ന ടി ഷര്‍ട്ട്‌ വലിച്ചുകയറ്റി പുറത്തിറങ്ങി...

തിരിച്ചു വന്നപ്പോള്‍ ആകെ ഒരു നിശബ്ദത.. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച കാര്‍ഗില്‍ പോലെ ആയല്ലോ വീട്. അടുക്കളയിലെ കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു കൊട്ട മുഖവും വീര്‍പ്പിച്ചു കയറ്റി വെച്ചു മീനു മീന്‍ മുറിക്കുന്നു. വെറുതെയല്ല ഇവിടെ യുദ്ധം തീര്‍ന്നത്. ഇത്തരം കാഴ്ചയെല്ലാം ഇപ്പോഴും കാണാന്‍ കിട്ടുന്നതല്ല. അവസരം പാഴാക്കാതെ മൊബയില്‍ എടുത്തു മീനുവിനെ ഫോക്കസ് ചെയ്തു..

"മീനൂ.." ക്ലിക്ക്
"മമ്മീ.. " ക്യാമറയുടെ ഫ്ലാഷിനോപ്പം മീനുവിന്റെ അലര്‍ച്ചയും മുഴങ്ങി..ഹി ഹി ഹി... ഒരു കൊടാക് നിമിഷം. മീനുവിന്റെ വളിച്ച മുഖം എന്‍റെ മൊബയില് സ്ക്രീനിനെ അലങ്കരിച്ചു...
പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഞാന്‍ അവിടുന്ന് ഓടി സ്ഥലം കാലിയാക്കി..
അവള്‍ക്കു ദേഷ്യം വന്നു കഴിഞ്ഞാല്‍ പിന്നെ സാക്ഷാല്‍ ഭദ്രകാളി പോലും അടുത്തേക്ക് ചെല്ലാന്‍ മടിക്കും. കയ്യിലിരിക്കുന്നത്‌ എന്തായാലും അതെടുത്ത് മുഖത്തടിക്കും അവള്‍..
ഇപ്പോഴാണെങ്കില്‍ കത്തിയാണ് കയ്യില്‍.. അത് വെച്ചു ഒരു വീശു വീശിയാല്‍ പിന്നെ എത്ര ഫെയര്‍ ആന്‍ഡ് ലൌലി തേച്ചാലും രക്ഷയുണ്ടാകില്ല. നേരെ മുകളിലോട്ട് വെച്ചു പിടിച്ചു.. റൂമില്‍ കയറി കതകടച്ചു..

മീനു മീനുമായിട്ടു ഗുസ്തിയിലാണ്.. അമ്മയാണെങ്കില്‍ തുണിയലക്കാനുള്ള തയ്യാറെടുപ്പിലും..
അച്ചനെ ഇപ്പോഴൊന്നും നോക്കേണ്ട.. ഞാന്‍ ജനാല അടച്ചു കുറ്റിയിട്ടു. കര്‍ട്ടന്‍ നീക്കി കുറച്ചു കൂടി പ്രൈവസി കൂട്ടി. വാതിലിന്റെ അടിയിലെ ഗാപ്പില്‍ അലക്കാനിട്ടിരുന്ന ലുങ്കി തിരുകി വെച്ചു...
മേശ വലിപ്പ് തുറന്നു അതിന്റെ ഉള്ളില്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന തീപ്പെട്ടിയും സിഗരെറ്റുമെടുത്ത് നേരെ ബാത്ത് റൂമിലേക്ക്‌ കയറി വാതിലടച്ചു കുറ്റിയിട്ടു എക്സോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്തു.. ക്ലോസറ്റില്‍ ഇരുന്നു വിശാലമായി പുക ആസ്വദിച്ചു ഊതി വിടാന്‍ തുടങ്ങി...
രണ്ടോ മൂന്നോ പുകയെടുത്തു കാണും
"ഡാ ആച്ചൂ വാതില്‍ തുറന്നെ.. നീയ്ന്താ വാതിലടച്ചിരുന്ന് അവിടെ പരിപാടി..??"

കൂടെ വാതിലില്‍ തട്ടും കേട്ടു തുടങ്ങി.. ഇന്നെന്താണാവോ അമ്മ പതിവില്ലാതെ മുകളിലേക്ക് കയറി വന്നത്.. എന്തെങ്കിലും അത്യാവശ്യമില്ലാതെ അമ്മ മുകളിലേക്ക് വരാറില്ല.. വാതില്‍ തുറക്കാനും വയ്യ തുറക്കതിരിക്കാനും വയ്യ എന്നുള്ള അവസ്ഥയിലായി.. വാതിലില്‍ ഇടിയുടെ ശബ്ദം കൂടാന്‍ തുടങ്ങി.. അതിനേക്കാള്‍ ഉച്ചത്തില്‍ എന്റെ നെഞ്ഞും ഇടിക്കാന്‍ തുടങ്ങി.. എന്താ ചെയ്യാ..
എന്തും വരട്ടെ എന്ന് കരുതി കത്തി കൊണ്ടിരുന്ന സിഗരെറ്റ്‌ കുത്തി കെടുത്തി ജനാലയിലൂടെ പുറത്തേക്കു എറിഞ്ഞു. പുറത്തിറങ്ങി ബാത്ത് റൂമിന്റെ വാതില്‍ ഭദ്രമായി അടച്ചു പോയി ബെഡ്റൂമിന്റെ വാതില്‍ തുറന്നു.. അമ്മ ഒന്നും മിണ്ടാതെ തിരക്കിട്ട് അകത്തേക്ക് കടന്നു ബാത്ത് റൂമിന്റെ നേരെ നടന്നു. എനിക്കാകെ അങ്കലാപ്പ്.. എന്ത് ചെയ്യും.. അമ്മ അറിഞ്ഞോ?
ഒന്നുകില്‍ ഇന്ന് മുതല്‍ വീടിനു പുറത്തായി. അല്ലെങ്കില്‍ അടുത്താഴ്ച എന്നെ പതിനാരടിയന്തിരം. ഞാന്‍ ഉറപ്പിച്ചു..

"ബക്കറ്റിന്റെ പിടിയൊടിയാന്‍് കണ്ട ഒരു സമയം.. "
നടക്കുന്നതിനിടയില്‍ അമ്മയുടെ പിറു പിറുപ്പ്..
"നിന്റെ ബക്കറ്റ് ഞാന്‍ എടുകുന്നുണ്ട്.. ഇന്ന് തന്നെ പോയി പുതിയ ഒരു ബക്കറ്റ് മേടിക്കാന്‍ മറക്കേണ്ട കേട്ടോ.. ?"
ഞാന്‍ മൂളി.. ബാത് റൂമില്‍ നിന്നും ബക്കറ്റ് എടുത്ത് പുറത്തു വന്ന അമ്മ ഒരു നിമിഷം അവിടെ നിന്നു. വീണ്ടും അകത്തേക്ക് കയറി.. അവിടെയും ഇവിടെയും നോക്കി പുറത്ത് വന്നു..
എന്നിട്ട് ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കിയിട്ട് പുറത്തേക്കു പോയി..

ഹാവൂ സമാധാനമായി.. അമ്മക്ക് മനസ്സിലായില്ല. ആശ്വാസത്തൊടു കൂടി എയര്‍ ഫ്രെഷ്നെര്‍് എടുത്തു റൂമിലാകെ ഒന്ന് അടിച്ചു. സ്റ്റീരിയൊ ഓണ്‍ ചെയ്തു നേരെ ബെഡിലൊട്ടു വീണു കണ്ണുകള്‍ അടച്ചു. പെട്ടെന്നു പാട്ടു നിന്നപ്പൊ എന്താണെന്ന്റിയാന്‍ കണ്ണ് തുറന്ന ഞാന്‍ ഞെട്ടിപ്പോയി.. തൊട്ടു മുന്നില്‍ അമ്മ എന്നെയും നോക്കി കൊണ്ട് നില്‍ക്കുന്നു..

"എന്താമ്മേ.."
ഞാന്‍ എണീറ്റ് കട്ടിലില്‍ ചാരി  ഇരുന്നു..

"എന്താടാ എനിക്കെന്റെ മോന്റെ റൂമില്‍ വരാന്‍ പാടില്ലേ??" എന്നും പറഞ്ഞു അമ്മ ബെഡില്‍ എന്റെ അടുത്തിരുന്നു എന്റെ മുഖത്തേക്ക് നോക്കി. ആകെ ഒരു നിശബ്ദത. ഞാന്‍ ഒന്നും ചോദിച്ചില്ല.. അമ്മയാണെങ്കില്‍ ഒന്നും മിണ്ടാതെ എന്നെയും നോക്കി കൊണ്ടിരിക്കുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ നിശബ്ദദക്ക് വിരാമമിട്ടു കൊണ്ട് അമ്മയുടെ ചോദ്യം വന്നു..

"നിന്റെ എന്നാ കഴിയാ..?? അടുത്ത മാസം എക്സാം അല്ലെ. എന്താ ??"
പിന്നെ ചോദ്യം ഒന്നും ഇല്ല..
"നിന്റെ മീശക്കെല്ലാം കട്ടി കൂടി തുടങ്ങിയല്ലോടാ.. " എന്ന് പറഞ്ഞു എന്റെ മുഖത്ത് തലോടി അമ്മ..
ഞാന്‍ പതുക്കെ അമ്മയുടെ കൈ എന്റെ മുഖത്ത് നിന്നും എടുത്തു മാറ്റി. എന്തൊക്കെയോ ചോദിക്കാന്‍ വെമ്പി നില്‍ക്കുന്ന അമ്മയുടെ കണ്ണുകളിലേക്കു അതികം നേരം നോക്കിയിരിക്കാന്‍ എനിക്കായില്ല.. എന്റെ കണ്ണുകള്‍ മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിനെ ആശ്രയിച്ചു..
എനിക്കാക പ്രാന്ത് പിടിക്കുന്ന അവസ്ഥയിലായി..

"എന്ത് പറ്റി അമ്മെ.. സുഖമില്ലേ,,,??"
"സുഖക്കുറ്വു ഒന്നുമില്ല ഇല്ല.. സുഖവും സൗകര്യങ്ങളും കൂടിയിട്ടാണിപ്പോ എല്ലാവര്‍ക്കും പ്രശ്നം..!!" അമ്മ എനിക്കിട്ടൊന്നു താങ്ങിയതാണോ..?

വീണ്ടും നിശബ്ദത.. എനിക്ക് പേടിയാണോ സന്കടമാണോ എന്നറിയാന്‍ വയ്യാത്ത ഒരു അവസ്ത
അമ്മയുടെ സ്ഥിതിയും നേരെ മറിച്ചല്ല എന്നെനിക്കു തോന്നി...

"നീ താഴോട്ടു വാ.. ഇവിടെ ഇങ്ങനെ കിടക്കേണ്ട.. ഞാന്‍ ഊണു വിളമ്പി വെക്കാം ..!"

അമ്മ പുറത്തേക്കു നടന്നു. വാതിലിന്റെ അടുത്ത് എത്തിയപ്പോള്‍ തിരിഞ്ഞു നിന്നും വീണ്ടും എന്നെ നോക്കി. "ഒന്ന് ചോദിക്കമ്മെ.. രണ്ടു വഴക്ക് പറ.." ഞാന്‍ മനസ്സില് പറഞ്ഞു അമ്മയുടെ വഴക്ക് കേള്‍ക്കാന്‍  തയ്യാറെടുത്തു. അമ്മ ഒന്നും മിണ്ടാതെ ഒരു ദീര്‍ഖ നിശ്വാസത്തൊടു കൂടി തിരിഞ്ഞു നടന്നു വാതിലടച്ച്ച്ചു.. കരയണോ വേണ്ടയോ...

തീരുമാനം ആകുന്നതിനു മുന്‍പ് തന്നെ വാതില്‍ വീണ്ടും തുറന്നു അമ്മയുടെ തല അകത്തേക്ക് വന്നു..
"ഡാ സിഗരറ്റ് വലിച്ചാലെ കാന്‍സര്‍ വരും.. പിന്നെ അച്ഛനറിഞ്ഞാല്‍ ഇതൊന്നും ഇഷ്ടപ്പെടില്ല കേട്ടോ..!!"


ഒന്നും പറയാനാകാതെ അമ്മയുടെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കിയിരുന്നു.. കാഴ്ച മങ്ങി മങ്ങി വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.. ഒന്നും കാണാനാകാതായപ്പൊള്‍് ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു... കവിളിലൂടെ നേര്‍ത്ത ചൂട് ചാലിട്ടു അരിച്ചരിച്ചിറങ്ങി. അത് തുള്ളി തുള്ളിയായി എന്റെ കൈകളില്‍ വന്നു പതിക്കുമ്പോഴും അകന്നു പോകുന്ന അമ്മയുടെ കാലൊച്ചകള്‍ എനിക്ക് കേള്‍ക്കാമായിരുന്നു....
©fayaz

ഒരു തീവണ്ടി യാത്ര - 2

ഈ കഥയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കുക

ഇനിയെന്ത് എന്നുള്ള ചിന്തയുമായി ഞാനിരുന്നു...!!

ശെടാ.. ഒന്നും ആലോചിക്കാതെ എടുത്തു ചാടേം ചെയ്തു എന്നിട്ട് ഇനി എന്ത് എന്നു.. കൊള്ളാം..
കുറെ നേരം അങ്ങനെ ഇരുന്നപ്പൊള്‍ തണുപ്പ് എന്റെ ശരീരത്തിലേക്കു അരിച്ചു കയറാന്‍ തുടങ്ങി.. ബെഞ്ചില്‍ കൂനിക്കൂടി ഇരുന്നു..
ബാഗ് മടിയില്‍ വെച്ചു കുനിഞു അതും കെട്ടിപ്പിടിച്ച് രണ്ടു കയ്യും കാലിന്റെ ഇടയിലേക്ക് തിരുകി വെച്ചു... അങനെ ഇരിക്കാന്‍ നല്ല സുഖം..
കുറച്ചു കഴിഞപ്പോള്‍ കട കട ശബ്ദത്തില്‍ പല്ലുകളും കൂട്ടിയിടിക്കാന്‍ തുടങി...
ഇനിയും ഇവിടെ ഇങനെ കൂനിപ്പിടിച്ചിരുന്നാല്‍ നാളെ വല്ലതും കഴിക്കാന്‍ പല്ലുണ്ടാകില്ല.
പതുക്കെ എണീറ്റു നടന്നു..
അവിടെയും ഇവിടെയും കുറെ മനുഷ്യക്കോലങ്ങള്‍ കിടക്കുന്നുണ്ട്..
ടിക്കറ്റു കൗണ്ടറില്‍ സ്വെറ്റര്‍ ചുറ്റി മോര്‍ചറിയില്‍ നിന്നും ഇറങ്ങി വന്ന പോലെ ഒരു രൂപം കണ്ടു..
ഉറക്കം തൂങ്ങി ഇപ്പൊ താഴെ വീഴും എന്ന നിലയില്‍ ഇരിക്കുന്ന ആളുടെ അടുത്തെത്തി വിളിക്യണൊ വേണ്ടയൊ എന്നുള്ള സംശയത്തില്‍ ഒരു നിമിഷം നിന്നു..

ഒന്നു മുരടനക്കി..
നോ രക്ഷ...
ഒന്നു ചുമച്ചു നോക്കി..
പിന്നെ ഒന്നും നോക്കാതെ ടിക്കറ്റ് കൗണ്ടറിന്റെ ഉള്ളിലൂടെ കയ്യിട്ടു തട്ടി വിളിച്ചു..
ഉറക്കം നഷ്ടപ്പെട്ട നീരസത്തില്‍ എന്നെ ഒന്നു നോക്കി..

"എന്നയ്യാ.. എന്നാ വേണം..??"

ദൈവമേ ഇതു പണിയാകുമല്ലോ.. ഇനി ഇയ്യാളോടു തമിഴില്‍ ചോദിച്ചു മനസ്സിലാക്കി എടുക്കുംബോഴേക്കും എന്റെ കാര്യം കട്ടപ്പൊക...

"അണ്ണാ.. ഇന്ത ത്രിശൂര്‍ ലേക്ക് അടുത്ത ട്രെയിന്‍ യെപ്പൊ...?? അടുത്തെങ്ങാനും ട്രെയിന്‍ കെടക്കുമാ..??"

"എന്നാ സാറെ.. മലയാളം പറഞാല്‍ പോതും.. നാന്‍ മനസ്സിലാക്കും.. ത്രിസൂര്‍ ട്രൈന്‍ നാളെ കാലൈ പതിനോരു മണിക്ക്..."

അയാള്‍ വീണ്ടും വീഴാനുള്ള തയ്യാറെടുപ്പ് തുടങ്ങി.. നേരത്തെ കണ്ടു കൊണ്ടിരുന്ന സ്വപ്നത്തിന്റെ അടുത്ത എപ്പിസോടു കാണാനുള്ള തിരക്കാണെന്നു തോന്നുന്നു... ഇനിയും അണ്ണാച്ചിയെ വിളിച്ചു അയാളുടെ വായില്‍ നിന്നും തമിഴ് തെറി കേള്‍ക്കാനുള്ള മൂടിലല്ലായിരുന്നതു കൊണ്ട് തിരിഞു നടന്നു...

പുറത്തു നിന്നും പഴയ തമിഴ് പാട്ട് കേള്‍ക്കാം.. നല്ല ദോശയുടെ മണവും വരുന്നുണ്ട്..
സ്റ്റേഷന്റെ ഗേറ്റിനടുത്തായി ഒരു തട്ടു കട കണ്ടു..
നേരെ അങ്ങോട്ടു വെച്ചു പിടിച്ചു...

ടിക്കറ്റു കൗണ്ടറില്‍ ഇരിക്കുന്ന ആളുടെ ഇരട്ട സഹോദരനാണൊ ഇതു എന്നു തോന്നി..
സ്വെറ്ററിന്റെ നിറവും ഷര്‍ട്ടിന്റെ നിറവും എല്ലാം ഒരേ പോലെ..

തല മുട്ടാതെ കുനിഞു ടര്‍പ്പായയുടെ അടിയിലോട്ടു കയറി ബെഞ്ചില്‍ ഇരുന്നു...
കര കര ശബ്ദത്തില്‍ ബെഞ്ചൊന്നു കരഞു...
കൂട്ടത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും രണ്ടു ആട്ടവും..

ബാഗ് ബെഞ്ചിന്റെ ഒരു അറ്റത്തു വെച്ചു.. ഇനിയിപ്പൊ തമിഴുമായിട്ടു ഒരു ഗുസ്തി പിടിക്കാനുള്ള തയ്യാറെടുപ്പോടെ കൈകള്‍ രണ്ടും കൂട്ടി തിരുമ്മി...

"അണ്ണാ.. ഓരു ചൂടു കാപ്പി കെടക്കുമാ... ??"
"കെടക്കുമല്ലൊ ചേട്ടാ..."

അണ്ണാച്ചിയുടെ മറുപടി കേട്ടപ്പോള്‍ എന്റെ കണ്ണു ബള്‍ബായി..

"എന്താ ഇവിടെ പരിപാടി...??"
സമാവറിന്റെ മൂടി തുറന്നു അതിലേക്കു വെള്ളമൊഴിക്കുന്നതിനിടയില്‍ അണ്ണാച്ചിയുടെ അടുത്ത ചോദ്യം വന്നു...

"ഹാവൂ.. മലയാളിയാണല്ലെ..??
ഞാന്‍ മദ്രാസിലേക്കു പോകുന്ന വഴിയാണു..
ഇടയില്‍ ഇവിടെ ഇറങ്ങേണ്ടി വന്നു... തിരിച്ചു പോണം...
അത്യാവശ്യമുള്ള ഒരു സാധനം എടുക്കാന്‍ മറന്നു.."

"ആ.. എന്തായാലും ഇറങ്ങിയ സഥലം കൊള്ളാം കേട്ടൊ...
നാളെ ഉച്ചയോടെ ആണു അടുത്ത ട്രെയിന്‍..
ലോഡ്ജും ഇല്ല അടുത്തെങ്ങും.."

"എന്തായാലും വേറെ വഴിയൊന്നും ഇല്ലല്ലൊ..
ഇവിടെ തന്നെ അടുത്ത ട്രെയിന്‍ വരുന്ന വരെ കഴിച്ചു കൂട്ടുക തന്നെ....!!"

"നാട്ടിലെവിടുന്നാ...?? ഞാന്‍ കോട്ടയത്തൂന്നാ.. പേരു ദാമോദരന്‍..
ഇവിടെ പതിനെട്ടു വര്‍ഷമായി.."

"ഞാന്‍ ത്രിശൂര്‍.."
അപ്പോഴേക്കും അപ്പുറത്തിരുന്നു ദോശ കഴിച്ചു കൊണ്ടിരുന്ന ആള്‍ ഒരു ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു..

ദാമുവേട്ടന്‍ അരിഞു വെച്ചിരുന്ന സവാളയും മുളകും രണ്ടു മുട്ടയും പൊട്ടിച്ചു ചുക്കിചുളിഞ അലുമിനിയം കപ്പില്‍ സ്പൂണ്‍ ഇട്ടു അടിക്കാന്‍ തുടങ്ങി...
എണ്ണ കൂടിപ്പോയാല്‍ പോലീസു പിടിക്കുമോ എന്നുള്ള ഭയത്തില്‍ കുപ്പിയില്‍ നിന്നും രണ്ടു തുള്ളി എണ്ണ പിടിയൊറ്റിഞ പാനിലേക്കു ഓഴിച്ചു..

ഇതെല്ലാം കണ്ടപ്പോള്‍ ലോകത്തുള്ള എല്ലാ തട്ട് കടക്കാരും ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണു തട്ടുകട കോഴ്സു പാസ്സായതെന്നു മനസ്സിലായി...

ഒംലെറ്റിന്റെ കൊതിയൂറുന്ന മണം മൂക്കിലേക്കു അടിച്ചു കയറിയപ്പോള്‍ എനിക്കു പിടിച്ചു നിക്കാന്‍ പറ്റിയില്ല...
"ഒരെണ്ണം എനിക്കും എടുത്തൊ ദാമുവേട്ടാ.."

ഓംലെറ്റും കഴിച്ചു ചായയും ഫിനിഷ് ചെയ്തു കൈ കഴുകി വന്നു..

"എത്രായി...??"
"മൂന്നംബത്.."

ഒരു വില്‍സ് എടുത്ത് ചുണ്ടില്‍ വെച്ചു കത്തിച്ച് പൈസയെടുക്കാന്‍ പോക്കറ്റില്‍ കയ്യിട്ടു...
കയ്യില്‍ തടഞതു ആ ട്രെയിന്‍ ടിക്കറ്റ് ആയിരുന്നു....

അതു കണ്ടപ്പോള്‍ കുടിച്ച കാപ്പിയുടെ ചൂടും കഴിച്ച ഒംലെറ്റിന്റെ സ്വാദും എല്ലാം ഒരു നിമിഷം കൊണ്ടു ഇല്ലാതായി...
വീണ്ടൂം പഴയ ചിന്തകള്‍ മനസ്സിനെ മദിക്കാന്‍ തുടങ്ങി...

ചിക്കു മോള്‍ടെ നിഷ്കളങ്കമായ ചിരിയും കുസ്രിതിയും മനസ്സില്‍ തെളിഞു...
കോളു കയറിയ കടലു പോലായ മനസ്സിനെ ശാന്തമാക്കാന്‍ എന്തു ചെയ്യും....
അകാരണമായ ഭയം...
കയ്യിലിരുന്ന ടിക്കറ്റ് ചുരുട്ടിക്കൂട്ടി എറിയുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി അതിന്റെ പിന്നില്‍ എഴുതിയിരുന്നത് വായിച്ചു നോക്കി...

"ശുഭയാത്ര"

വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ..
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലൊ നിങ്ങള്‍..!!

വീണ്ടും ആ കവിതാ ശകലങ്ങള്‍ മനസ്സിലോടിയെത്തി....

- തുടര്‍ന്നും വായിക്കുക - മൂന്നാം ഭാഗം ഉടന്‍ വരുന്നു -

- ©fayaz

March 15, 2009

ഒരു തീവണ്ടി യാത്ര - 1


കുറച്ചു വര്‍ഷങള്‍ക്കു മുന്‍പാണ് പെട്ടെന്നൊരു മദ്രാസ് യാത്രക്കു വേണ്ടി തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നുംവൈകീട്ട് 6 നുള്ള മദ്രാസ് മെയിലില്‍ കയറി. റിസെര്‍‌വേഷനും തല്‍ക്കാലും ഒന്നും എടുക്കാനുള്ള സമയമില്ലാതിരുന്നത് കൊണ്ട് റെയില്‍വേസ്റ്റേഷനില്‍ നിന്നും കിട്ടിയ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്.  ടി ടി ആറിന്റെ വരവും കാത്തു ഒരു സീറ്റൊപ്പിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്നു നോക്കി ഒരു മൂലക്കു നില്‍പ്പുറപ്പിച്ചു.

വൈകുന്നെരമായതു കൊണ്ട് ട്രെയിനില്‍ നിന്നു തിരിയാ‍നുള്ള സ്ഥലമില്ല. ചുറ്റിലുംകല പില സംസാരിക്കുന്നവരില്‍ ഭൂരി ഭാഗവും ജോലിക്കാരാണ്. സീറ്റും ചാരിയുള്ള എന്റെ നില്പ്പും ദയനീയമായ നോട്ടവും കണ്ടിട്ടാണെന്നു തോന്നുന്നു, ഒരു ചേട്ടന്‍ സീറ്റില്‍ ഒന്നു കുലുങി തള്ളി കഷ്ടിച്ച് ചന്തി വെച്ച് അഡ്ജസ്റ്റ് ചെയ്യാനുള്ള വകുപ്പുണ്ടാക്കി തന്നു. നന്ദിയുടെ ഒരായിരം പൂചെണ്ടുകള്‍ ഒരു ചെറു ചിരിയിലൂടെ ആ സന്മനസ്സിനു സമ്മാനിച്ചു കൊണ്ട് ഞാന്‍ കിട്ടിയ സ്ഥലത്ത് ഇരുന്നു.

കുറെ നേരം കഴിഞപ്പോള്‍ സീറ്റു തന്ന ആള്‍ സംസാരം തുടങി..
"എന്തൊരു ചൂടാ അല്ലേ...??"
 ഞാന്‍ ഒന്നു മൂളി...!! പ്രതീക്ഷിച്ച പ്രതികരണം എന്നില്‍ നിന്നില്ലാത്തത് കൊണ്ടായിരിക്കാം  'ഇയാളേതു കോത്താഴത്തു കാരനാടൊ' എന്ന മട്ടില്‍ എന്നെ ഒന്നു നോക്കിയിട്ട്  അയാള്‍ തിരിഞ്ഞ് ജനലിലൂടെ പിന്നിലേക്ക് പായുന്ന ഇരുട്ടിലേക്ക് കണ്ണ് നട്ടത്... അയാളുടെ ഇരിപ്പ് കണ്ടപ്പോള്‍ പാവം തോന്നി.. ഏത്രയും പെട്ടെന്നു ടി ടി ആര്‍ വന്നിട്ടു വേണം എങ്ങനെയെങ്കിലും ഒരു  സ്ലീപര്‍ ക്ലാസ് പണ്ടാരമടക്കാനായിട്ട്.. അതിന്റെടേലാണ് ചൂടുണ്ടോന്നും ചോദിച്ച് വരുന്നത്..

 ഇരുട്ടിലേക്ക് നോക്കി മടുത്തപ്പോള്‍ അയാള്‍ പിന്നെയും തിരിഞ്ഞു..
"മദ്രാസിലേക്കാണൊ..??"
അതിനു മറുപടി കൊടുക്കണോ വേണ്ടേ എന്നു തീരുമാനമാക്കുന്നതിനു മുന്നു തന്നെ  ഒരു രക്ഷകനെ പോലെ ടി ടി ആര്‍ പ്രത്യക്ഷപ്പെട്ടു....

"ഒരു മിനിറ്റേ.. ദാ വരുന്നു" എന്നു പറഞു, ടി ടി ആറിന്റെ അടുക്കലേക്കു തിക്കി തിരക്കി ചെന്ന് കാര്യം അവതരിപ്പിച്ചു നീണ്ട അപേക്ഷകൊണ്ടൊന്നും ടി ടി ആറിന്റെ മനസ്സലിയില്ലെന്നു മനസ്സിലായപ്പോള്‍ അല്പം ദയനീയത കൂട്ടിക്കലര്‍ത്തി കുറച്ചു പൈസ അധികം കൊടുക്കാം ഏന്നു വാക്കാലുള്ള കരാറില്‍ കാര്യം ശരിപ്പെടുത്തി തരാം എന്നു സമ്മതിച്ചു..

ഹാവൂ.. ഇനി സമാധാനമായി ഇരിക്കാം എന്നു കരുതി വീണ്ടും സീറ്റിലേക്കു തിരിച്ചു...  തിക്കി തിരക്കി പഴയ സ്തലതതു ചെന്നപ്പോള്‍ എനിക്കു വേണ്ടിയെന്നോണം പിന്നെയും ചെറിയ ഒരു ഗ്യാപ്പ് പ്രത്യക്ഷപ്പെട്ടു.. അവിടേ തന്നെ ഇരിപ്പുറപ്പിച്ചു.. ഇപ്രാവശ്യം സഹയാത്രികന്‍ അധികം ലോഹ്യം കൂടാന്‍ വന്നില്ല.. എതോ മാസിക എടുത്തു വെച്ചു ആശാന്‍ വ്വായന തുടങിയിരുന്നു.. ചുറ്റിലും നില്‍ക്കുന്നവരില്‍ പലരുടെയും മുഖത്ത് നിസ്സംഗതയും തിരക്കും വേവലാതിയും കാണാം.. കാറ്റും ക്ഷീണവും കണ്‍പോളാകള്‍ക്ക് കനം കൂട്ടി തുടങ്ങിയപ്പോള്‍ കാലുകള്‍ പരമാവതി മുന്നിലേക്ക് നീട്ടി വെച്ച് സീറ്റിലേക്ക് ചാഞ്ഞു..

 ആരുണ്ടെന്നെ തോല്‍പ്പിക്കാന്‍ എന്ന ഭാവത്തില്‍ കുടു കുടെ ശബ്ദത്തില്‍ തീവണ്ടി ഇടക്കിടക്കു വന്യത മുറ്റിയ വലിയ ശബ്ദത്തില്‍  കൂക്കി വിളിച്ചുകൊണ്ട് കുതിച്ചു പാഞു.
ഒന്നു മയങി വന്നപ്പോഴേക്കും ടി ടി ആര്‍ വന്നു കുലുക്കി വിളിച്ചു..

"ആ ‍.... എസ് 23 ല്‍ ഒരെണ്ണം ഒരു വിധം തരപ്പെടുത്തിയിട്ടുന്‍ട്.. വേറേയും ചിലരൊക്കെ പറഞ്ഞു വെച്ചിട്ടുണ്ട്.. എന്നാലും വാ" സാര്‍ നടന്നു.. തിടുക്കത്തില്‍ സീറ്റിനടിയില്‍ തള്ളി വെച്ചിരുന്ന ബാഗ് എടുത്തു അയാളുടേ പിന്നാലെ വെച്ചു പിടിപ്പിച്ചു...  പെട്ടെന്നെങ്ങാനും ആളുടെ മനസ്സി മാറിയാല്‍ പിന്നെ ഇന്നത്തെ കാര്യം പോയത് തന്നെ.

"ഇതാണു സീറ്റ്.. അടുത്ത സ്റ്റേഷനില്‍ നിന്നും വെറേ ചെക്കര്‍ കേറും.. ഏന്തെങ്കിലും ചോദിച്ചാല്‍ ടിക്കറ്റ് കാണിച്ചാല്‍ മതി..."  എന്നിട്ട് ആര്‍ക്കും വായിക്കാന്‍ പറ്റാത്ത രീതിയില്‍ എന്തോ കുത്തിക്കുറിച്ചു ടിക്കറ്റ് തിരിച്ചു തന്നു... ചുറ്റുപാടും ഒന്നു നോക്കി.. ആളുകളൊക്കെ ഉറങാനുള്ള തയ്യാറെടുപ്പു തുടങി കഴിഞു..അപ്പുറത്തു നിന്നും ഉച്ചതിലുള്ള ചിരിയും സംസാരവും കേള്‍ക്കാം..  ശീട്ടു കളിയാണെന്നു തോന്നുന്നു...

എന്തിനായിരിക്കും അത്യാവശ്യമായി ഹെഡോഫീസിലേക്കു വിളിപ്പിച്ചിരിക്കുന്നത്..?? കഴിഞ മാസം കളക്ഷന്‍ ഏല്ലാം ക്ലിയര്‍ ചെയ്ത് അതിന്റെ ഫാക്സും കിട്ടിയതാണ്...  ആ‍ എന്തു കുന്തമെങ്കിലുമാകട്ടെ.. അവിടെ ചെന്നിട്ടു നോക്കാം... ടിക്കറ്റ് പോക്കറ്റിലിട്ടുറങ്ങി വെറുതെ കാണുന്നവര്‍ക്ക് അതു അടിച്ച് മാറ്റാനുള്ള പ്രേരണ കൊടുക്കെണ്ട എന്നു കരുതി, സീറ്റിനടിയില്‍ വെച്ചിരുന്ന ബാഗ് പുറത്തേക്ക് വലിച്ച് സൈഡ് പോകറ്റിന്റെ സിബ്ബ് വലിച്ച് തുറന്നു പോകറ്റില്‍ നിന്നും ടികറ്റെടുത്തു..

കയ്യിലെടുത്ത ടിക്കറ്റില്‍ സാര്‍ എന്താണാവൊ കുത്തിക്കുറിചു വെച്ചിരിക്കുന്നത് എന്ന കൌതുകത്തില്‍ എടുത്തു വായിക്കാന്‍ ശ്രമിച്ചു... കുറച്ചു കൈക്കൂലി മേടിക്കണമെങ്കില്‍ എതൊക്കെ ഭാഷ പടിക്കണം എന്നാലൊചിച്ചപ്പോള്‍ രസം തോന്നി... ടിക്കറ്റിന്റെ പിന്നില്‍ എന്താണാവോ ഇനി..

പിന്നില്‍ അച്ചടിച്ചിരിക്കുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ ചിക്കു മോള്‍ടെ നിഷ്ക്കളങ്കമായ ചോദ്യങളും കുസ്രിതി കണ്ണുകളും ആ‍ണു പെട്ടെന്നു ഓര്‍മ വന്നത്.. അതോടൊപ്പം തന്നെ അതു വായിച്ചപ്പോള്‍ മനസ്സിലാകെ ഒരു വേവലാതി കയറി... ആകെ ഒരു അസ്വസ്തത...  മനസ്സില്‍ അനാവശ്യമായ ചിന്തകള്‍ കാടു കയറാന്‍ തുടങി...

ടിക്കറ്റ് കീശയില്‍ നിന്നെടുക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.. അല്ലെങ്കിലും ചില സമയത്ത് എനിക്കിങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.. നിസ്സാര കാര്യമാണേങ്കിലും ചിന്തിച്ച് കാട് കയറി വെറുതെ ടെന്‍ഷനടിക്കുമെന്നു പറഞ്ഞ് അറിയുന്നവരെല്ലാം കളിയാക്കാറുണ്ട്.
ഏന്തൊക്കെയോ സംഭവിക്കാന്‍ പോകുന്ന പോലെ ഒരു തോന്നല്‍....

കണ്ണുകള്‍ ഇറുക്കി അടച്ചു ഞാന്‍ ഉറങാന്‍ ശ്രമിച്ചു.. പക്ഷെ കഴിയുന്നില്ല.. കൂടെ കൂടെ ചിക്കു മോള്‍ടെ ശബ്ദം എന്റെ കാതുകളില്‍ അലയടിക്കുന്നു.. തീവണ്ടിയുടെ ഓരോ കുലുക്കവും ഉള്ളിലടക്കിവെക്കാന്‍ ശ്രമിക്കുന്ന ഭയത്തെ കുലുക്കി പുറത്തേക്കിടുന്നു....  ഇതിനു മുന്‍പൊരിക്കലും എനിക്കിങനെ അനുഭവപ്പെട്ടിട്ടും ഇല്ല... ദൈവമേ.. !!

ഉറക്കവും പോയി മനസ്സമാധാനവും പോയി.. കണ്ണടക്കുംബോള്‍ പണ്ടു വായിച്ചതും സിനിമകളില്‍ കണ്ട് മറന്നതുമായ തീവണ്ടി അപകടങള്‍ ഓരോന്നോരോന്നായി ഓര്‍മ്മകളിലേക്ക് തികട്ടി വരാന്‍ തുടങ്ങി

പിന്നെ പെട്ടെന്ന് തന്നെ പണ്ട് സ്കൂളില്‍ പടിച്ച വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയിലെ ഒരു കാര്യവുമില്ലാതെ മനസ്സിലേക്കോടിയെത്തി.. അതും പരീക്ഷക്കു എത്ര ശ്രമിച്ചിട്ടു ഈ സാധനത്തിന്റെ ഒരു വരി പോലും ഓര്‍മ്മ വരാതെ ബുദ്ധിമുട്ടിയ എന്റെ മനസ്സിലേക്കാണ് ഇതിപ്പോള്‍ ക്ഷണിക്കാതെ കയറി വന്നിരിക്കുന്നത്..

"വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങളെ
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലൊ നിങള്‍"

അതില്‍ സത്യമുണ്ടാകുമോ.. നിഷ്കളങ്കരായ കുട്ടികള്‍ അവരുടെ വാക്കുകളിലൂടെ നമുക്ക് വരാന്‍ പോകുന്ന അപകടങ്ങളേ അറിയിച്ച് തരാറുണ്ടോ..? എന്തായാലും ചിക്കുമോള്‍ അത്ര ചെറിയ കുട്ടുയല്ലാത്തത് കൊണ്ട് നിഷ്കളങ്കതയൊക്കെ കുറഞ്ഞിട്ടുണ്ടാകും എന്നു സ്വയം സമാധാനിപ്പിച്ച് പുറത്തേക്ക് കണ്ണോടിച്ചു, ഇരുട്ടിനു ഒന്നു കൂടെ കട്ടി കൂടിയിരിക്കുന്നു .. ഇരുട്ടും ഞാനും പണ്ടു മുതലെ ശത്രുക്കളാണ്..  ഇപ്പൊ കണ്ടാല്‍ എന്റെ പേടി കൂട്ടാനായിട്ടു കറുത്ത കമ്പിളിയും പുതച്ച് വന്നതാണെന്നു തോന്നും.. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ വണ്ടിയുടെ വേഗത കുറഞ്ഞു വരാന്‍ തുടങ്ങി... തുടര്‍ച്ചയായി കേട്ടിരുന്ന കട കട ശബ്ദങ്ങള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടി കൂടി വരുന്നു.. വന്യതക്കൊരു കുറവനുഭവപ്പെടുന്നുണ്ട്. അപ്പുറത്തും ഇപ്പുറത്തും ആളുകളുടെ അനക്കവും ബഹളവും ഉറങുന്നവരെ വിളിച്ചെണീപ്പികുന്ന ബഹളവും കേള്‍ക്കാം.. ഏതൊ സ്റ്റേഷനില്‍ എത്താറായി... ഏതു സ്റ്റേഷനാണോ ആവോ..

ഇറങാനുള്ള തയ്യാറെടുപ്പോട് കൂടി വാതിലില്‍ ചാരി പുറത്തേക്ക് തലയിട്ടു നിക്കുന്ന ചേട്ടനെ തോണ്ടി വിളിച്ച് ചോദിച്ചപ്പോള്‍.. സേലം കഴിഞു ജൊളാര്‍പേട്ട സ്റ്റേഷന്‍ ആണു അടുത്തതു എന്നു പറഞു...  എനിക്കാണെങ്കില്‍ എന്തു ചെയ്യണം എന്നു ഒരു രൂപവും കിട്ടുന്നില്ല... വണ്ടി നിന്നു..  ആളുകള്‍ ഓരൊരുത്തരായി ഇറങിത്തുടങി... കുറച്ച് നേരം ഇരുന്നാലോചിച്ചു..  പെട്ടെന്നുണ്ടായ ഒരു ആവേശത്തില്‍ ഞാനും ബാഗ് ഏടുത്തു നീങി തുടങിയ ട്രെയിനില്‍  നിന്നും ചാടിയിറങി.

നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്.. ഇനിയെന്തെന്നു ഇവിടെ ഇരുന്നാലോചിക്കാം എന്നുറപ്പിച്ച് ബാഗ് മടിയില്‍ വെച്ച് രണ്ടു കൈ കൊണ്ടും ബാഗ് ചുറ്റിപ്പിടിച്ച് അടുത്തു കണ്ട സിമന്റു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു.. ട്രെയിന്‍ പോയി കഴിഞ്ഞപ്പോള്‍ സ്റ്റേഷനിലെ തിരക്കൊഴിഞ്ഞു.. ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവരുടേ അപരിചിതത്വം നിറഞ്ഞ നോട്ടം എന്നെ അസ്വസ്ഥനാക്കുന്നുണ്ട്..  അങ്ങിങ്ങായി ചുരുണ്ടി കൂടി കിടക്കുന്നവരുടെ കൂര്‍ക്കം വലിയും ഇടക്കുള്ള ചുമകളും കാര്‍പ്പിക്കലുമെല്ലാം നിശബ്ദതക്കു ഭംഗം വരുത്തുന്നുണ്ട്.. ഇട്ടിരുന്ന ബനിയനും ഷര്‍ട്ടിനും തടയാന്‍ സമ്മതിക്കാതെ പതിയെ പതിയെ തണുപ്പെന്റെ ശരീരത്തിലേക്കരിച്ച് കയറാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ പല്ലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി. പിന്നെ രണ്ടു കയ്യും കൂട്ടി തിരുമ്മി ചൂടാക്കി മടിയില്‍ വെച്ചിരുന്ന ബാഗ് ഒന്നുകൂടെ ചുറ്റി ശരീരത്തിലേക്ക് ചേര്‍ത്ത് പിടിച്ച് കൂനിക്കൂടി ഇനിയെന്ത് എന്നുള്ള ചിന്തയുമായി ഞാനിരുന്നു.

-രണ്ടാം ഭാഗം ഉടന്‍ വരുന്നു-



©fayaz

March 11, 2009

ഇതൊരു ശാപമാണോ..??

എല്ലാവരും ചോദിച്ചു... എല്ലാവരും പറഞു.. കാണുന്നവര്‍ക്കൊക്കെ ചോദിക്കാന്‍ ഈ ഒരു കാര്യം മാത്രമേ ഒള്ളു.. ഇതിനെ പറ്റി മാത്രമേ പറയാനൊള്ളൂ.. ഇതെല്ലാം കേട്ടു കേട്ടു വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും മടിയായി.. പേടിയാണിപ്പോള്‍ ആളുകളെ കാണുമ്പോള്‍... എങ്ങോട്ടു പോയാലും ആളുകള്‍ക്കിതിന്റെ പിന്നിലെ രഹസ്യം മാത്രം അറിഞാല്‍ മതി... എത്രയെന്നു വെച്ചു ഒരു മനുഷ്യനു ഇതെല്ലാം കേട്ടും അനുഭവിച്ചും സഹിച്ചു ജീവിക്കാന്‍ പറ്റും..??

സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലെ..?? നിങ്ങള്‍ തന്നെ പറ.. ഇതൊക്കെ എന്റെ മാത്രം തെറ്റാണോ..?? ഞാന്‍ നിങ്ങളോടൊക്കെ എന്തു തെറ്റു ചെയ്തിട്ടാണ് നിങ്ങളെല്ലാം എന്നോടിങ്ങനെ..!! ഞാനാണൊ ഇതിനുത്തറവാദി..??

നിങ്ങള്‍ക്കെന്നല്ല ആര്‍ക്കും എന്റെ വേദന മന്‍സ്സിലാക്കാന്‍ പറ്റില്ല.. എന്റെ സ്ഥാനത്തു നിങ്ങള്‍ ആയിരുന്നുവെങ്കില്‍ മാത്രമേ ഇതൊക്കെ പറഞാല്‍ മനസ്സിലാകൂ.. എല്ലാം അനുഭവിച്ചാലെ മനസ്സിലാകൂ.. എന്തു ചെയ്യാന്‍ എന്റെ വിധി ഇങ്ങനെയായിപ്പോയി.. !!

ഈയൊരു കാരണം കൊണ്ട് ഞാന്‍ അനുഭവിച്ചതിനും സഹിച്കതിനും കയ്യും കണക്കുമില്ല.. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങക്കിരുന്നു ചിരിക്കാനേ പറ്റൂ.. ഈ ചെറുക്കനിതെന്തിന്റെ സൂക്കേടാണെന്നു ചോദിക്കുകയും ചെയ്യും..

ഞാന്‍ പറയട്ടെ... എനിക്കൊരു സൂക്കേടുമില്ല.. ഇതൊന്നും എന്റെ തെറ്റുമല്ല.. ഇതു ചോദിച്ചു കൊണ്ടെന്റെ പുറകെ വന്നിട്ടൊരു കാര്യവുമില്ല.. എത്ര ശ്രമിച്ചാലും എന്നെ എത്ര മാത്രം കരിവാരി തേച്ചാലും ആ രഹസ്യം ഞാനൊരിക്കലും ആരുടെ മുന്നിലും വെളിപ്പെടുത്തില്ല.. നിങ്ങളെല്ലാവരും എന്നെ ദയവു ചെയ്തൊന്നു മനസ്സിലാക്കണം.. എന്നോടു ക്ഷമിക്കണം.. ഇതു എന്റെ മാത്രം രഹസ്യമായിരിക്കട്ടെ... എന്നോടു കൂടി ഇതു മണ്ണടിയട്ടെ.. ഇതെന്റെയൊരു എളിയ അപേക്ഷയായിട്ടെടുക്കണം.. എന്നെ ഒന്നു ജീവിക്കാനനുവദിക്കൂ...ഞാനും നിങ്ങളെപ്പോലെ തന്നെ ഒരു പച്ച മനുഷ്യനല്ലെ..??

അവസാനമായി എനിക്കൊന്നു മാത്രമേ പറയാനൊള്ളു.. ഒന്നു മാത്രമേ ചോദിക്കാനൊള്ളു...
സൗന്ദര്യം ഒരു ശാപമാണോ...?? അതിച്ചിരി കൂടിപ്പോയതിനു ഞാന്‍ ഇത്ര മാത്രം അനുഭവിക്കണോ..??

©fayaz

March 7, 2009

ചെവിക്കഥ

ഇഷ്ടമാണെന്നറിഞിട്ടും ആറിയാത്ത ഭാവത്തില്‍
നീയെന്നില്‍ നിന്നും നടന്നകന്നു..
നിന്റെയൊരു വിളിക്കായി മാത്രം ഞാന്‍ കാത്തിരുന്നു..
മറ്റൊരു ശബ്ദത്തിനും ചെവി കൊടുക്കാതെ...

ഇന്നെന്റെ കാത്തിരിപ്പിനു വിരാമം
എനിക്കിനി എല്ലാം കേള്‍ക്കാനാകും..
ഇന്നാണാ ദിവസം..

ന്റെ ചെവീടെ ഓപ്പറേഷന്‍...!!
©fayaz

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com